The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ദുബൈ ഇഫ്താര്‍ മീറ്റും, ടി.സി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അനുസ്മരണവും

ദുബൈ: ഉദിനൂര്‍ വെല്‍ഫെയര്‍ സെന്‍ററിന്റെയും, യുനീക് എജുക്കോം സെന്‍ററിന്റെയും ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ മീറ്റും, ടി.സി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അനുസ്മരണവും, ദുആ മജ് ലിസും സംഘടിപ്പിച്ചു. ബര്‍ദുബായ് ലിബ്ര റസ്ടോറന്റില്‍ നടന്ന പരിപാടി വിവിധ തുറകളിലുള്ള ഉദിനൂര്‍ നിവാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ടി.പി അബ്ദുസ്സലാം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി അല്‍ മുജമ്മഉല്‍ ഇസ്ലാമി യു.എ.ഇ  ഓര്‍ഗനൈസര്‍ അബ്ദുന്നാസര്‍ അമാനി ഉദ്ഘാടനം ചെയ്തു. ടി.അബ്ദുല്‍ ഹമീദ്, ടി.അബ്ദുല്‍ കരീം, എ.ജി. അബ്ദുല്‍ ജബ്ബാര്‍ ഹാജി, എന്‍.ബഷീര്‍ അഹമദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.സി ഇസ്മായില്‍ സ്വാഗതവും, പി.മുഹമ്മദ്‌ റാഷിദ് നന്ദിയും പറഞ്ഞു.























2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ടി.സി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ക്ക് ജന്മനാടിന്‍റെ സ്നേഹ സ്മരണ

ഉദിനൂര്‍: ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്ന മര്‍ഹൂം ടി.സി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ക്ക് ജന്മനാടിന്‍റെ സ്നേഹ സ്മരണ. കാല്‍ നൂറ്റാണ്ട് മുമ്പ് വിട പറഞ്ഞ ഉദിനൂരിന്‍റെ പ്രിയപ്പെട്ട ആ മഹാനുഭാവനെ ഓര്‍മ്മിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഇന്നലെ ഉദിനൂര്‍ സുന്നി സെന്‍ററിലേക്ക് സാവേശം എത്തിച്ചേര്‍ന്നു. ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.

ഈറന്‍ മിഴികളോടെയായിരുന്നു പലരും അദ്ദേഹത്തെ സ്മരിച്ചത്‌.  ഏറെ വികാരഭരിത രംഗംഗള്‍ക്ക് സാക്ഷ്യം വഹിച്ച പരിപാടി ശ്വാസമടക്കി പിടിച്ചായിരുന്നു സദസ്യര്‍ ശ്രദ്ധിച്ചത്. വിട പറഞ്ഞിട്ട് കാല്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും ആ മഹാ മനീഷിക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ ആരും തയാറാകാ ത്തതില്‍ സഹ പ്രവര്‍ത്തകരും, സഹ ജീവനക്കാരും പരിഭവം പറഞ്ഞു. എന്നാല്‍ ഉദിനൂര്‍ എസ്.വൈ.എസിന് കീഴില്‍ നിര്‍മ്മിക്കുന്ന യുനീക് എജുക്കോം സെന്‍ററില്‍ അദ്ദേഹത്തിന്‍റെ സ്മരണക്കായി വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനായി ഒരു മഹത്തായ സംരംഭം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ടി.മുഹമ്മദ്‌ കുഞ്ഞി മാസ്ടരുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ടി.അഹമദ് മാസ്ടര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രാഘവന്‍ മാസ്റര്‍, എ.ബി സുലൈമാന്‍ മാസ്റര്‍, എന്‍ജിനീയര്‍ ടി.സി മുഹമ്മദ്‌ കുഞ്ഞി സാഹിബ്  എ.സി അത്താഉല്ല  മാസ്റര്‍, കെ.വി.കൃഷ്ണന്‍ മാസ്റര്‍, ചെറിയമ്പു മാസ്റര്‍, എന്‍.യൂസുഫ് ഹാജി, ടി. റഹ്മതുള്ള, എ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. അനാരോഗ്യം കാരണം കുഞ്ഞി കൃഷ്ണന്‍ മാസ്ടര്‍ക്ക് സംബന്ധിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ധേഹത്തിന്റെ ആശംസകള്‍ അറിയിച്ചു. ടി.അഷ്‌റഫ്‌ സ്വാഗതവും, എ.ബി ശൌകത് അലി നന്ദിയും പറഞ്ഞു. ടി.സി അബ്ദുറഹിമാന്‍ മാസ്ടരെക്കുറിച്ച്‌ ടി.സി ഇസ്മായില്‍ തയ്യാറാക്കിയ അനുസ്മരണക്കുറിപ്പ് എ.സി. അത്താഉല്ല  മാസ്റര്‍ക്ക് നല്‍കിക്കൊണ്ട് കെ.വി.രാഘവന്‍ മാസ്റര്‍ പ്രകാശനം ചെയ്തു. 

എസ്.വൈ.എസിന് കീഴില്‍ മൂന്നര പതിറ്റാണ്ട് കാലമായി നടന്നു വരുന്ന പെരുന്നാള്‍ അരി വിതരണവും, മലേഷ്യ ശാഖ എസ്.വൈ.എസിന്റെ വകയായുള്ള തയ്യല്‍ മെഷീന്‍ വിതരണവും, നിസ്കാര കുപ്പായ വിതരണവും വേദിയില്‍ നടന്നു.
ന്യൂസ്‌ & ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്.

ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റര്‍ സംസാരിക്കുന്നു
ടി.അഹമദ് മാസ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
കെ.വി.രാഘവന്‍ മാസ്റര്‍
എ.സി. അത്താഉല്ല മാസ്റര്‍ 
എ.ബി സുലൈമാന്‍ മാസ്റര്‍
ചെറിയമ്പു മാസ്റര്‍
ടി.സി മുഹമ്മദ്‌ കുഞ്ഞി സാഹിബ്
ടി.അഷ്‌റഫ്‌
എ.ബി ശൌകത് അലി
വേദിയില്‍ സാലിഹ് സഅദി ഉസ്താദ് 


കെ.വി കൃഷ്ണന്‍ മാസ്റര്‍


എന്‍.യൂസുഫ് ഹാജി സാഹിബ്
സദസ്സിന്റെ ദൃശ്യം 

ടി.റ ഹ്മത്തുള്ള, എ.സി ഷബീര്‍ എന്നിവര്‍ പരിപാടി വീക്ഷിക്കുന്നു

പരിപാടി വീക്ഷിക്കാന്‍ എത്തിയ സദസ്സ് 

2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍: ഒളി മങ്ങാത്ത ഓര്‍മ്മകള്‍

ഉദിനൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു കാല്‍ നൂറ്റാണ്ട് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ മര്‍ഹൂം ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍. മത പഠന രംഗത്തും ഭൌതിക പഠന രംഗത്തും ഒരു പോലെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിച്ചു എന്നത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട വ്യക്തിത്വതിനുടമയാക്കുന്നു. ഒരേ സമയം ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളിലും, മമ്പഉല്‍ ഉലൂം മദ്രസ്സയിലും പ്രധാനാധ്യാപക പദവി വഹിക്കുക വഴി അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാവുന്നു. അനിതര സാധാരണമായ അധ്യാപന ശൈലിയിലൂടെ നൂറു കണക്കായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അക്കാരണത്താല്‍ തന്നെ ഉദിനൂരിലെയും പരിസര പ്രദേശങ്ങളിലെയും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അദ്ദേഹം ഉസ്താദും മാ ഷും ആയിരുന്നു. 

മികവുറ്റ അദ്ധ്യാപകന്‍ എന്നതിന് പുറമേ സംസ്ഥാന തലത്തില്‍ തന്നെ അറിയപ്പെട്ട ഒരു ഖാരിഉം (ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ നൈപുണ്യം നേടിയ വ്യക്തി) ആയിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠിപ്പിക്കുക എന്നത് അദ്ദേഹത്തിനു അതീവ താല്പര്യമുള്ള വിഷയമായിരുന്നു. അതിനായി അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസയില്‍ ഒഴിവുകാല ഖുര്‍ആന്‍ കോഴ്സുകള്‍ സംഘടിപ്പിക്കുമായിരുന്നു. സ്കൂളില്‍ ഇംഗ്ലീഷ് ആയിരുന്നു അദ്ധേഹത്തിന്റെ വിഷയം. അസാമാന്യ വൈഭാവമായിരുന്നു ആ വിഷയത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ ട്രെയിനിംഗ് കോഴ്സില്‍ ട്യൂട്ടര്‍ ആയും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. 

വിശ്രമം എന്തെന്നറിയാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സുബഹി നിസ്കാരം കഴിഞ്ഞാല്‍ കൃഷി സംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടും.
തികഞ്ഞ ഒരു കര്‍ഷകന്റെ പാഠവത്തോടെ ആയിരുന്നു അദ്ദേഹം പാടത്ത് പണിയെടുത്തിരുന്നത്. ശേഷം മദ്രസയിലേക്ക് പോകും. മദ്രസ വിട്ടു വന്ന ഉടനെ സ്കൂളിലേക്കുള്ള പുറപ്പാടായി. സ്കൂളിലേക്ക് പോകുമ്പോഴും, തിരികെ വരുമ്പോഴും തന്റെ ഉമ്മയുടെയും, മക്കളുടെയും വീടുകളില്‍ കയറി വിവരങ്ങള്‍ അന്വേഷിക്കും. മാത്രമല്ല അദ്ദേഹം ഒരു വഴിക്ക് യാത്ര ചെയ്യുമ്പോള്‍ ആ വഴിക്കുള്ള ബന്ധു വീടുകളിലും കയറി ഇറങ്ങുമായിരുന്നു. അങ്ങിനെ കുടുംബ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ അദ്ദേഹത്തിനു സാധിച്ചു. അതീവ ബഹുമാനമായിരുന്നു കുടുംബക്കാരില്‍ നിന്നും, ശിഷ്യന്മാരില്‍ നിന്നും, നാട്ടുകാരില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചിരുന്നത്. മക്കളെയും മരുമക്കളെയും ഒരേ പോലെയായിരുന്നു അദ്ദേഹം പരിചരിച്ചിരുന്നത്. പഠന കാര്യത്തിലും, സ്വഭാവ സംസ്കരണത്തിലുമൊക്കെ  മക്കളായാലും, മരുമക്കളായാലും യാതൊരു വിട്ടു വീഴ്ചക്കും അദ്ദേഹം തയാറായിരുന്നില്ല.  

സ്കൂള്‍ വിട്ടു വന്നാല്‍ അദ്ദേഹം പിതാവില്‍ നിന്നും ഏല്‍പ്പിക്കപ്പെട്ട പ്രകാരം ചില വീടുകളില്‍ ഖുര്‍ആന്‍ പാരാണം നടത്താനായി പോകും. സന്ധ്യക്ക്‌ തിരികെ എത്തിയ ശേഷം പരത്തിച്ചാലിലെ പഴയ ജമാലിയ സ്രാംബിയില്‍ മഗരിബ് നിസ്കാരത്തിനെത്തും. ഇശാ വരെ അവിടെ തന്നെ ഇരുന്നു ദിക്റുകള്‍ ചൊല്ലും. ശേഷം ഇശാ നിസ്കാരവും ഹദ്ദാദും കഴിഞ്ഞു മാത്രമേ വീട്ടിലേക്കു തിരിച്ചു വരാറുള്ളൂ. സ്രാമ്പിയിലെ ഇമാമും അദ്ദേഹം തന്നെയായിരുന്നു. എപ്പോഴും ദിക്റുകള്‍ ചൊല്ലിക്കൊണ്ടിരിക്കും. ഒരു ദിവസം ഇത്ര ദിക്റുകള്‍ ചൊല്ലിതീര്‍ക്കണം എന്ന ടാര്‍ജറ്റ് അദ്ദേഹത്തിനുണ്ടായിരുന്നു. ദീര്‍ഘ നേരം നിസ്കരിക്കുക എന്നത് അദ്ധേഹത്തിന്റെ സ്വഭാവമായിരുന്നു. പൊതു പ്രവര്‍ത്തന രംഗത്തും അദ്ദേഹം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ത്രിക്കരിപൂര്‍ റെയിഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീനില്‍ പ്രസിടന്റ്റ്, സെക്രട്ടറി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ ഭരണ ഘടനാ ശില്‍പ്പികളില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

ഒരു എ.എല്‍.പി സ്കൂളായിരുന്ന സൗത്ത് ഇസ്ലാമിയ സ്കൂളിന് അഞ്ചാം തരം ലഭിച്ചത് അദ്ധേഹത്തിന്റെ മികച്ച സര്‍വ്വീസിന്റെ പരിണിത ഫലം കൊണ്ട് കൂടിയായിരുന്നുവെന്ന് പറയാം. തന്നെ പോലെ തന്റെ മകനെയും ഒരു അദ്ധ്യാപകനാക്കുക എന്നതായിരുന്നു അദ്ധേഹത്തിന്റെ സ്വപ്നം. ആ സ്വപ്നം പൂവണിയുകയും അദ്ദേഹം സേവനം ചെയ്ത കലാലയത്തില്‍ മകന്‍ അദ്ധ്യാപക ചുമതല്‍ എല്ക്കുകയും ചെയ്തു. ഹജ്ജ് യാത്ര തീരുമാനിച്ചത് മുതല്‍ അദ്ദേഹം സദാ ഹജ്ജിനെ കുറിച്ചുള്ള പഠനങ്ങളില്‍ വ്യാപ്രതാനായിരുന്നു. മദ്രസാ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി അദ്ദേഹം ഒരു പ്രാക്ടിക്കല്‍ ഹജ്ജ് സംഘടിപ്പിച്ചത് ഏവരാലും പ്രശംസിക്കപ്പെട്ട ഒരു സംരംഭമായിരുന്നു. മാത്രമല്ല ഹജ്ജിന്റെ കര്‍മ്മങ്ങള്‍ സരളമായ ശൈലിയില്‍ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഓഡിയോ കാസറ്റ് അദ്ദേഹം സ്വന്തമായി തയ്യാറാക്കുകയും അത് ഞങ്ങളെയൊക്കെ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഹജ്ജിനു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ബന്ധുക്കളോടൊക്കെ  'ഞാന്‍ തിരിച്ചു വരാന്‍ ആരും ദുആ ചെയ്യരുത്' എന്നദ്ധേഹം പ്രത്യേകം പറഞ്ഞിരുന്നു. അദ്ധേഹത്തിന്റെ അഭിലാഷം പോലെ തന്നെ ഹജ്ജിന്റെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം 1987  ആഗസ്ത് 16  ന് രാത്രി (ദുല്‍ഹജ്ജ് 22) വിശുദ്ധ മക്കയില്‍ വെച്ച് ഇഹലോക വാസം വെടിയുകയും, പരിപാവനമായ ജന്നതുല്‍ മുഅല്ലയില്‍ ഖബറടക്കം ചെയ്യപ്പെടുകയും ചെയ്തു (ഇന്നാലില്ലാഹ്) അദ്ദേഹത്തോടൊപ്പം നാഥന്‍ നമ്മെയും അവന്റെ സ്വര്‍ഗ്ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ ! ആമീന്‍. 

അദ്ദേഹ ത്തിന്റെ സ്മരണകള്‍ അയവിറക്കുന്നതിനായി ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം എല്ലാ വിധ വിജയാശംസകളും നേരുകയാണ്.  


സസ്നേഹം: ടി.സി ഇസ്മായില്‍, വെബ്‌ എഡിറ്റര്‍ 

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

കാന്തപുരത്തിന്റെ ദുബായ് പ്രഭാഷണം ചരിത്ര സംഭവമായി

ദുബായ്: അന്താരാഷ്‌ട്ര ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാറാമത് ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഭാഷണം ജന ബാഹുല്യം കൊണ്ടും, പ്രഭാഷണ വൈഭവം കൊണ്ടും, സംഘാടന പാഠവം കൊണ്ടും ഏറെ ശ്രദ്ധേയമായി. ദുബായ് ഖിസൈസിലെ ജം:ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാടിന്റെ നാനാ തുറകളില്‍ പെട്ട വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. ജം:ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തിന്റെ ഇരു ഹാളുകളും നിറഞ്ഞു കവിഞ്ഞു പുറത്തെക്കൊഴുകിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി   സമീപ കാലത്ത് നടത്തിയതില്‍ വെച്ച് ഏറ്റവും പ്രൌടോജ്ജ്വലമായ പ്രഭാഷണം ആയിരുന്നു ശൈഖുനാ കാന്തപുരം നടത്തിയത്.
 
ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത് അതിരുകളില്ലാത്ത സൌഹാര്‍ദ്ദത്തിന്റെ സന്ദേശം ആണെന്ന് അദ്ദേഹം പറഞ്ഞു. സഹ ജീവി സ്നേഹം അകന്നു പോകുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഖുര്‍ആനിക സന്ദേശങ്ങള്‍ക്ക് പ്രസക്തി വര്ര്‍ദ്ധിക്കുകയാണ്. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ്. യാതൊരു കൈകടത്തലുകള്‍ക്കും വിധേയമാകാത്ത വിശുദ്ധ ഗ്രന്ഥം. അന്ത്യ പ്രവാചകരായ മുഹമ്മദ്‌ മുസ്തഫ (സ: അ) യുടെ അമാനുഷികതയില്‍ പ്രകടമായതും, അന്ത്യ നാള്‍ വരെ നിലനില്‍ക്കുന്നതുമാണ്. സാഹിത്യ രംഗത്ത്‌ ഉന്നത കുലപതികളും വിരുദ്ധ ആശയക്കാരും ഒട്ടേറെ പരിശ്രമിച്ചിട്ടും വിശുദ്ധ ഖുര്‍ആനു സമാനമായ ഒരു വരി പോലും കൊണ്ട് വരാനായില്ല. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലു വിളി അന്ത്യ നാള്‍ വരെ നില നില്‍ക്കുകയും ചെയ്യും. ഖുര്‍ആന്‍ ദര്‍ശനങ്ങളുടെ അന്തസ്സത്ത മനുഷ്യരടക്കമുള്ള ജീവ ജാലങ്ങളുടെ നന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ദുബായ് മര്‍കസ് പ്രസിടന്റ്റ് എ.കെ അബൂബക്കര്‍ മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി സംഘാടക സമിതി തലവന്‍ ഡോ: ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍, ഇ.സുലൈമാന്‍ മുസ്ലിയാര്‍, ഡോ: ആസാദ് മൂപ്പന്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ: മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അബ്ദുല്‍ അസീസ്‌ സഖാഫി സ്വാഗതവും, ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.






 ==============================================
അതെ സമയം അബൂദാബി നാഷണല്‍ തിയെറ്ററില്‍ കഴിഞ്ഞ ദിവസം കാന്തപുരം ഉസ്താദിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വന്‍ ജനാവലി ആയിരുന്നു പങ്കെടുത്തിരുന്നത്. ലു ലു ഗ്രൂപ്പ് എം.ഡി- എം.എ യൂസുഫലി സാഹിബ് ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. യു.എ.ഇ പ്രസിടന്റ്റ് ഷെയ്ഖ്‌ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റംസാന്‍ അതിഥിയായി എത്തിയ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പോസോട്ട്), ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിടന്റ്റ് ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.  

അബൂദാബി നാഷണല്‍ തിയേറ്ററില്‍ ശൈഖുനാ കാന്തപുരം സംസാരിക്കുന്നു.

 ====================================================


ശൈഖുനാ കാന്തപുരം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഹാളില്‍ അന്താരാഷ്‌ട്ര ഖുറാന്‍ പാരായണ മത്സരം വീക്ഷിക്കുന്നു