The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഏപ്രിൽ 28, ശനിയാഴ്‌ച

അനന്തപുരിയില്‍ മനുഷ്യ മഹാ സാഗരം തീര്‍ത്ത് കേരള യാത്രാ സമാപനം

തിരുവനന്തപുരം: മനുഷ്യ സാഗരം, മനുഷ്യ പര്‍വ്വതം, മനുഷ്യ മതില്‍ ഇതൊക്കെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തെ കാഴ്ച. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ 18 ദിവസമായി നടന്നു വന്ന കേരള യാത്രയുടെ സമാപനം കുറിച്ച് കൊണ്ട് ഇന്നലെ തിരുവനന്തപുരം ചന്ദ്ര ശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മഹാ സംഗമത്തിന് എത്തിയവര്‍ ഇന്നലെ മനുഷ്യ മതിലും, മനുഷ്യ പര്‍വ്വതവും,  പിന്നീട് മനുഷ്യ സാഗരവുമൊക്കെയായി നഗര വീഥികളില്‍ കിലോമീറ്ററുകളോളം ഒഴുകി നീങ്ങുകയായിരുന്നു.

സ്നേഹ സംഘത്തിന്റെ വെള്ളപ്പട, ത്രിവര്‍ണ്ണ പതാക വീശിയെത്തിയ സുന്നീ പടയണി, അന്തരീക്ഷത്തെ കോള്‍മയിര്‍ കൊള്ളിച്ച തക്ബീര്‍ ധ്വനികള്‍, കൂകിപ്പാഞ്ഞെത്തിയ കാന്തപുരം എക്സ്പ്രസ്, മനസ്സിനെ തൊട്ടുണര്‍ത്തിയ മാനവിക ഗാനം ഇന്നലത്തെ സായാഹ്നത്തില്‍ അനന്തപുരിയെ പുളകമണിയിച്ച രംഗങ്ങളായിരുന്നു ഇവയൊക്കെ.

കഴിഞ്ഞ ആറ് മാസക്കാലം കേരളത്തിന്റെ  ചിന്തയും വര്‍ത്തമാനവും കേരള യാത്രയായി മാറിയ ദിനങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയ ആദര്‍ശ കേരളം സംസ്ഥാന തലസ്ഥാനത്തെ മാനവിക മുന്നേറ്റത്തിന്റെയും, സംഘ ബലത്തിന്റെയും സ്വാധീനത്തിന്റെ പ്രതീകമാക്കി മാറ്റി.

ആദര്‍ശത്തിന്റെ കൊടിക്കൂറയേന്തിയവരും,  മാനവിക കാഹളം മുഴക്കിയെത്തിയവരും അനന്തപുരിയില്‍ വെണ്മ പടര്തിയെത്തിയവരും രാവിലെ മുതല്‍ തന്നെ നഗരത്തിന്റെ ആവേശമായി മാറിയിരുന്നു. പൊതു പ്രകടനം ഇല്ലാതിരുന്നിട്ടും അതിരാവിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയവര്‍ കൊച്ചു കൊച്ചു സംഗങ്ങളായി സമാപന സംഗമ വേദിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഉച്ചയോടെ തന്നെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. വൈകുന്നേരത്തോടെ സ്റ്റേഡിയത്തില്‍ നിന്നും കിലോ മീറ്ററുകള്‍ അകലെ വരെ പ്രവര്‍ത്തകര്‍ റോഡില്‍ പരന്നൊഴുകി.

രണ്ടു മണിയോടെ സ്നേഹം സംഘം പ്രവര്‍ത്തകരുടെ മാര്‍ച്ച് ആരംഭിച്ചു. കാല്‍ ലക്ഷം മെമ്പര്‍മാര്‍ അണി നിരന്ന മാര്‍ച്ച് പൂര്‍ണ്ണമായും സ്റ്റേഡിയത്തിനകത്ത് എത്തുമ്പോഴേക്കും പരിപാടി പകുതിയോടടുത്തിരുന്നു. മാനവികതക്കായി സ്നേഹ കാഹളം മുഴക്കിയെത്തിയ വെള്ളരിപ്രാവുകള്‍ തിരുവനന്തപുരത്ത് വെണ്മ പടര്തിയപ്പോള്‍ നഗരം കണ്ട ഏറ്റവും വലിയ മനുഷ്യ സാഗരമാണിതെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എം ഇതേ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്നലത്തെ സായാഹ്നത്തില്‍ സുന്നീ പടയണി പുതു ചരിതം രചിച്ചത്. ഉന്നം തെറ്റാത്ത പ്രഖ്യാപനങ്ങലുതിര്‍ക്കുന്ന പണ്ഡിത നേതൃത്വവും, കറപുരളാത്ത ആത്മീയ നേതൃത്വവും കര്‍മ്മ കുശലരായ അനുയായികളും ഉള്ള ഈ സംഘ ശക്തി കേരളത്തിലെ അജയ്യ ശക്തിയാണ് എന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ്.

മുസ്ലിം പള്ളിയും, ക്രിസ്തീയ ദേവാലയവും, ഹൈന്ദവ ക്ഷേത്രവും സംഗമിക്കുന്ന ഭൂമിയില്‍ വെച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മാനവിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോള്‍ കേരള മുഖ്യ മന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവരോടൊപ്പം ജന ലക്ഷങ്ങള്‍ അതേറ്റു ചൊല്ലി.















 

കേരള യാത്ര സമാപനം ഇന്ന് അനന്തപുരി മനുഷ്യ സാഗരമാവും

Xncph\´]pcw: aebmf\mSv Im¯p Im¯ncp¶ almkwKaw C¶v. tIcf¯nsâ XeØm\ \Kcw kp¶n ssIcfnbpsS Ncn{Xapt¶ä¯n\v km£nbmIm³ AWnsªmcp§n. ImSnf¡nb {]NmcW¯nsâbpw \mSnf¡nb bm{XbpsSbpw ]cnkam]vXn¡v C\n aWn¡qdpIÄ am{Xw. X¿msdSp¸pIÄ ]qÀ¯nbm¡n Cu \Kcw Im¯ncn¡pIbmWv, Hcp alm{]hmls¯ kzoIcn¡m³.  P\e£§fpsS Hgp¡v shÅnbmgvN Xs¶ XpS§n. C\n FÃmhcpsSbpw a\kpw e£yhpw Hcp tI{µ¯nte¡v. kam]\ kt½f\w \S¡p¶ N{µtiJc³\mbÀ tÌUnbw A´na Hcp¡§fnemWv. {XnhÀ®]XmI incÊnteän hcth¸n\mbn \Kchpw Im¯ncn¡p¶p.
sshIpt¶cw 4.30\mWv kam]\kt½f\w. kakvX tIcf PwC¿¯p Dea {]knUâv k¿nZv A_vZpÀdlvam³ AÂ_pJmcnbpsS A[y£Xbn apJya{´n D½³NmWvSn kt½f\w DZvLmS\w sN¿pw. ]s¦Sp¡p¶ P\e£§Ä bm{Xm\mbI³ Im´]pcw F ]n A_q_¡À apkvenbmcpsS t\XrXz¯n am\hnI {]XnÚsbSp¡pw. a{´namcmb BcymS³apl½Zv, hn Fkv inhIpamÀ, No^vhn¸v ]n kn tPmÀÖv, sI ]n kn kn {]knUâv ctaiv sN¶n¯e, iinXcqÀ Fw ]n, sI apcfo[c³ Fw F F, ap³a{´n Fw hnPbIpamÀ, sI C Ckvabn Fw ]n, BÀ Fkv ]n tZiob P\dÂsk{I«dn s{]m^. Sn sP N{µNqV³ {]kwKn¡pw. Xncph\´]pcw taPÀ BÀ¨v _nj¸v _tkenbkv amÀ ¢n½okv, im´nKncn B{iaw HmÀKss\knwKv sk{I«dn KpcpcXv\w Úm\X]kzn F¶nhÀ apJymXnYnIfmIpw.
kwØm\¯nsâ hnhn[ `mK§fn \n¶v XncsªSp¡s¸« {]tXyI bqWnt^mw [cn¨ ImÂe£w kvt\lkwLw {]hÀ¯IcpsS amÀt¨msSbmWv kam]\ ]cn]mSnIÄ¡v XpS¡amIpI. sshIpt¶cw aq¶v aWn¡v ]p¯cn¡WvSw ssaXm\nbn \n¶v kvt\l amÀ¨v Bcw`n¡pw. Fw Pn tdmUn sk{It«dnbä,v ]mfbw hgn CXv tÌUnb¯n {]thin¡pw.
kt½f\¯n ]s¦Sp¡p¶hcpsS hml\§Ä shÅnbmgvN cmhnse apX Xs¶ Xncph\´]pcw e£yam¡n \o§pw. hnhn[ tI{µ§fn \n¶v shÅnbmgvN Xncph\´]pct¯¡v ]pds¸Sp¶ s{Sbn\pIfn `qcn`mKw koäpIfpw kt½f\¯n ]s¦Sp¡p¶hÀ _p¡v sNbvXn«pWvSv. CXn\v ]pdsa, kt½f\¯n ]s¦Sp¡p¶hÀ¡v am{Xambn awKem]pc¯v \n¶v kvs]jy s{Sbn\pw Xncph\´]pct¯¡v _p¡v sNbvXn«pWvSv. shÅnbmgvN cm{Xn awKem]pc¯v \n¶v ]pds¸Sp¶ s{Sbn³ i\nbmgvN cmhnse 11 aWntbmsS Xncph\´]pcs¯¯pw.
 cmhnse ]¯v aWntbmsSbmWv bm{X Xncph\´]pcw PnÃbnte¡v {]thin¡pI. PnÃm AXnÀ°nbmb ]mcn¸Ån IS¼m«ptImW¯v {]hÀ¯Icpw t\Xm¡fpw tNÀ¶v bm{Xsb kzoIcn¡pw. XpSÀ¶v cmhnse ]¯v aWn¡v BewtImSv PwKvj\n kzoIcWw \ÂIpw.
tIcfmbm{X kam]\ kt½f\¯n\pÅ Hcp¡§sfÃmw ]qÀ¯nbmbXmbn kwLmSIÀ hmÀ¯mkt½f\¯n Adnbn¨p. hn]peamb kwhn[m\§fmWv Hcp¡nbncn¡p¶Xv. Adp]Xv tI{µ§fn \S¶ kzoIcW kt½f\§Ä¡v tijamWv Xncph\´]pcs¯¯p¶Xv. Fkv ssh Fkv kwØm\ sshkv{]knUâv k¿nZv Dadp ^mdqJv AÂ_pJmcn, P\dÂsk{I«dn t]tcmSv A_vZpÀdlvam³ kJm^n, kwØm\sk{I«dnamcmb kn ]n sskXehn amÌÀ, F ssk^p±o³ lmPn, Fkv Fkv F^v kwØm\ P\d sk{I«dn sI A_vZpÂIemw kwLmSI kanXn I¬ho\À t\aw kn±oJv kJm^n F¶nhÀ hmÀ¯mkt½f\¯n ]s¦Sp¯p.

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കേരള യാത്രക്ക് പ്രത്യേക വിമാനവും, തീവണ്ടിയും



മംഗലാപുരം: കേരളയാത്രാ സമാപന സമ്മേളനത്തിലേക്കുള്ള സ്‌പെഷ്യല്‍ ചാര്‍ട്ടര്‍ ട്രെയിന്‍ (കാന്തപുരം എക്സ്പ്രെസ്സ്) മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഫഌഗ് ഓഫ് ചെയ്തു. ഫഌഗ് ഓഫിനു ശേഷം ഇതേ ട്രെയിനില്‍ കയറി താജുല്‍ ഉലമ ഇന്ന് തിരുവനനന്തപുരത്ത് നടക്കുന്ന ചരിത്ര മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുകയും ചെയ്തു. ചടങഘ്ങില്‍ ചെമ്മാട് ഇബ്രാഹിം ഹാജി ഉള്ളാള്‍ തങ്ങള്‍ക്ക് പതാക കൈമാറി. ട്രെയിന്‍ എസ് വൈ എസിന്റെയും സമസ്തയുടെയും പതാകകള്‍ കൊണ്ടും ബാനറുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.

പുതുതായി അനുവദിച്ച അഞ്ച് കോച്ചുകള്‍ ഉള്‍പ്പെടെ 20 കോച്ചുകളാണ് ട്രെയിനുള്ളത്. 1430 ചെയര്‍, 134 സ്ലീപ്പര്‍, 64 എ സി ക്ലാസുകളടക്കം 1628 യാത്രക്കാരാണ് സ്പഷ്യല്‍ ട്രെയിനിലുണ്ടാവുക. സമ്മേളനം കഴിഞ്ഞ് ഇന്ന് രാത്രി 11.30ന് ട്രെയിന്‍ മടക്കയാത്ര ആരംഭിക്കും. താജുല്‍ ഉലമക്ക് പുറമെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ്തങ്ങള്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ തുടങ്ങിയ നേതാക്കള്‍ മടങ്ങുന്ന ഈ ട്രെയിനിലുണ്ടായിരിക്കും.


ദുബായ്: കാന്തപുരത്തിന്റെ കേരള യാത്രക്ക് ദുബായില്‍ നിന്നും, ഒമാനില്‍ നിന്നും പ്രത്യേക വിമാനം പുറപ്പെടുന്നു. ദുബൈയിലെയും മസ്കറ്റിലെയും  പ്രവര്‍ത്തകര്‍ സംഘടിച്ചാണ് ഇത്തരമൊരു യാത്രക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്.

ശുഭ പര്യവസാനം


ഒരു ദാസന്‍ തന്റെ കര്മ്മങ്ങള്ക്ക്  പണയം വെക്കപ്പെട്ടവനത്രേ. ഒന്നുകില്‍ നന്മക്കു അല്ലെങ്കില്‍ തിന്മക്ക്‌. എന്നാല്‍ കര്മ്മ്ങ്ങളുടെ മൂല്യം കണക്കാക്കുന്നതാകട്ടെ അവന്റെ അന്ത്യത്തിന്റെ അവസ്ഥ അനുസരിച്ചായിരിക്കും. മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "കര്മ്മയങ്ങളുടെ സ്വീകാര്യത അവയുടെ പര്യവസാനമനുസരിച്ചായിരിക്കും. ഈ പര്യവസാനം ശുഭകരമാകാനും തന്റെ രക്ഷിതാവിനെ കണ്ടു മുട്ടുന്നതിന്നുമായി ഒരു വിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു "അതിനാല്‍ ആരെങ്കിലും തന്റെ റബ്ബുമായി കണ്ടു മുട്ടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ സല്ക്കര്മ്മം  പ്രവര്ത്തി ച്ചു കൊള്ളട്ടെ. തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്കു ചെര്ക്കതെയുമാവട്ടെ" (ഖുര്ആന്‍) മുന്‍ കഴിഞ്ഞു പോയ പ്രവാചകന്മാരെല്ലാം ഹുസ്നുല്‍ ഖാതിമ (ശുഭ പര്യവസാനം) ക്ക് വേണ്ടി പ്രവര്ത്തി ക്കാന്‍ തങ്ങളുടെ സമുദായങ്ങളോട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാര്തനയാലും പ്രവര്ത്തനങ്ങളാലും ഹുസ്നുല്‍ ഖാതിമക്ക് വേണ്ടി നാം യത്നിക്കേണ്ടതാണ്. ഒരു മനുഷ്യനും അവന്റെ വിശ്വാസത്തിന്നുമിടയില്‍ പിശാചു മറയിടാന്‍ ശ്രമിക്കുമെന്നും വിശ്വാസിയെ സുസ്ഥിര വചനം കൊണ്ട് വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്ത്താനാകും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഒരാളുടെ അവസാന വാക്ക് 'ലാഇലാഹ ഇല്ലല്ലാഹ്' എന്നായാല്‍ അവന്‍ സ്വെര്ഗസത്തില്‍ പ്രവേശിക്കും"

ഒരു മനുഷ്യന്റെ അന്ത്യം നന്നായിരിക്കാന്‍ സഹായകമായ കാര്യങ്ങളിലോന്നാണ് തഖ്‌വ. രഹസ്യ പരസ്യങ്ങളിലെല്ലാം അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കാന്‍ വിശ്വാസിക്ക് കഴിയണം. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അന്ത്യ നാളില്‍ 'തിഹാമ' പര്വ്തം കണക്കെ സല്ക്കര്മ്മൂങ്ങളുമായി ചിലര്‍ വരും. എന്നാല്‍ അല്ലാഹു അതെല്ലാം ധൂളികളാക്കി പറത്തിക്കളയും" അപ്പോള്‍ തവ്ബാന്‍ (റ) ചോദിച്ചു "ഹബീബെ, ആരാണ് ഈ വിഭാഗമെന്ന് ഞങ്ങള്ക്ക്ു പറഞ്ഞു തരുമോ?" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആളൊഴിഞ്ഞ സന്ദര്ഭാങ്ങളില്‍ നിഷിദ്ധങ്ങള്‍ ചെയ്യുന്നവരാണവര്‍" (ഇബ്നു മാജ)
 
സല്ക്കര്മങ്ങളില്‍ വ്യാപ്രുതരാവുകയെന്നത് അന്ത്യം നന്നാകാന്‍ ആവശ്യമാണ്. ഇസ്തിഖാമയില്‍ നിലകൊള്ളുന്ന സത്യ വിശ്വാസികള്ക്ക്് മാത്രമേ മരണ വേളയില്‍ മലക്കുകളുടെ സഹായം ലഭിക്കുമെന്ന് അല്ലാഹു സന്തോഷ വാര്ത്ത നല്കിലയിട്ടുണ്ട് . അല്ലാഹു പറഞ്ഞു "ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്നു പറയുകയും, പിന്നീട് നേരാം വണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങി വന്നു കൊണ്ട് ഇപ്രകാരം പറയുന്നതാണ് 'നിങ്ങള്‍ ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ട, നിങ്ങള്ക്ക് വാഗ്ദാനം നല്കളപ്പെട്ടിരുന്ന സ്വെര്ഗ്ഗ ത്തെ പറ്റി നിങ്ങള്‍ സന്തോഷിച്ചു കൊള്ളുക" (ഖുര്ആന്‍)
അല്ലാഹുവിലുള്ള സദ്വിചാരം നമുക്ക് എപ്പോഴും ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തവ്ബയും. നല്ല കാര്യങ്ങളില്‍ നിരതരായവര്ക്ക്് അല്ലാഹു നല്കുന്ന സമ്മാനമാണ് ഹുസ്നുല്‍ ഖാതിമ. അല്ലാഹു ഒരടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ അവനെ പ്രവര്ത്തണന സജ്ജനാക്കുമെന്നു നബി (സ്വ) പറഞ്ഞു അപ്പോള്‍ സഹാബത്തു ചോദിച്ചു "എങ്ങനെയാണത്" അപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹു തന്റെ ദാസന് സല്ക്കര്മ്മം  ചെയ്യാന്‍ വേണ്ടുക നല്കും. ആ അവസ്ഥയില്‍ അവന്റെ ആത്മാവിനെ പിടിക്കുകയും ചെയ്യും" ഒരടിമക്ക് അല്ലാഹുവേ വഴിപെടാന്‍ തോന്നിപ്പിച്ചു കൊടുക്കുകയും ആരാധന അയാളുടെ സ്ഥിരം സ്വെഭാവമായി മാറുകയും ചെയ്യുക ഈ തവ്ഫീഖിന്റെ ഭാഗമാണ്.
 
തന്റെ ജീവിത കാലത്ത് അല്ലാഹുവേ അനുസരിച്ചും നമസ്ക്കാരം നോമ്പ്, സക്കാത്ത്, ഹജ്ജ്, തുടങ്ങിയ ആരാധനാ കര്മ്മബങ്ങളുമായി ജീവിക്കുക, മാതാ പിതാക്കന്മാര്ക്കു് നന്മ ചെയ്യുക, കുടുംബ ബന്ധം പാലിക്കുക, അയല്പക്കക്കാരുമായി നല്ല നിലയില്‍ പെരുമാറുകയും നാടിന്നും സമൂഹത്തിന്നും സേവനം ചെയ്യുക തുടങ്ങി നല്ല പ്രവര്ത്ത ങ്ങളില്‍ മുഴുകുക, അല്ലാഹു നമ്മെ നന്നാക്കിതരുമാക്കട്ടെ,ആമീന്‍, അവസാനം നല്ല രൂപത്തില്‍ മരണപ്പെടുന്ന സ്വലിഹീങ്ങളില്‍ നമ്മെയും മാതാ പിതാക്കള്‍, ഭാര്യ മക്കള്‍, സഹോദരി സഹോദരങ്ങള്‍, കൂട്ട് കുടുംബങ്ങള്‍, കൂട്ടുകാര്‍, സഹായിച്ചവര്‍, എല്ലാവരെയും ഉള്ള്പ്പെടുത്തി തരുമാരകട്ടെ. ആമീന്‍
സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ലം.
 
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍ 
 

2012, ഏപ്രിൽ 22, ഞായറാഴ്‌ച

ബാഫഖി തങ്ങളുടെയും കണ്ണിയത്ത് ഉസ്താദിന്റെയും മക്കള്‍ കേരള യാത്രയില്‍

കോഴിക്കോട്ടെ വേദിയില്‍ ബാഫഖി തങ്ങളുടെ പുത്രന്‍  സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (വലത്തേ അറ്റം)

മലപ്പുറം: കേരളീയ മുസ്ലിംകള്‍ക്ക് അസ്തിത്വവും, വ്യക്തിത്വവും നല്‍കിയ മഹാനായ ഖയിദുല്‍ ഖൌം സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ പൊന്നോമന പുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ കേരള യാത്രയിലെ ശ്രദ്ധാ കേന്ദ്രമാവുന്നു. 
ഏപ്രില്‍ 12 നു കേരള യാത്ര ഉദ്ഘാടനം ചെയ്യപ്പെട്ടത് മുതല്‍ ഇത് വരെ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ കാന്തപുരതോടൊപ്പം ഒരു നിഴല്‍ പോലെ പിന്തുടരുകയാണ്. ബാഫഖി തങ്ങളുടെ രൂപവും, വസ്ത്ര ധാരണ രീതിയുമുള്ള സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ഇതിനകം കേരള യാത്രയിലെ ശ്രദ്ധാ കേന്ദ്രമായി മാറിക്കഴിഞ്ഞു.
ഏറെ കാലമായി മലെഷ്യയിലായിരുന്ന തങ്ങള്‍ ഈ അടുത്താണ് കേരളത്തില്‍ തിരിച്ചെത്തിയത്‌. സംഘടനാ പരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ കക്ഷി ചേരാതിരുന്ന തങ്ങള്‍ ഈ അടുത്ത് നടന്ന ചില സംഭവ വികാസങ്ങളെ തുടര്‍ന്നാണ്‌ കാന്തപുരം പക്ഷത് സജീവമാകാന്‍ കാരണമെന്നറിയുന്നു.  
കണ്ണിയത്ത് ഉസ്താദിന്റെ മകനും കേരള യാത്രാ വേദിയില്‍

കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ മകന്‍ കുഞ്ഞി മോന്‍ മുസ്ലിയാര്‍ കേരള യാത്ര വേദിയില്‍ വെച്ച് കാന്തപുരത്തിന്റെ കരം ചുംബിക്കുന്നു. 
അരീക്കോട്: സമസ്തയുടെ മുന്‍ പ്രസിടന്റ്റ് റയീസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ പൊന്നോമന പുത്രന്‍ കണ്ണിയത്ത് കുഞ്ഞു മോന്‍ മുസ്ലിയാര്‍ കേരള യാത്രയുടെ വേദിയിലെത്തി കാന്തപുരത്തിന്റെ ആശിര്‍വാദം വാങ്ങിയത് ഏവരെയും വിസ്മയിപ്പിച്ചു.

കേരള യാത്രയുടെ മലപ്പുറത്തെ പര്യടനത്തിനിടയില്‍ അരീക്കോട്ടെ വേദിയിലാണ് കണ്ണിയത്തിന്റെ മകന്‍ എത്തിയത്. വാര്‍ദ്ധക്യ സമയത്ത് തന്റെ പിതാവിനെ ഇ.കെ. വിഭാഗം സുന്നികള്‍ തെറ്റിദ്ധരിപ്പിച്ചു പല വേദികളിലും കൊണ്ട് പോയി ദുരുപയോഗം ചെയ്തതായി ഈയടുത്ത സമയം കുഞ്ഞി മോന്‍ മുസ്ലിയാര്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് പറയുകയുണ്ടായി. ഉള്ളാള്‍ തങ്ങളും, എം.എ.ഉസ്താദും, കാന്തപുരവുമാണ് തന്റെ ശത്രു പക്ഷത് എന്ന് ഒരിക്കലും കണ്ണിയത്ത് ഉസ്താദ് അറിഞ്ഞിരുന്നില്ലത്രേ. സമസ്തയെ പിളര്താന്‍ ഏതോ ചില കുബുദ്ധികള്‍ ശ്രമിക്കുന്നുണ്ട് എന്നും അവര്‍ക്കെതിരില്‍ താങ്കള്‍ പ്രാര്തിക്കണമെന്നും പറഞ്ഞാണത്രേ കണ്ണിയത്ത് ഉസ്താദിനെ ഇ.കെ.പക്ഷം അക്കാലത്ത്‌ പല വേദികളിലും എത്തിച്ചിരുന്നതത്രേ. പക്ഷെ ചില വേദികളില്‍ വെച്ച് കണ്ണിയത്ത് ഉസ്താദ് ഉള്ളാള്‍ തങ്ങളെയും, കാന്തപുരത്തെയും അന്വേഷിച്ചത് സംഘാടകരായ ഇ.കെ.വിഭാഗത്തെ ഏറെ കുഴക്കിയിരുന്നു. അന്ന് അവര്‍ക്ക് ഇടനിലക്കാരനായി വര്‍ത്തിച്ച കുഞ്ഞി മോന്‍ മുസ്ലിയാരുടെ കുറ്റ സമ്മതം വരും നാളുകളില്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ ഒരു വഴിത്തിരിവാകും.

ലീഗ് കേരള ഘടകം വിട്ടു നിന്ന പരിപാടിയില്‍ 
അഖിലേന്ത്യാ സെക്രട്ടറി മുഖ്യാഥിതി.

ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍ മലപ്പുറത്തെ വേദിയില്‍ ആശംസ പ്രസംഗം നടത്തുന്നു.
മലപ്പുറം: രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ ന  ലാക്കാക്കിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്ന് ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല -കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചുപറയുന്നത്.

സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.

ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ചുചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിത•ാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

കേരള യാത്ര മനുഷ്യ നന്മക്ക്: ലീഗ് അഖിലേന്ത്യാ സെക്രട്ടറി

കോഴിക്കോട്: കേവലം രാഷ്ട്രീയ നേട്ടമല്ല മറിച്ച് മനുഷ്യ നന്മയാണ് കാന്തപുരത്തിന്റെ കേരള യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ശഹിന്ഷാ ജഹാന്ഗീര്‍ പ്രസ്താവിച്ചു. കേരള യാത്രക്ക് മലപ്പുറത്ത്‌ നല്‍കിയ സ്വീകരണത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

ലീഗിന്റെ കേരള ഘടകം കേരള യാത്രയുമായി സഹകരിക്കരുതെന്നു തീരുമാനമെടുത്ത പാശ്ചാത്തലത്തില്‍ ആണ് കേരള ഘടകത്തെ വിസ്മയിപ്പിച്ചു കൊണ്ട് സംഘാടകര്‍ ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയെ മലപ്പുറം പരിപാടിയില്‍ പങ്കെടുപ്പിച്ചത്. അതെ സമയം കേരള യാത്രയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് ലീഗ് നേതൃത്വതിനിടയില്‍ ആശയക്കുഴപ്പം തുടരുന്നു. ഡൂള്‍ ന്യൂസ് ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്ത്തയിലാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്.  

വാര്‍ത്തയുടെ വിശദഭാഗം : മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി കഴിഞ്ഞ പന്ത്രണ്ടിന് കാസര്‍ഗോട് നിന്നും ആരംഭിച്ച യാത്രക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ പലരും പിന്തുണ പ്രഖ്യാപിച്ച് വേദികള്‍ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗും, ബി.ജെ.പി യും മാത്രമാണ് വിട്ട് നില്‍ക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും അതാതു ദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയും പൌര പ്രമുഖരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നാണ് എ.പി വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ കേരള യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടും ലീഗിന്റെ പ്രമുഖ നേതാക്കളാരും പരിപാടികളില്‍ സംബന്ധിച്ചിട്ടില്ല. അതെ സമയം പാനൂരിലെ വേദിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ലംഘിച്ചു മണ്ഡലം സെക്രട്ടറി വി നാസര്‍ യാത്രക്ക് ആശംസകള്‍ നേരാനെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു വേദികളിലും പ്രാദേശിക വികാരങ്ങള്‍ പരിഗണിച്ചു ലീഗ് നേതാകള്‍ സംബന്ധിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ലീഗിന്റെ ബഹിഷ്‌കരണം തുടരുകയാണ്.

കൊടുവള്ളിയിലെ പരിപാടിയില്‍ എം.എല്‍.ഏ ഉമര്‍ മാസ്റ്ററും താമരശേരിയില്‍ തിരുവമ്പാടി എം .എല്‍. ഏ. സി മോയിന്‍ കുട്ടിയുമാണ് സംബന്ധിക്കെണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടതിനാല്‍ വരാന്‍ സാധ്യമല്ലെന്ന് സി മോയിന്‍ കുട്ടി സംഘാടകരെ അറിയിക്കുകയായിരുന്നു. അതെസമയം യാത്ര താമരശ്ശേരി റസ്റ്റ് ഹൗസിനു സമീപം എത്തിയപ്പോള്‍ സി മോയിന്‍ കുട്ടി നേരിട്ടെത്തി കാന്തപുരത്തിന് അഭിവാദ്യം അര്‍പ്പിച്ചത് ഏ പി വിഭാഗത്തോടുള്ള തന്റെ കൂറ് അറിയിക്കാന്‍ വേണ്ടിയായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്.



ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം കാന്തപുരത്തിന്റെ യാത്രക്ക് പിന്തുണ അറിയിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം യാത്ര മാവൂരിലൂടെ കടന്നു പോയപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കാല്‍ നട റാലിയില്‍ നിന്നു കേരള യാത്രക്ക് അഭിവാദ്യം അറിയിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.

അതെ സമയം പാര്‍ട്ടി മുഖപത്രവും സംസ്ഥാന അധ്യക്ഷനും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ വിലക്ക് ലംഘിച്ചു ആരെങ്കിലും യാത്രയില്‍ പങ്കെടുത്താല്‍ സ്ഥാനം രാജി വെക്കുമെന്നു വരെ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞതായാണ് വിവരം. യാത്ര എറണാകുളം ജില്ലയില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെ ഒരു മന്ത്രി ഉണ്ടാവും എന്നാണറിയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടി വാശിക്കെതിരെ ലീഗ് നേതാക്കളില്‍ പലരും ഇതിനകം പരാതി ഉന്നയിച്ചു കഴിഞ്ഞതായാണ് വിവരം.

ഒരു വിഭാഗത്തിന്റെ മാത്രം സമ്മര്‍ദ്ദത്തിന് വഴങ്ങി വിശാല മുസ്ലിം മുന്നണി എന്ന ലേബലില്‍ ഇനിയും എത്ര നാള്‍ മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെ പിന്‍മാറ്റത്തെ കുറിച്ചു വ്യക്തമായ മൗനം പാലിക്കുകയാണ് കാന്തപുരം വിഭാഗമിപ്പോള്‍. മാനവികത ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ ധര്‍മ പക്ഷത്തുള്ളവരെല്ലാം തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് സ്വീകരണ വേദികളില്‍ പ്രഭാഷകര്‍ പറയുന്നത്. കേരള യാത്ര കേവലം ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രസ്താവനയോട് പ്രതികരിച്ചതാവട്ടെ കാസര്‍ഗോട് ജില്ലാ ദുബൈ എസ്.വൈ.എസ് പ്രസിഡന്റ് കന്തല്‍ സൂപ്പി മാത്രമാണ്.



മാനവികതയെ എതിര്‍ക്കുന്നത് ‘ഇബിലീസ് ‘ (പിശാചു ) മാത്രമാണെന്ന് പറഞ്ഞാണ് കുന്ദമംഗലം എം എല്‍ ഏ .അഡ്വ:പി ടി ഏ റഹീം നരിക്കുനിയിലെ വേദിയില്‍ കയ്യടി വാങ്ങിയത്. കൊടുവള്ളിയിലും കുന്ദമംഗലത്തും യാത്രയെ അനുഗമിച്ചു അദ്ദേഹം പ്രവര്‍ത്തകരെ കയ്യിലെടുത്തു. അതെ സമയം മുസ്‌ലിം ലീഗിന്റെ അഭാവം പ്രത്യക്ഷമായും പരോക്ഷമായും മുതലെടുക്കാന്‍ കൊണ്‍ഗ്രസും ഇടതു പാര്‍ടികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് വിവിധ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെയും ടി സിദ്ദീകിന്റെയും ചിത്രങ്ങള്‍ സഹിതം നിരവധി ആശംസാ ബാനറുകള്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വേദികളിലും ഇതേ കാഴ്ച തന്നെയാണുള്ളത്.

കാസറഗോട്ടെ ഉത്ഘാടന വേദിയില്‍ കേന്ദ്ര മന്ത്രി കെ വി തോമസ് സംബന്ധിക്കുകയും യാത്രയില്‍ അല്‍പ്പ ദൂരം കൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം .പി .കെ സുധാകരന്‍, ടി സിദ്ധിക്ക്, കെ സി അബു , തുടങ്ങി കോണ്ഗ്രസ്സിന്റെ നേതാക്കളില്‍ പലരും ഇതിനകം വേദി പങ്കിട്ടു കഴിഞ്ഞു. സി.പി.ഐ.എം നേതാക്കളായ എം വി ജയരാജന്‍ ഇ.പി ജയരാജന്‍, മന്ത്രി കെ മോഹനന്‍, എന്‍ സി പി, സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം മതസാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ മതത്തിനും രാഷ്ട്രീയത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സാമുദായിക പാര്‍ട്ടികളുടെ ഇടപെടലുകളെ പരാമര്‍ശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചാം മന്ത്രിയെച്ചൊല്ലിയുണ്ടായ ചര്‍ച്ച മതങ്ങള്‍ തിരിച്ചുള്ള കണക്കെടുപ്പിലേക്ക് പോയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകള്‍ ഉണ്ട്. അത്തരം സാധ്യതകളെ, സങ്കുചിതമായ അധികാരമോഹങ്ങള്‍ക്കുവേണ്ടി ബലികഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമോ എന്ന അന്വേഷണമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാരത്തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയ സാക്ഷരത നേടുന്നതില്‍ മലയാളി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇയ്യിടെയായി സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ കോഴിക്കോട്ടെ സ്വീകരണ യോഗത്തിലെ പ്രസ്താവന. മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുന്നത് സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയാകണമെന്നും കാന്തപുരം പറഞ്ഞിരുന്നു.

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

അല്ലാഹുവിന്റെ ദാസന്‍

അല്ലാഹുവിന്റെ അടിമകളെ അല്ലാഹു അവന്‍ വിശേഷിപ്പിക്കുന്നത്, അവര്‍ അഹന്തയോ ഔധത്യമോ കാണിക്കാതെ സൌമ്യരായും ശാന്തരായും നടക്കുന്നവരാകുന്നു എന്നാണ്. വിനയമെന്ന അത്യ്ല്‍ക്രിഷ്ട്ടമായ സ്വെഭാവ ഗുണം നമ്മുടെ സ്വെഭാവത്തെ തന്നെ മാറ്റി മറിക്കും. അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞു "കരുണാമയനായ ദൈവത്തിന്റെ യതാര്‍ത്ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു, അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ "സലാം" പറയും. അവര്‍ തങ്ങളുടെ റബ്ബിന്‍റെ സമക്ഷത്തില്‍ പ്രണാമം ചെയ്യുന്നവരായും നില്‍ക്കുന്നവരായും രാത്രി കഴിച്ചു കൂട്ടുന്നവരാകുന്നു. 'ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ നരകത്തില്‍ നരക ശിക്ഷയില്‍ നിന്ന് മോചിപ്പിക്കേണമേ, അതിലെ ശിക്ഷയോ വിട്ടു മാറാത്തതാകുന്നു. തീര്‍ച്ചയായും അത് അതിദുര്‍ഗമായ പാര്‍പ്പിടവും താവളവുമല്ലോ' എന്ന് പ്രാര്‍ഥിക്കുന്നവരുമാകുന്നു" മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "ഒരാളും മറ്റൊരാളോട് അഹംഭാവം കാണിക്കുകയോ ഒരാളും മറ്റൊരാളെ ആക്രമിക്കുകയോ ചെയ്യാത്ത വിധം നിങ്ങള്‍ വിനയം ഉള്ളവരായിരിക്കണമെന്നു അല്ലാഹു എനിക്ക് സന്ദേശം നല്‍കിയിരിക്കുന്നു" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹുവിന്നു വേണ്ടി ഒരാളും വിനയം കാണിച്ചിട്ടില്ല, അല്ലാഹു അവരെ അവനെ ഉയര്തിയിട്ടല്ലാതെ" 
 
ദൈവ ദാസന്മാരുടെ മറ്റൊരു സ്വെഭാവം അവിവേകികളില്‍ നിന്നും അവര്‍ മാറി നില്‍ക്കുന്നുവെന്നതാണ്, അത് തന്നെയായിരുന്നു പ്രവാചക തിരുമേനിയുടെ സ്വെഭാവവും. തന്നോട അവിവേകം കാണിച്ചവരോട് അവിടുന്ന് വിട്ടുവീഴ്ച ചെയ്തു, അല്ലാഹു ഇഷ്ട്ടപ്പെടുന്ന ഒരു സ്വെഭാവമാണ് വിവേകവും വിട്ടു വീഴ്ചയും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നിന്നില്‍ അല്ലാഹു ഇഷ്ട്ടപ്പെടുന്ന രണ്ടു സ്വഭാവങ്ങളുണ്ട്, വിവേകവും അവധാനതയും"

അല്ലാഹുവിന്റെ യദാര്‍ത്ഥ ദാസന്മാര്‍ അവന്നു ഇബാദത്ത് ചെയ്യുന്നതിന്ന് കൊതിക്കുകയും അവനുമായുമുള്ള സംഭാഷണത്തില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. അതിനാല്‍ അവര്‍ ജീവിത സുഖങ്ങള്‍ കയ്യോഴിക്കുകയും ഉറക്കമൊഴിക്കുകയും ചെയ്തു കൊണ്ട്, ജനങ്ങളെല്ലാം ഉറങ്ങിക്കിടക്കുമ്പോള് ഉണര്‍ന്നെഴുന്നേറ്റു നിന്ന് നമസ്ക്കരിക്കുകയും പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു "അവര്‍ തങ്ങളുടെ രബ്ബിന്റെ സമക്ഷതിങ്കല്‍ പ്രണാമം ചെയ്യുന്നവരായും നില്‍ക്കുന്നവരായും രാത്രി കഴിച്ചു കൂട്ടുന്നവരുമാണ്"‍

തങ്ങളുടെ നാഥനെ അനുസരിക്കുകയും അവനില്‍ ഭാരമെല്പ്പിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്തു കൊണ്ട് പ്രതീക്ഷയോടും ആശങ്കയോടും കൂടി രാത്രി നമസ്ക്കരിച്ചും പ്രാര്തിച്ചും കഴിഞ്ഞു കൂടുന്നവര്‍ക്ക് മാത്രമാണ് ഭാഗ്യം.

അല്ലാഹുവിന്റെ അടിമകള്‍ ചെലവഴിക്കുന്നേടത്തു മിതത്വം പാലിക്കുന്നവരായിരിക്കും. അല്ലാഹു പറയുന്നു "ചിലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധാര്വുകയോ ചെയ്യാത്തവരുമാകുന്നു അവര്‍, പ്രത്യുത അവരുടെ ചിലവുകള്‍ ഈ രണ്ട് അറ്റങ്ങള്‍ക്കുമിടയില്‍ മിത സ്വെഭാവതിലുള്ളതായിരിക്കും" അതായതു ആവശ്യങ്ങല്‍ക്കപ്പുരം ചെലവു ചെയ്തു ധൂര്‍ത്ത് കാണിക്കുന്നവരോ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കാതെ പിശുക്ക് കാണിക്കുകയോ ചെയ്യുന്നവരായിരിക്കില്ല എന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിരിക്കുന്നു. അല്ലാഹുവിന്നു മാത്രം കീഴ്പ്പെട്ടു കൊണ്ട് അവന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് മനുഷ്യന്റെ ആദരണീയതയെ കയ്യേറ്റം ചെയ്യാതിരിക്കുകയും നീച വൃത്തികളില്‍ നിന്നും അനീതികളില്‍ നിന്നും വിട്ടു നില്‍ക്കുകയും ശാരീരികാവയവങ്ങള്‍ സൂക്ഷിക്കുകയും വല്ല തെറ്റും ചെയ്തു പോയാല്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്ന ദൈവ ദാസന്മാരത്ര അവര്‍. അവരുടെ തെറ്റുകള്‍ മായ്ച്ചു അല്ലാഹു അവര്‍ക്ക് നന്മകള്‍ പകരമായി നല്‍കുന്നതായിരിക്കും. അള്ളാഹു പറയുന്നു "അല്ലാഹുവല്ലാത്ത ഒരു ദൈവത്തെയും അവര്‍ പ്രാര്തിക്കുകയില്ല, അല്ലാഹു ആദരിച്ച ഒരു ജീവനെയും അന്ന്യായമായി നശിപ്പിക്കുകയില്ല, വ്യഭിജരിക്കുകയുമില്ല, ഈ കൃത്യങ്ങള്‍ ചെയ്യുന്നവനാരോ അവന്‍ തന്റെ പാപ ഫലം അനുഭവിക്കുക തന്നെ ചെയ്യും, പുനരുഥാന നാളില്‍ അവന്നു ഇരട്ടി ശിക്ഷ നല്കപ്പെടുന്നതാകുന്നു, നിന്ദ്യനായി അതില്‍ നിത്യ വാസം ചെയ്യുന്നതുമാകുന്നു, പശ്ചാത്തപിക്കുകയും സത്യാ വിശ്വാസം കൈ ക്കൊണ്ട് സല്‍ ക്കര്‍മ്മങ്ങളിലെര്ര്പെടുകയും ചെയ്തവനൊഴിച്ചു, അത്തരമാളുകളുടെ തിന്മകളെ അല്ലാഹു സല്ക്കര്‍മ്മാങ്ങളാക്കി മാറ്റി ക്കൊടുക്കുന്നതാകുന്നു, അവനോ ഏറെ മാപ്പരുളുന്നവനും ദയാ പരനുമല്ലോ" ആയതിനാല്‍ തവ്വ ചെയ്തു മടങ്ങുക നാം.

സത്യാ വിരുദ്ധമായത് വര്‍ജ്ജിക്കുകയെന്നതും ദൈവ ദാസന്മാരുടെ വിശേഷണമത്രെ. അല്ലാഹു പറയുന്നു "സത്യാ വിരുദ്ധമായതിന്നു സാക്ഷ്യം വഹിക്കാത്തവരുമാകുന്നു അവര്‍" അവകാശ ധ്വംസനത്തിന്നു വഴി വെക്കുന്നതിന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്പെടുതിയിരിക്കുന്നു കള്ളാ സാക്ഷ്യം. അപ്രകാരം തന്നെ അനാവശ്യ കാര്യങ്ങളില്‍ നിന്നും മാന്യമായി ഒഴിഞ്ഞു മാരുന്നവരുമാണ് ദൈവിക ദാസന്മാര്‍.

സഹോദരനമാരെ.....
അതിനാല്‍ നമ്മുടെ ജീവിതം നന്നാക്കി അല്ലാഹു ഇഷ്ട്ടപ്പെടുന്ന നല്ല അടിമകളായി മാറാന്‍ നാം തയ്യാറാവുക. അല്ലാഹു നമ്മെ വിജയികളില്‍ ഉള്ള്പെടുത്തട്ടെ. ആമീന്‍.

സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ലം.

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍

2012, ഏപ്രിൽ 14, ശനിയാഴ്‌ച

അനുഗ്രഹങ്ങള്ക്ക് നന്ദി ചെയ്യുക


അല്ലാഹുവിന്റെ അനുഗ്രഹങ്ങള്ക്ക്  നന്ദി കാണിക്കുവാന്‍ അല്ലാഹു നമ്മോട് ആജ്ഞാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു "അല്ലാഹുവിന്റെ അനുഗ്രഹങ്ങള്ക്ക്  നന്ദി കാണിക്കുക, നിങ്ങള്‍ അവന്നാണ്‌ ഇബാദത്ത് ചെയ്യുന്നതെങ്കില്‍" ഈ നന്ദി പ്രകടനത്തിന്റെ ഒരു രൂപം അനുഗഹങ്ങളെ സ്മരിക്കുകയും അതെ കുറിച്ചു മറ്റുള്ളവരോട് പറയുകയും ചെയ്യുകയെന്നതാണ്. അല്ലാഹു പറയുന്നു "അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്ക്കുുക, നിങ്ങള്‍ വിജയം വരിച്ചേക്കാം" "പ്രവാചകരെ! അങ്ങയുടെ നാഥന്റെ അനുഗ്രഹത്തെ പ്രഘോഷണം ചെയ്യുക"

നാം അനുഭവിച്ചു കൊണ്ടിരിക്കുകയും എപ്പോഴും ഓര്മ്മുപ്പെടുത്തെണ്ടാതായിട്ടുള്ളതുമായ ഒരു വലിയ അനുഗ്രഹമാണ് പുരോഗതിയും സ്ഥിരതയും. തന്റെ നാടിന്നും കുടുംബത്തിന്നും ഈ സ്തിഥി കൈവരുവാന്‍ ഇബ്രാഹിം നബി (അ) പ്രാര്ഥിാക്കുകയുണ്ടായി. അവിടുന്ന് പ്രാര്ഥിുച്ചു. "നാഥാ.. ഈ നാടിനെ നീ സുരക്ഷിതമാക്കേണമേ" ഖുറൈഷികള്ക്ക്  അല്ലാഹു നല്കിനയ ഒരു വലിയ അനുഗ്രഹമായി അല്ലാഹു ഓര്മിറപ്പിക്കുന്നുണ്ട് "അതിനാല്‍ അവര്‍, തങ്ങള്ക്കുറ വിശപ്പിന്നു ആഹാരവും ഭയത്തിന്നു പകരം നിര്ഭഅയത്വവും നല്കികയ, ഈ ഭവനത്തിന്റെ നാഥന്നു കീഴ്പ്പെട്ടുക്കൊള്ളുക" 
മനുഷ്യര്ക്ക് ‌ തണലനുഭവിക്കാന്‍ കഴിയുന്ന എത്ര മഹത്തരമായ അനുഗ്രഹം! സുഖമായും സ്വെസ്തമായും ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ നേടുന്ന മഹത്തായ ലക്‌ഷ്യം! സംസ്ക്കാരത്തിലും പുരോഗതിയിലും സുസ്ഥിരതക്കുള്ള സ്വാധീനം വിശുദ്ധ ഖുറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു "ഒരു സമാധാന സമ്പൂര്ണ്ണകമായ ഹറമിനെ നാമവര്ക്ക് ‌ പാര്പ്പി ടമാക്കികൊടുത്തിരിക്കുന്നുവെന്നത് ഒരു യാധാര്ത്യമല്ലായോ. നമ്മുടെ പക്കല്‍ നിന്നുള്ള ആഹാരമായിക്കൊണ്ട് സകലയിനം ഫലങ്ങളും നിര്ലോിഭം അവിടെ വന്നണയുന്നു, പക്ഷെ ഇവരില്‍ അധികവും അറിയുന്നില്ല" നമ്മുടെ രാജ്യത്തിലെ നീതിയുടെയും സമാധാനത്തിന്റെയും ഫലമാണ് നാമനുഭവിക്കുന്ന സുസ്ഥിരതയും പുരോഗതിയും.
പ്രത്യേകം അനുസ്മരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു വലിയ അനുഗ്രഹമാണ് മനുഷ്യര്ക്കി ടയിലെ പരസ്പരവും മാനസിക ഐക്യവും. അല്ലാഹു പറഞ്ഞു "അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുവിന്‍, നിങ്ങള്‍ പരസ്പ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ പരസ്പ്പരം രണ്ജിപ്പിച്ചു" ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യം സമൂഹത്തെ ഭിന്നിപ്പില്‍ നിന്ന് പരസ്പ്പര സഹകരണത്തിലേക്കും ഐക്യത്തിലെക്കും ബലഹീനതയില്‍ നിന്ന് ശക്തിയിലെക്കും പരാജയത്തില്‍ നിന്ന് വിജയത്തിലെക്കും നയിക്കുന്നതാകുന്നു. ഈ അനുഗ്രഹത്തിന്നു എന്ത് വില കൊടുത്താലും അധികമാവില്ല. മുഅമിനുകളെ കുറിച്ച് അല്ലാഹു പറയുന്നു "വിശ്വാസികളുടെ ഹൃദയങ്ങളെ പരസ്പ്പരം കൂട്ടിയിണക്കിയതും അവനാണല്ലോ. ഭൂവനത്തിലുള്ളതൊക്കെയും ചെലവഴിച്ചാലും ഈ ജനത്തിന്റെ ഹൃദയങ്ങളെ കൂട്ടിയിനക്കുവാന്‍ താങ്കള്ക്കുൃ കഴിയുമായിരുന്നില്ല, അല്ലാഹുവാണ് അവരെ തമ്മില്‍ ഇണക്കിയത്. നിശ്ചയം അവന്‍ അജയ്യനും അഭിജ്ഞാനുമല്ലോ"
അല്ലാഹു നമുക്ക് ചെയ്തുതന്ന മറ്റൊരു അനുഗ്രഹമാണ് നമ്മില്‍ പെട്ട നല്ലയാളുകളെ നാം അവരെയും അവര്‍ നമ്മെയും സ്നേഹിക്കുകയും നാം അവര്ക്ക്  വേണ്ടിയും അവര്‍ നമുക്ക് വേണ്ടിയും പ്രാര്ഥികക്കുകയും ചെയ്യുന്ന നായകരായി നിശ്ചയിച്ചു തന്നു എന്നതാണ്. ഹബീബ് മുത്ത്‌ നബി (സ്വ) പറഞ്ഞു "നിങ്ങളുടെ ഉത്തമരായ നേതാക്കന്മാര്‍ നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും സ്നേഹിക്കുകയും അവര്‍ നിങ്ങള്ക്ക് വേണ്ടിയും അവര്‍ നിങ്ങള്ക്ക് വേണ്ടിയും പ്രാര്ഥി്ക്കുകയും ചെയ്യുന്നവരാകുന്നു" 

മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു " അല്ലാഹുവിന്നു ഏറ്റം ഇഷ്ട്ടപ്പെട്ടവര്‍ ജനങ്ങള്ക്ക്്‌ ഏറ്റം ഉപകാരം ചെയ്യുന്നവരാകുന്നു. അല്ലാഹുവിന്നു ഏറ്റം ഇഷ്ട്ടപ്പെട്ട പ്രവര്ത്തി  ഒരു മുസ്ലിമിന്റെ ഹൃദയത്തിലേക്ക് സന്തോഷം പകരുന്നതും"

നമ്മുടെ സന്താനങ്ങളുടെ മനസ്സില്‍ ദേശത്തോടുള്ള സ്നേഹവും സ്വത്വത്തെ മുറുകെ പിടിക്കാനുള്ള താല്പ്പകര്യവും നാട്ടു വളര്ത്തു കയും സ്വെദേശത്തിന്റെ സ്വത്തും വരുമാന മാര്ഗരങ്ങളും സംരക്ഷിക്കുന്നതിന്നുള്ള ത്യാഗ മനസ്ഥിതിയോടെ ആത്മാര്ഥവതയോടെ അവരെ വളര്ത്തി  കൊണ്ട് വരികയും ചെയ്യുകയെന്നതും അനുഗ്രഹങ്ങള്ക്ക്  നന്ദി പ്രകടിപ്പിക്കുകയും അനുസ്മരിക്കുഅകയും ചെയ്യുന്നതിന്റെ ഒരു രൂപമാണ്. വിജ്ഞാനം നേടുന്നതില്‍ അതീവ താല്പര്യം കാണിച്ചും ജോലിയും ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്വരഹിച്ചു കുടുംബത്തിന്നും സമൂഹത്തിന്നും നന്മ ചെയ്യുന്നതില്‍ പരസ്പ്പരം സഹകരിച്ചും, നന്മക്കു പകരമായി നന്മ ചെയ്തും സ്വന്തം ദേശത്തോടുള്ള ബാധ്യതകള്‍ ആത്മാര്ഥമമായി നിറവേറ്റുവാനുള്ള ശിക്ഷണങ്ങള്‍ അവര്ക്ക്  നല്കുയകയും വേണം. അല്ലാഹു പറയുന്നു "നന്മയുടെ പ്രതിഫലം നന്മയല്ലാതെ മറ്റെന്താണ്?" 
അല്ലാഹു നമ്മെ നന്മ ചെയ്യാനും അനുഗ്രഹങ്ങള്ക്ക്  നന്ദി ചെയ്യുന്നവരായും ഉയര്ത്തി  തരട്ടെ. ആമീന്‍. സ്വെല്ലല്ലാഹു അലാമുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹിവസല്ലം.

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍. 

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

കേരള യാത്ര: തൃക്കരിപ്പൂര്‍ രോമാഞ്ചമണിഞ്ഞു

തൃക്കരിപ്പൂര്‍: കണക്കുകളും, ചരിത്രവും കാന്തപുരത്തിന് മുന്നില്‍ വഴി മാറി. മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യവുമായി കാന്തപുരം നയിക്കുന്ന കേരള യാത്രക്ക്  തൃക്കരിപ്പൂരില് നല്‍കിയ ‍പ്രൌടോജ്ജ്വാല വരവേല്‍പ്പിനു സാക്ഷികളാവാന്‍ എത്തിയ ജന സാമാന്യത്തെ ഉള്‍ക്കൊള്ളാനാവാതെ നഗരി വീര്‍പ്പു മുട്ടി. രാഷ്ട്രീയ പ്രകടനങ്ങളും, മത സമ്മേളനങ്ങളും ഏറെ കണ്ട ത്രിക്കരിപ്പൂരിന്റെ ചരിത്രത്തില്‍ ഇന്നലത്തെ സായാഹ്നം  ജന ബാഹുല്യം കൊണ്ട് നവ ചരിതം കുറിച്ചു.
 
 
കാന്തപുരത്തെയും വഹിച്ചു കൊണ്ടുള്ള വാഹന വ്യൂഹത്തെ രാജോജിതമായിട്ടായിരുന്നു ടൌണിലേക്ക് ആനയിച്ചത്. തങ്കയം ജംഗ്ഷനില്‍ നിന്നും സ്നേഹ സംഘം വളണ്ടിയര്‍മാരുടെ അകമ്പടിയോടെയായിരുന്നു കേരള യാത്രാ വാഹന വ്യൂഹത്തെ വരവേറ്റത്. വഴിയോരങ്ങളില്‍ യാത്ര വീക്ഷിക്കാന്‍ വന്‍ ജനാവലി തടിച്ചു കൂടി.
വൈകു: 6 മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ആലിക്കുഞ്ഞി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ അധ്യക്ഷന്‍ എം.എ. അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി പ്രസംഗം നടത്തി.

നഷ്ടപ്പെട്ടു പോകുന്ന മാനവികതയെ ഉണര്താനുള്ള ഈ ദൌത്യത്തില്‍ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കാന്തപുരം പറഞ്ഞു. അതെ സമയം ഒറ്റപ്പെട്ട ആരെങ്കിലും അവിവേകം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്യന്താധുനിക ടെക്നോളജികളും, കണ്ടു പിടുത്തങ്ങളും,  മനുഷ്യ നന്മക്കു വേണ്ടിയുള്ളതാകണമെന്നു പ്രമേയ വിശദീകരണ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ ടെക്നോളജികള്‍ ഇന്ന് നന്മയെക്കാള്‍ ഏറെ തിന്മകള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. യുവ സമൂഹത്തെ അപകടകരമായ ഈ സ്ഥിതി വിശേഷത്തില്‍ നിന്നും നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് വഴി തിരിച്ചു വിടാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചില്ലെങ്കില്‍ ഭാവി ഏറെ ഭയാനകരമായിര്‍ക്കും.

കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, പൊന്മള അബ്ദുല്‍ ഖാദിര് മുസ്ലിയാര്‍,  പേരോട് അബ്ദുറഹിമാന്‍ സഖാഫി, സി.മുഹമ്മദ്‌ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്, എന്‍. അലി അബ്ദുള്ള,‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., പി.പി.കുഞ്ഞിരാമന്‍, കെ.ശ്രീധരന്‍, പി.കെ.ഫൈസല്‍, കെ.വി.ലക്ഷമണന്‍, എം.ടി.പി.അബ്ദുല്‍ ഖാദര്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. അതെ സമയം മുസ്ലിം ലീഗ് പ്രതിനിധികള്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നു.










യൂണിറ്റുകളുടെ ഉപഹാര സമര്‍പ്പണം: ഉദിനൂരിനു വേണ്ടി 
പി. സൈനുല്‍ ആബിദ്ഉപഹാരം നല്‍കി.  

സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല് ബുഖാരി ഉള്ളാള് 
പതാക കൈമാറുന്നു.


2012, ഏപ്രിൽ 11, ബുധനാഴ്‌ച

കേരള യാത്ര മംഗലാപുരത്ത് ഉജ്ജ്വല സമ്മേളനം

മംഗലാപുരം: കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് നാ ളെ കാലത്ത് പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി മംഗലാപുരത്ത് ഇന്ന്  നടന്ന മാനവിക സമ്മേളനം പതിനായിരങ്ങളുടെ സാന്നിദ്ദ്യം കൊണ്ട്  ഐതിഹാസികമായി.  കാന്തപുരത്തിനും സുന്നി പണ്ഡിത നേതാക്കള്‍ക്കും പിന്തുണയുമായി വിവിധ മത നേതാക്കള്‍ എത്തിയപ്പോള്‍ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ മത സൗഹാര്‍ദ്ദ വേദിയായി. 

ഉച്ചയ്ക്ക് ടൗണ്‍ ഹാളില്‍ നടന്ന 'മനവികതെ സമാരംഭ' പരിപാടി കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഏനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ.അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മനവിക സന്ദേശം നേര്‍ന്നു. പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ത്ഥ സ്വാമി, ഫാ. ഡൊമിനിക് പ്രസാദ്, അന്‍വര്‍ മന്നിപ്പാടി, ഹൈദര്‍ പരത്തിപ്പാടി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഫാസില്‍ റിസ്‌വി കാവല്‍കട്ട, യു.കെ മുഹമ്മദ സഅദി, കെ.പി ഹുസൈന്‍ സഅദി, അബ്ദുല്‍ റശീദ് സൈനി, യു.ടി ഖാദിര്‍ എം.എല്‍.എ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന സെക്രട്ടറി സിദ്ദീഖ് മോംഠുഗോളി സ്വാഗതം പറഞ്ഞു.

നെഹ്‌റു മൈതാനിയില്‍ നടന്ന സമാപന സമ്മേളനം ഒരു സംസ്ഥാന സമ്മേളന പ്രതീതി സൃഷ്ടിച്ചു. ഉടുപ്പി, ദക്ഷിണ കര്‍ണാടക, കുടക് ജില്ലകളില്‍ നിന്നായി സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി ഒഴുകിയെത്തിയ സുന്നി ജന സഹസ്രം കര്‍ണ്ണാടകയിലും തങ്ങളുടെ സംഘ ശക്തി തെളിയിച്ചു. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കേരളത്തിന്‌ പുറത്തു തന്നെ ഇത്രയും വലിയ ജന സഞ്ചയം ഇരമ്പിയെതിയത് കേരളത്തില്‍ ഈ  യാത്ര സ്രിഷ്ടിക്കാനിരിക്കുന്ന മഹാ ചരിതത്തിലേക്കുള്ള വ്യക്തമായ സൂചനയായി.





2012, ഏപ്രിൽ 10, ചൊവ്വാഴ്ച

കേരള യാത്ര: എസ്.എസ്.എഫ് പദ യാത്ര നടത്തി

ഉദിനൂര്‍: കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം തൃക്കരിപ്പൂര്‍ ഡിവിഷന്‍ എസ്.എസ്.എഫ് പദ യാത്ര നടത്തി. 

എസ്.എസ്.എഫിന്റെ കീഴിലുള്ള നാല്പതംഗ അല്‍ ഇസാബ  ടീം മെമ്പര്‍മാര്‍ ആണ്  പദ യാത്രയില്‍ ആനി നിരന്നത്. വേഷ വിധാനത്തിലും കര്‍മ്മങ്ങളിലും തനിമ നില നിര്‍ത്തുന്ന പ്രത്യേക ടീം ആണ് അല്‍ ഇസാബ. 2008 ല്‍ സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക എന്നാ പ്രമേയത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ എസ്.എസ്.എഫ്  നടത്തിയ സമ്മേളനതോടനുബന്ധിച്ചാണ് അല്‍ ഇസാബ പിറവി കൊണ്ടത്‌. 

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്നേഹ യാത്രക്ക് വമ്പിച്ച സ്വീകരണം ലഭിച്ചു. ഉച്ചയോടെ ഉദിനൂരില്‍  എത്തിച്ചേര്‍ന്ന സ്നേഹ സംഘത്തെ ജുമാ മസ്ജിദ് പരിസരത്ത് വെച്ച്   ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് , എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 



മോറല്‍ ഡെവലപ്പ്മെന്റ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

നടക്കാവ്: തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടക്കാവ് പോളി ടെക്നിക്കിന് സമീപം നിര്‍മ്മിച്ച  മോറല്‍ ഡെവലപ്പ്മെന്റ്റ്  സെന്റര്‍ (എം.ഡി.സി) നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിപുലവും, വൈവിധ്യവുമാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് എം.ഡി.സി ലക്ഷ്യമിടുന്നതെന്ന് ഉത്ഘാടന ശേഷം ഭാരവാഹികള്‍ അറിയിച്ചു. ഒരു റസിഡന്‍ഷ്യാല്‍ സെന്റര്‍, ഷോപ്പിംഗ്‌ കോംപ്ളക്സ്, മനോഹരമായ മസ്ജിദ് എന്നിവയാണ് ഇപ്പോള്‍ എം.ഡി.സി യില്‍ ഉള്ളത്. 

എം.ഡി.സി.യോടനുബന്ധിച്ചുള്ള ഷോപ്പിംഗ്‌ കോംപ്ളക്സ്ന്റെ ഉദ്ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.കുഞ്ഞി കൃഷ്ണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു, ഡി.സി.സി സെക്രട്ടറി പി.കെ.ഫൈസല്‍, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് എ.ജി.സി ബഷീര്‍, ഇബ്രാഹിം ഹാജി അജ്മാന്‍, ടി.പി.ഷാഹുല്‍ ഹമീദ് ഹാജി, എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി, എം.ടി.പി ഇസ്മായില്‍ സഅദി, വി.എന്‍ ഹുസൈന്‍ ഹാജി, പി.മുഹമ്മദ്‌ സാലിഹ്, ജാബിര്‍ സഖാഫി, സാദിഖ് അഹ്-സനി, എ.ബി അബ്ദുള്ള മാസ്റര്‍, ഇഞ്ചിനീയര്‍  ശൌകത്, എന്നിവര്‍ സംബന്ധിച്ചു. എം.എ. ജാഫര്‍ സാദിഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. 

പ്രവര്‍ത്തകര്‍ കേരള യാത്രയുടെ പ്രചാരണ പ്രവര്‍ത്തന ചൂടില്‍ ആയതിനാല്‍ വളരെ ലളിതമായ ചടങ്ങിലായിരുന്നു പരിപാടി നടന്നത്. 

എം.ഡി.സി യോടനുബന്ധിച്ചുള്ള മനോഹരമായ മസ്ജിദ് 

എം.ഡി.സി യോടനുബന്ധിച്ചുള്ള മസ്ജിദ് ഉത്ഘാടന ശേഷം
നൂറുല്‍ ഉലമ എം.എ ഉസ്താദ് ഉല്‍ബോധനം നടത്തുന്നു. 
എം.ഡി.സി ഷോപ്പിംഗ്‌ കോംപ്ളക്സ് പടന്ന ഗ്രാമ പഞ്ചായത്ത്
പ്രസിടന്റ്റ് സി.കുഞ്ഞി കൃഷ്ണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. 

2012, ഏപ്രിൽ 8, ഞായറാഴ്‌ച

ബ്യൂട്ടി സില്‍ക്സ് പയ്യന്നൂര്‍ ഉദ്ഘാടനം ഇന്ന്


പയ്യന്നൂര്‍: മാറി വരുന്ന പയ്യന്നൂരിന്റെ നെറുകയില്‍ മറ്റൊരു തിലകച്ചാര്തായി പുതിയൊരു വ്യാപാര സമുച്ചയം കൂടി പിറവിയെടുക്കുന്നു. ഉദിനൂരിലെ പുത്തലത്ത് ജുബൈറിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പുതിയ ബസ് സ്ടാന്റിനു സമീപം പിറവി കൊണ്ട അത്യന്താധുനിക ഷോപ്പിംഗ്‌ വിസ്മയമായ ബ്യൂട്ടി സില്‍ക്സ് ഇന്ന് കാലത്ത് പത്തു മണിക്ക് സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ അതിഥികളായി ശ്രീ കൃഷ്ണന്‍ എം.എല്‍.എ, ചേംബര്‍ ഓഫ് കൊമേഴ്സ്‌ പ്രസിടന്റ്റ് കെ.യു വിജയകുമാര്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്സന്‍ കെ.വി.ലളിത, തുടങ്ങിയവര്‍ക്ക് പുറമേ പയ്യന്നൂരിലെയും പരിസരങ്ങളിലെയും പൌര പ്രമുഖരും നേതാക്കളും സംബന്ധിക്കും.

സില്‍ക്ക് വ്യാപാര രംഗത്ത്‌ ഒട്ടേറെ വൈവിധ്യങ്ങളുമായി പിറവിയെടുക്കുന്ന ബ്യൂട്ടി സില്‍ക്സില്‍ അഹമദാബാദ്, സൂറത്ത്, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ബംഗാളൂര് തുടങ്ങിയ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഫാഷന്‍ കളക്ഷന്‍സ് ലഭ്യമാണെന്ന് മാനെജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

ഉത്ഘാടനത്തോടനുബന്ധിച്ചു വിഷു വരെ ഓരോ ദിവസവും നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഗോള്‍ഡ്‌ കോയിന്‍ ലഭിക്കും. ഇതിനു പുറമേ ഉത്ഘാടന ദിവസം ഓരോ മണിക്കൂറിലും സ്പെഷല്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആയിരം രൂപയുടെ ഗിഫ്റ്റ് വൌച്ചറും ലഭിക്കും.

പത്ര സമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്‍ പി.ജുബൈര്‍ ഉദിനൂര്‍, ചെയര്‍മാന്‍ വി.പി.പി മുഹമ്മദ്‌ കുഞ്ഞി, റിജിയണല്‍ ഡയരക്ടര്‍  കെ.എം അഷ്‌റഫ്‌, ജനറല്‍ മാനേജര്‍ നജീബ്  ചെമ്നാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

2012, ഏപ്രിൽ 1, ഞായറാഴ്‌ച

ഉദിനൂര്‍ മഹല്ല് മാനവിക സദസ്സ് ഏപ്രില്‍ 6 ന്

മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്ര യുടെ ഭാഗമായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് - എസ്.എസ്.എഫ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ മാനവിക സദസ്സ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6വെള്ളി വൈകുന്നേരം 6മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അനസ് കാമില്‍ സഖാഫി (ഷിറിയ) മുഖ്യ പ്രഭാഷണം നടത്തും.

വേദിയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, മഹല്ല് പ്രതിനിധികള്‍ എസ്.വൈ.എസ് കേന്ദ്ര നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു.