The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മാർച്ച് 23, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - കുടുംബം

കുടുംബ സംവിധാനത്തെ കുറിച്ച് ഇസ്‌ലാം വളരെയേറെ പ്രാധാന്യത്തോടെയാണ് ഇസ്‌ലാം നോക്കി കാണുന്നത്. വിശുദ്ധ ഖുര്ആാന്‍ ഈ ആശയം വിശദമാക്കുകയും അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു "നിങ്ങള്ക്ക് നിങ്ങളില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കി തന്നവന്‍ അല്ലാഹുവാകുന്നു, ആ ഇണകളിലൂടെ പുത്രാ പ്രൌത്തന്മാരെ പ്രദാനം ചെയ്തതും അവന്‍ തന്നെ".

സ്വെന്തം ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുകയും ചുമതലകള്‍ നിര്വ്ഹിക്കുകയും മൂല്യങ്ങളും പാരമ്പര്യങ്ങളും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഭദ്രവും സുസ്ഥിരവുമായ ഒരു നല്ല കുടുംബമാണ് സമൂഹത്തിനു വേണ്ടത്. മാതാപിതാക്കളുടെ ഉത്തരവാദിത്വമാണത്. അവര്‍ സ്വസന്താനങ്ങള്ക്ക് ഉത്തമ മാതൃകകള്‍ ആകുന്നതു എത്ര സുന്ദരമായിരിക്കും. കാരണം മാതാ പിതാക്കളുടെ സ്വഭാവ ഗുണങ്ങളുടെ ദര്പ്പണമാണ് സന്താനങ്ങള്‍. അവരില്‍ മാതാധ്യാപനങ്ങളും സ്വഭാവ മൂല്യങ്ങളും രൂപപ്പെടുത്തിയെടുത്തു ശരിയായ വിധത്തില്‍ വളര്ത്തു കയാണെങ്കില്‍ അതിലൂടെ അല്ലാഹുവിനെ തൃപ്ത്തിപ്പെടുത്തുകയും സ്വന്തത്തിന്നു തന്നെ പ്രയോജനം ചെയ്യുകയും സാമൂഹ്യ പുരോഗതിയില്‍ പങ്കു വഹിക്കുകയും ചെയ്യാന്‍ കഴിയുന്ന നല്ലവരാക്കി മാറ്റാന്‍ കഴിയും. പ്രവാചകന്മാര്‍ തങ്ങളുടെ മക്കളെ വളര്ത്തി യിരുന്ന കാര്യങ്ങള്‍ വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ട്. സൂറത്തുല്‍ ബഖരയിലെ 132 സൂക്തം ഇബ്രാഹിം (അ) ന്റെ വഴി നമുക്ക് പറഞ്ഞു തരുന്നുണ്ട്.

ശരിയായ മാര്ഗ( നിര്ദേനശങ്ങള്‍ നല്കി കുട്ടികളെ സംരക്ഷിക്കുകയും നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിന്നു സഹായിക്കുകയും ചെയ്യേണ്ടത് മാതാ പിതാക്കളുടെ കടമയാണ്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "മനുഷ്യന്‍ തന്റെ സ്നേഹിതന്റെ ജീവിത രീതിയിലായിരിക്കും, അത് കൊണ്ട് നിങ്ങലോരോരുത്തരും ആരുമായിട്ടാണ് താന്‍ കൂട്ട് ചേരുന്നതെന്ന് ശ്രദ്ധിക്കട്ടെ" (അബൂ ദാവൂദ്).

കുറച്ചു സമയം മക്കളുമൊത്തിരിക്കുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്യുന്നത് അവരുടെ ചിന്തകളും കഴിവുകളും പോഷിപ്പിക്കുകയും സംസ്ക്കാരത്തെ രൂപപ്പെടുത്തിയെടുക്കാനും തെറ്റുകള്‍ തിരുത്തിക്കാനും സാധിക്കും. ജോലി ഭാരമോ ജീവിത പ്രയാസങ്ങളോ അതിനു തടസ്സമായിക്കൂടാ. കുടുംബത്തിന്റെ സുസ്ഥിരതയും സവ്ഭാഗ്യവും കാത്തു സൂക്ഷിക്കുന്നതിന്നുള്ള മൌലിക തത്വങ്ങള്‍ വിശുദ്ധ ഖുര്ആുന്‍ വിവരിച്ചു തന്നിട്ടുണ്ട്. അതിലൊന്ന് കുടുംബാങ്ങങ്ങള്ക്കി ടയില്‍ പരസ്പ്പര ബഹുമാനവും രണ്ജിപ്പും നിലനില്ക്കനണമെന്നതാണ്. ഭര്ത്താരവ് ഭാര്യയെ ബഹുമാനിക്കുകയും അവളോട്‌ നല്ല നിലയില്‍ സഹവസിക്കുകയും വേണം. അല്ലാഹു പറയുന്നു "നിങ്ങള്‍ അവരോടു മാന്യമായി സഹവര്ത്തിഭക്കേണ്ടതാകുന്നു. ഭാര്യ തിരിച്ചും. അവള്‍ ഭര്ത്തായവിനെ ആദരിക്കുകയും അനുസരിക്കുകയും ബാധ്യതകള്‍ നിര്വതഹിക്കുകയും വേണം. അല്ലാഹു പറഞ്ഞു "സ്ത്രീകള്ക്ക്  ന്യായമായ അവകാശങ്ങളുണ്ട്, പുരുഷന്മാര്ക്ക്് അവരുടെ മേല്‍ അവകാശമുള്ളത് പോലെ തന്നെ. എന്നാല്‍ പുരുഷന്മാര്ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമുണ്ട്"

അതുപോലെ ചെറിയവരെ കാരുണ്യത്തോടെ പെരുമാറാനും വലിയവരോട് ബഹുമാനിക്കാനും മുത്ത്‌ ഹബീബ് (സ്വ) പറയുന്നുണ്ട് "ചെറിയവനോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവനല്ല"
കുടുംബ ഭദ്രതയുടെ അടിസ്ഥാന തത്വങ്ങളില്‍ പെട്ട മറ്റൊന്ന് കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള സംസാരങ്ങള്ക്ക്  നല്ല വാക്കുകള്‍ ഉപയോഗിക്കുക എന്നതാണ്. അത് ഹൃദയങ്ങളെ വശീകരിക്കുകയും അത്തരം വാക്കുകള്‍ ഉപയോഗിച്ചയാലെ തൃപ്തിപ്പെടുത്താനുള്ള ത്വര മറ്റുള്ളവരില്‍ ഉളവാക്കുകയും ചെയ്യും. ഭര്ത്താ്വ് മട്ടുല്ലവരിലെക്കാളുപരി ഭാര്യയില്‍ നിന്ന് നല്ല വാക്ക് കേള്ക്ക്നാഗ്രഹിക്കുന്നു. അത് പോലെ ഭാര്യ തന്റെ ഭര്ത്താ വില്‍ നിന്നും നല്ല വാക്ക് പ്രതീക്ഷിക്കുന്നു. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നല്ല വാക്ക് ധര്മപമാകുന്നു"
കുട്ടികളുടെ സാനിധ്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള് ‍പ്രകടിപ്പിക്കാനോ അവ ചര്ച്ചാ ചെയ്യാനോ ഉള്ള വേദിയായി വീട് മാറാതിരിക്കാന്‍ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്.

വളരെ യുക്തിയോടെയും അവധാനതയോടെയും ധീരതയോടെയും കൂടി പ്രതിസന്ധികളെ നേരിടാന്‍ കഴിയുന്ന കുടുംബമാണ് സന്തുഷ്ട്ട കുടുംബം. അത് പോലെ ഭിന്നതകള്‍ ഭാവനങ്ങള്ക്കു ള്ളില്‍ തന്നെ പരിഹൃതമാവണം. വീട്ടിലെ രഹസ്യങ്ങള്‍ പുറം ലോകത്തേക്ക് പ്രചരിപ്പിക്കുന്നതും ഭിന്നതകള്‍ ആളിക്കത്തിക്കുകയും പരിഹാരം അസാധ്യമാക്കുകയും ചെയ്യും. വീട്ടിനകത്ത് യുക്തി ദീക്ഷയോടെ പെരുമാറുവാന്‍ മുത്ത്‌ ഹബീബ് (സ്വ) നിര്ദേുശിച്ചിട്ടുണ്ട്. കുടുംബങ്ങള്ക്കിംടയില്‍ ഭിന്നത രൂപപ്പെട്ടാല്‍ മാന്യമായ നിലയില്‍ സംസാരിച്ചു പരിഹാരം കാണുകയാണ് വേണ്ടത്. ഉമര്‍ ബിന്‍ അബ്ദുല്ലാഹ് (റ) എന്നവരില്‍ നിന്നും ഉദ്ധരിക്കുന്നു "ഞാന്‍ മുത്ത്‌ ഹബീബ് (സ്വ) അടുത്തു ചെന്ന് ചോദിച്ചു, "തിരുദൂതരെ! എന്താണ് ഇസ്ലാം?" അവിടുന്ന് പറഞ്ഞു തന്നു " നല്ല സംസാരം"

കുടുംബ ഭദ്രത കാത്തു സൂക്ഷിക്കുകയും അംഗങ്ങള്ക്കിചടയില്‍ മമതയും യോജിപ്പും നിലനിര്ത്തു കയും ചെയ്യുന്ന മറ്റൊരു കാര്യം മാതാപിതാക്കളെ അനുസരിക്കുകയും അവര്ക്ക്  പുണ്യം ചെയ്യുകയും ചെയ്യുക എന്നതാണ്. പുണ്യം ചെയ്യല്‍ ബഹുമാനത്തിന്റെയും മുകളിലുള്ള ഒരു സംഗതിയാണ്. തനിക്കു നന്ദി കാണിക്കുന്നതിനോട് ചേര്ത്താ ണ് മാതാ പിതാക്കള്ക്ക്  നന്ദി കാണിക്കുന്നതിനെ അല്ലാഹു പരാമര്ശി‍ച്ചത്. അല്ലാഹു പറഞ്ഞു "മാതാ പിതാക്കലോടുള്ള ബാധ്യത നിര്വ്ഹിക്കണമെന്നു മനുഷ്യനോടു നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്, അവന്റെ മാതാവ് അവശതക്ക് അവശത സഹിച്ചു കൊണ്ട് അവനെ ഗര്ഭംെ ചുമന്നത്. രണ്ടു വര്ഷം അവന്നു മുലയൂട്ടുന്നതില്‍ കഴിഞ്ഞു, (അതിനാല്‍ നാമവനെ ഉപദേശിച്ചു) എന്നോട് നന്ദി കാണിക്കുക, നിന്റെ മാതാ പിതാക്കളോടും നന്ദി കാണിക്കുക"
മാതാ പിതാക്കള്ക്ക്ക നന്മ ചെയ്യാന്‍ കല്പ്പിച്ചതോടൊപ്പം തന്നെ ഇസ്ലാം മാതാവിന്നു പ്രതെയ്കമായ ഒരു പദവി നല്കു്കയും പുണ്യത്തിനു മൂന്നില്‍ രണ്ടു ഭാഗം അവര്ക്കാായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ സുസ്ഥിരതയില്‍ മാതാവിന്നുള്ള പങ്കു കാരണമാണത്. മാതാവ് കുടുംബത്തിന്റെ നേടും തൂണാണ്. സഹോദരന്മാര്‍ പരസ്പരം ഭിന്നിക്കുംപോള്‍ മാതാവിലാണവര് ഒന്നിക്കുന്നത്. തങ്ങള്ക്കുന ‍വല്ല പ്രയാസങ്ങളും നേരിടുമ്പോള്‍ മാതാവിലാണവര് അഭയം തേടുന്നത്. വ്യക്തികളെ വാര്ത്തെേടുക്കുന്നതും തലമുറകളെ വളര്തിയെടുക്കുന്നതും മാതാവാണ്. അവരുടെ ഈ വലിയ മഹത്വം കാരണമാണ് അവരെ ‍തൃപ്തിപ്പെടുത്തുന്നതിന്നു പകരമായി സ്വര്ഗ്ഗംു അല്ലാഹു നിശ്ചയിട്ടുള്ളത്. തന്നോടെ അഭിപ്രായം ആരാഞ്ഞു വന്ന അനുയായിയോട് മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞത് തന്റെ മാതാവിന്റെ കാല്ക്കുല്‍ കഴിഞ്ഞു കൂടാനും അവരെ ആദരിക്കുകയും തൃപ്തിപ്പെടുത്തുകയും അവരെ സേവിക്കുവാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുവാനുമാണ്. മുത്ത്‌ ഹബീബ് പറഞ്ഞു "നീ അവരുടെ കാല്ക്കുല്‍ കഴിഞ്ഞു കൂടുക, കാരണം അവിടെയാണ് സ്വെര്ഗ്ഗം"

മാതാപിതാക്കളുടെ പൊരുത്തം സമ്പാദിക്കുന്ന മക്കലാക്കി അല്ലാഹു നമ്മെ സ്വീകരിക്കട്ടെ. നല്ല കുടുംബ ബന്ധം സൃഷ്ട്ടിക്കാനും നല്ല മക്കളെ വാര്തെടുക്കാനും അല്ലാഹു നമുക്ക് ഉത്തക്കം ചെയ്യട്ടെ. ആമീന്‍.
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം. 

തയ്യാറാക്കിയത്; സയ്യിദ് ഹുസൈന്‍ തങ്ങള്‍.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ