The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ജനുവരി 13, വെള്ളിയാഴ്‌ച

വെള്ളി നിലാവ്

നിയ്യത്ത്
ഹബീബായ നബി തിരുമേനി (സ) പറഞ്ഞു "കര്മ്മുങ്ങള്‍ നിയ്യത്തിനു അനുസരിച്ച് മാത്രമാകുന്നു" ഈ വചനത്തിന്റെ മഹത്വവും സ്ഥാനവും മഹാന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു മഹാന്‍ പറഞ്ഞു "ഈ ഹദീസ് ഇസ്ലാമിന്റെ മൂന്നില്‍ ഒരു ഭാഗമാണ്, എങ്ങനെയെന്നാല്‍ മനുഷ്യന്റെ കര്മ്മമങ്ങള്‍ ഹൃദയം, നാവ്, അവയവങ്ങള്‍ എന്നിവയിലൂടെയാണ് സംഭവിക്കുന്നത്‌. നിയ്യത് ആ മൂന്നു ഭാഗങ്ങളില്‍ ഒന്നും ഏറ്റവും പ്രഥമമായ കര്മ്മവുമാണ്‌"

ഇമാം ബുഖാരി (റ) പ്രസ്താവിച്ചു "നബി വചനങ്ങളില്‍ ഇതിനേക്കാള്‍ സമഗ്രവും ജ്ഞാന സമൃദ്ധവുമായ മറ്റൊന്നില്ല" (ഫത്ഹുല്‍ ബാരി) മറ്റൊരു പണ്ഡിതന്‍ പറഞ്ഞു "നിയ്യത്തിന്റെ ഹദീസ് എഴുപതു വിജ്ഞാന ശാഖകളില്‍ കടന്നു വരുന്നു"

തിരുമേനിയുടെ ഈ വചനം ഉദ്ധേശ ശുദ്ധിയുടെ പ്രാധാന്യത്തെയും മഹത്വത്തെയും വിശദീകരിച്ചു തരുന്നു. അല്ലാഹു പറയുന്നു "സദ്‌വൃത്തരായിക്കൊണ്ട് സര്വ്വാ ത്മനാ അല്ലാഹുവിനു കീഴ്പ്പെട്ടവനെക്കാള്‍ ഉല്കൃ ഷ്ട്ട്മായ ദീന്‍ കൈ കൊണ്ടവനാരുണ്ട്" (അന്നിസാഅ - 125 )
അല്ലാഹു വീണ്ടു പറയുന്നു "അവരാകട്ടെ, എകാഗ്ര ചിത്തരായി കീഴ്വണക്കം അല്ലാഹുവിന്നു മാത്രമാക്കിക്കൊണ്ട് അവന്നു ഇബാദത്ത് ചെയ്യാനും നമസ്ക്കാരം നില നിര്ത്താ നും സക്കാത്ത് നല്കാനുമാല്ലാതെ കല്പ്പിക്കപെട്ടിരുന്നില്ല, അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍" (ഖുര്ആുന്‍)
ജീവിതത്തില്‍ ഒട്ടു മിക്ക രംഗങ്ങളിലും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതിന്നായി ഓരോ മുസ്ലിമിന്നും ഈ നബിവചനം പ്രയോജനപ്പെടുത്താവുന്നതാണ്. കാരണം സാധാരണവും അനുവദനീയവുമായ പ്രവര്ത്തി കള്‍ ഉദ്ധേശ ശുദ്ദിയിലൂടെ ദൈവികാനുസരണവും ആരാധനയുമായി മാറും. മുസ്ലിമിന് അതിനു പ്രതിഫലവും ലഭിക്കും. അല്ലാഹുവിനു കീഴ്വണങ്ങുന്നതിന്നു ശക്തി നേടുകയെന്ന ഉധേഷത്തോടെ ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്‌താല്‍ അതിനു പ്രതിഫലമുണ്ട്. യാചനയില്‍ നിന്ന് രക്ഷപ്പെടണമെന്നും ഹലാലായ സമ്പാദ്യം വേണമെന്നും നാടിന്നും കുടുംബത്തിന്നും സേവനം ചെയ്യണമെന്നുമുള്ള ഉദ്ധേശത്തോടെ ജോലിക്കിരങ്ങിയാല്‍ അല്ലാഹുവില്‍ നിന്നും പ്രതിഫലം ലഭിക്കുന്നു. എന്നല്ല, മക്കളോടും ഭാര്യയോടും കുടുമ്പത്തിന്റെ ഭദ്രതയും സ്വൈര്യവും കാത്തു സൂക്ഷിക്കുന്നതിന്നായി നന്മയിലും സവ്മ്യതയിലും പെരുമാരുന്നതായാല്‍ അതിന്നും പ്രതിഫലം ലഭിക്കുന്നു, അല്ലാഹുവിന്റെ സാമിപ്യം കാംക്ഷിച്ചു ഭാര്യ ഭര്താവിനെയും കുടുംബത്തെയും അനുസരിക്കുകയും നന്നായി പെരുമാറുകയും ചെയ്‌താല്‍ അവള്ക്കും  പ്രതിഫലം ലഭിക്കുന്നു. സ്വന്തത്തിന്നും സമൂഹത്തിന്നും രാഷ്ട്രത്തിന്നും പ്രയോജനം ചെയ്യുന്നതിനു എന്ന ഉദ്ദേശ്യത്തോടെ വിദ്യ തേടുന്ന വിദ്യാര്ഥിയും പ്രതിഫലനാര്ഹാ നാകുന്നു. ഇതേ പോലെ ഡോക്ടര്മാിര്‍ , എന്ജിനീയര്മാര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകള്ക്കും  അവരുടെ ഉദ്ദേശ്യം നന്നായാല്‍ അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നു.
കര്മ്മ്ങ്ങളില്‍ നിയ്യത്തിനുള്ള പ്രാധാന്യം സ്വഹാബികള്‍ മനസ്സിലാക്കുകയും കര്മ്മാങ്ങളില്‍ ഉദ്ദേശ്യ ശുദ്ധി ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. മുആദ് ഇബ്നു ജബല്‍ (റ) പറയുന്നു "ഞാന്‍, എന്റെ ഉണര്‍ച്ചയില്‍ പ്രതിഫലം തേടുന്നത് പോലെ ഉറക്കത്തിലും പ്രതിഫലം തേടാറുണ്ടായിരുന്നു" (ബുഖാരി 4342 )
സദുദ്ധേശ്യങ്ങളിലൂടെ അല്ലാഹുവിന്റെ അടുപ്പം നെടാമെന്നത് അവന്‍ നമുക്ക് ചെയ്തു തന്ന ഒരനുഗ്രഹമാണ്‌. പുണ്യ കര്മ്മങ്ങളാല്‍ ജനങ്ങളുമായി ഇട പഴകുന്നതില്‍ ഉദ്ദേശ്യ ശുദ്ധി വരുത്തി കൊണ്ട് മനസ്സിനെ വളര്ത്തിയെടുക്കുവാന്‍ മനുഷ്യന്നു സാധിക്കും. അങ്ങിനെ പ്രതിഫലം നേടാനാകും. റസൂല്‍ തിരുമേനി (സ) പറഞ്ഞു" ഭൌതിക ജീവിതം നാല് തരാം മനുഷ്യരുടെതാണ്. ഒരു തരത്തിനു അല്ലാഹു സമ്പത്തും വിജ്ഞാനവും നല്കുന്നു, അവന്‍ അതില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും കുടുമ്പ ബന്ധങ്ങള്‍ ചേര്ക്കുകയും അതില്‍ അല്ലാഹുവിനോട് കടപ്പാടുകളുണ്ടെന്നു മനസ്സിലാക്കുകയും ചെയ്യുന്നു. ഇതാണ് ഏറ്റവും ശ്രേഷ്ട്ടമായ പദവി. രണ്ടാമത്തെയാള്ക്ക് അല്ലാഹു അറിവ് നല്കുന്നു, സമ്പത്ത് നല്കു്ന്നില്ല, അയാളാകട്ടെ, ഉദ്ദേശ്യ ശുദ്ധി ഉള്ളവനാണ്, അവന്‍ പറയും. 'എനിക്ക് സമ്പത്തുണ്ടായിരുന്നുവെങ്കില് ഞാന്‍ ആദ്യത്തെ ആളെ പോലെ ചെയ്യുമായിരുന്നു" ഇയാള്‍ ആദ്യം പറഞ്ഞ ആളിന്റെ അതെ വിചാരത്തിലാണ്. എങ്കില്‍ അവരിരുവരുടെയും പ്രതിഫലം ഒരു പോലെ ആയിരിക്കും. മൂന്നമാത്തെയാള്ക്ക്  അല്ലാഹു സമ്പത്ത് നല്കുകന്നു, വിജ്ഞാനം നല്കിയിട്ടില്ല, അയാള്‍ തന്റെ ധനത്തില്‍ അറിവില്ലാതെ വിവേക രഹിതമായി കൈകാര്യം ചെയ്യുന്നു, അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല, കുടുമ്പ ബന്ധം ചെര്ക്കുന്നുമില്ല, അല്ലാഹുവിന്നുള്ള അവകാശത്തെ കുറിച്ച് യാതൊരറിവുമില്ല, ഇയാള്‍ ഏറ്റവും നീചമായ പദവിയിലായിരിക്കും. നാലാമത്തെ ആള്ക്ക്  അല്ലാഹു ധനമോ ജ്ഞാനമോ നല്കു്ന്നില്ല, അയാള്‍ പറയും "എനിക്ക് സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്‍ മൂന്നാമന്‍ ചെയ്യുന്ന പോലെ എല്ലാം ഞാനും ചെയ്യും" എന്നാല്‍ മൂന്നമാന്റെയും നാലാമാന്റെയും പാപം തുല്യമാകുന്നു" (തിര്മുമദി)

ഉദ്ദേശ്യ ശുദ്ധി കൈവരിച്ച ഒരു സമൂഹത്തിന്റെ നിര്മാ്ണത്തിന്നും അതിലൂടെ സല്ക്കര്മാങ്ങളാല്‍ ഭൂമിയെ അഭിവൃദ്ധി പ്പെടുത്താനും ഇസ്ലാം അങ്ങേയറ്റം ഊന്നല്‍ നല്കുന്നു, തിരുമേനി (സ) പറഞ്ഞു "അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും അനന്തരം അത് വിശദീകരിക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്മക്കായി മുതിരുകയും എന്നിട്ട് അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്നൊരു നന്മ രേഖപ്പെടുത്തും, അവനതു കരുതുകയും പ്രാവര്തികമാക്കുകയും ചെയ്‌താല്‍ അതിനു പത്തു നന്മകള്‍ മുതല്‍ എഴുന്നൂറ് ഇരട്ടികളായും രേഖപ്പെടുത്തും, ഒരു തിന്മ ചെയ്യാനുധേഷിക്കുകയും എന്നാല്‍ അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അത് അല്ലാഹു നന്മയായി എഴുതി വെക്കും, തിന്മ ചെയ്യാനുധ്ഷിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ അത് ഒരു തിന്മ മാത്രമായി അല്ലാഹു രേഖപ്പെടുത്തും " (മുസ്ലിം 207 )നന്മ ഉധേഷിക്കുന്നതിന്നു മാത്രം പ്രതിഫലം ലഭിക്കുന്നതും അത് പ്രവര്ത്തികക്കുമ്പോള്‍ നന്മ ഇരട്ടിക്കുന്നതും ശ്രദ്ധിക്കുക. 
സദുദ്ധേശത്തിന്റെ സദ്‌ ഫലങ്ങളില്പ്പെട്ട മറ്റൊന്നാണ് എന്തെങ്കിലും കാരണത്താല്‍ സല്കര്മ്മം നിന്നു പോയാലും ആദ്യം ചെയ്തതിന്റെ പ്രതിഫലം വിശ്വാസിക്ക് ലഭിച്ചു കൊണ്ടിരിക്കും. അനാഥ സംരക്ഷണം, അഗതി സംരക്ഷണം, ധര്മ്മം, രാത്രി നിസ്ക്കാരം മുതലായ സദ്‌ക്കര്മങ്ങള്‍ ഒരാള്‍ സാദാരണ ചെയ്തു പോരുകയും എന്നാല്‍ രോഗം പോലെയുള്ള കാരണത്താല്‍ അത് തുടരാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ അവന്റെ നിയ്യതിന്റെ ഫലമായി കര്മ്മത്തിന്റെ പ്രതിഫലം അല്ലാഹു രേഖപ്പെടുതുന്നതായിരിക്കും. റസൂല്‍ തിരുമേനി (സ) പറഞ്ഞു " ഒരാള്‍ രോഗബാധിതനാവുകയോ യാത്ര പോവുകയോ ആണെങ്കില്‍ അവന്‍ ആരോഗ്യാവാനും സ്ഥിരവാസിയുമാകുമ്പോള്‍ ചെയ്യുന്ന പോലെയുള്ള പ്രതിഫലം അവന്നു രേഖപ്പെടുതപ്പെടുന്നതാകുന്നു. ഇത് പോലെ രാത്രി നമസ്ക്കരിക്കുമെന്നു കരുതി ഉറങ്ങാന്‍ കിടന്നവര്‍ രാവിലെ വരെ ഉറങ്ങിപ്പോയാലും പ്രതിഫലം ലഭിക്കും" (നസ്സാഇ - 1787 )
നിയ്യത്ത് നന്നാക്കുകയും ഉദ്ദേശ ശുദ്ധിയോടെ ഇബാദതുകളും മറ്റു പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ അല്ലാഹു നമുക്ക് തൌഫിഖ് നല്കട്ടെ. ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ