The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

വെള്ളി നിലാവ് - ധനം കൊണ്ടുള്ള അനുഗ്രഹം

മനുഷ്യ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ദൈവിക അനുഗ്രഹമാണ്
ധനം. മനുഷ്യ പുരോഗതിയുടെയും ജീവിതത്തിന്റെയും ജീവ നാഡിയാണത്.
സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും നിര്‍മിതിയില്‍ വലിയ പങ്കാണ് അതിനു
നിര്‍വഹിക്കാനുള്ളത്. മനുഷ്യന്റെ ശ്രദ്ധാ കേന്ദ്രമാണത്. അല്ലാഹു പറയുന്നു
"നിങ്ങള്‍ അമിതമായി ധനത്തെ സ്നേഹിക്കുന്നു" മനുഷ്യന്റെ ജന്മ സ്വഭാവമാണ് അത്. "അവന്‍ പണത്തോട് അമിതമായി സ്നേഹം പുലര്തുന്നവനാകുന്നു"
എന്നും വിശുദ്ധ ഖുറാന്‍ പറയുന്നുണ്ട്. ധനം അല്ലാഹുവിന്റെ ഓധാര്യമാനെന്നും
അത് അല്ലാഹുവിന്റെതാണെന്നും, അതില്‍ കേവലം കാര്യസ്ഥന്റെ റോള്‍ മാത്രമാണ്
തനിക്കുള്ളതെന്നും, തന്നെ വിശ്വസിച്ചു ഏല്‍പിച്ചതാണ് ഇതെന്നും
മനസ്സിലാക്കി വേണം ധനം ചിലവഴിക്കേണ്ടത്.

അല്ലാഹു പറയുന്നു "നിങ്ങളെ പ്രതിനിധികളാക്കി വെച്ച വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുവിന്‍"
"അല്ലാഹു നിങ്ങള്ക്ക് നല്‍കിയ ധനത്തില്‍ നിന്ന് അവര്‍ക്ക് നല്‍കുക"
അനുവദനീയമായ മാര്‍ഗങ്ങളിലൂടെ മാത്രമേ ധനം ചിലവഴിക്കാവൂ. പണം
സമ്പാധിക്കെണ്ടതും അനുവദനീയ മാര്‍ഗത്തിലൂടെ തന്നെ വേണം. ഹബീബ് മുത്ത്‌
നബി (സ്വ) പറയുന്നു "സച്ചരിതനായ വ്യക്തിയുടെ കൈവശം ഉള്ള ശുദ്ധമായ ധനം അതി
വിഷിഷ്ടമാകുന്നു" ശുദ്ധമായ വിഭവങ്ങള്‍ അനുഭവിക്കുന്നതിനു ധനം
ഉപയോഗപ്പെടുത്താന്‍ അല്ലാഹു അനുവാദം തന്നിട്ടുണ്ട്. അല്ലാഹു പറയുന്നു
"സാമ്പത്തും സന്താനങ്ങളും   ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങള്‍ ആകുന്നു"
"അവരോടു ചോദിക്കുക, അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉല്‍പ്പാദിപ്പിച്ച
അലങ്കാരങ്ങളെ നിഷിധമാക്കുന്നത് ആരാണ്?" തിരു നബി (സ്വ) പറയുന്നു "അല്ലാഹു
ഒരാള്‍ക്ക്‌ അനുഗ്രഹം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അടയാളം അവനില്‍
കാണുവാന്‍ അല്ലാഹു ഇഷ്ട്ടപ്പെടുന്നു"

സമ്പത്ത് ഒരു അനുഗ്രഹം ആണെങ്കിലും സാമ്പത്തിക ശേഷി ഇല്ലാത്തവന്‍ അല്ലാഹു
തനെക്കാളും സമ്പന്നനെ ഉയര്‍ത്തി എന്ന് കണക്കാകെണ്ടാതില്ല. അതിലെല്ലാം
അല്ലാഹുവിനു വലിയ യുക്തിയുണ്ട്. "അല്ലാഹു അവന്റെ എല്ലാ ദാസന്മാര്‍ക്കും വിഭവങ്ങള്‍ വിപുലീകരിച്ചു കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്ക്രമം
പ്രവര്‍ത്തിക്കുമായിരുന്നു. എന്നാല്‍ അവന്‍ ഒരു കണക്കനുസരിച്ച്,
താനിചിക്കും വിധം ഇറക്കുന്നു, അവന്‍ തന്റെ ദാസന്മാരെ കുറിച്ച്
സൂക്ഷ്മക്ഞ്ഞനും സൂക്ഷ്മ ദ്രിഷ്ട്ടിയുള്ളവനും അല്ലോ" മനുഷ്യര്‍ക്ക്‌
അനുഗുണമായത് എന്തെന്ന് അറിയുന്നതിനാല്‍ അവരെ വിഭവങ്ങളില്‍ വ്യത്യസ്ത
നിലവാരമുള്ളവരാക്കിയത് ഒരു നടപടി ക്രമം മാത്രമാകുന്നു . ഹബീബ് മുത്ത്‌
നബി (സ്വ) പറയുന്നു "അല്ലാഹു തന്റെ മുഅമിനായ അടിമയെ, അവനെ സ്നേഹിച്ചു
കൊണ്ട് തന്നെ ദുനിയാവില്‍ നിന്നും അവനെ സംരക്ഷിക്കുന്നു. നിങ്ങളുടെ
രോഗിയെ അവനു ദോഷകരമെന്നു നിങ്ങള്‍ ആശന്കിക്കുന്ന ഭക്ഷണ പാനീയങ്ങളില്‍
നിന്ന് നിങ്ങള്‍ തടയുന്നത് പോലെ" (അഹ്മദ്).

സാമ്പത്തിക ഞെരുക്കം അല്ലാഹുവിന്റെ അപ്രീതിയുടെ ലക്ഷണമല്ല. അല്ലാഹു ഒരു
മനുഷ്യന്നു സാമ്പത്തിക ഞെരുക്കം വരുത്തുകയും എന്നാല്‍ ദൈവ സ്മരണയിലും
അനുസരണത്തിലും  മുഴുകി അല്ലാഹുവിന്റെ സാമിപ്യം നേടാനുള്ള വഴികള്‍ തുറന്നു
കൊടുത്തു കൊണ്ട് അവനെ അതീവ സമ്പന്നനാക്കുകയും ചെയ്യും. അങ്ങിനെ അല്ലാഹു
അവന്നു നല്‍കിയത് എന്തോ അത് അവന്നു തടയപ്പെട്ടതിനേക്കാള്‍ ഉത്തമമായി
മാറുന്നു. ചിലപ്പോള്‍ ജീവിത വിഭവങ്ങളും പാരത്രിക നേട്ടവും ഒരാള്‍ക്ക്‌
തന്നെ അല്ലാഹു നല്‍കും. അത് ഇചിക്കുന്നവര്‍ക്ക് അവന്‍ നല്‍കും. അല്ലാഹു
പറയുന്നു "മനുഷ്യന്റെ അവസ്ഥ എന്തെന്നാല്‍, തന്റെ  നാഥന്‍ അവനെ
പരീക്ഷിക്കുകയും അങ്ങിനെ ആദരിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും
ചെയ്‌താല്‍ അവന്‍ പറയും എന്റെ നാഥന്‍ എന്നെ പ്രതാപിയാക്കിയിരിക്കുന്നു,
എന്നാല്‍ അവനെ പരീക്ഷിക്കുകയും അങ്ങിനെ അവന്റെ വിഭവം ചുരുക്കുകയും
ചെയ്‌താല്‍ അവന്‍ പറയും "എന്റെ നാഥന്‍ എന്നെ നിന്ദിച്ചു കളഞ്ഞു"
ഒരിക്കലുമില്ല....(അല്‍ ഫജ്ര്‍) എന്ന് പറഞ്ഞാല്‍ അല്ലാഹു കഴിവും പ്രതാപവും
നല്‍കിയ എല്ലാവരെയും അല്ലാഹു ആദരിക്കുകയായിരുന്നു എന്നോ ഞെരുക്കം
നല്‍കുകയും വിഭവം ചുരുക്കുകയും ചെയ്തവരെ അല്ലാഹു
നിന്ദിക്കുകയായിരുന്നുവെന്നോ അല്ല എന്നര്‍ത്ഥം. അല്ലാഹുവിനെ അറിയുകയും
അവനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യാന്‍ കഴിയുന്നതാണ്
അല്ലാഹുവിന്റെ ആദരിക്കല്‍. അതിനു കഴിയാതിരിക്കലാണ് നിന്ധ്യത. ശ്രേഷ്ട്ടത
സാമ്പത്തിക ശേഷിയിലല്ല, പ്രത്യുത ദൈവ ഭക്തിയിലാണ്. അല്ലാഹു പറയുന്നു
"നിങ്ങളില്‍ ഏറ്റവും ദൈവ ഭക്തി ഉള്ളവരാകുന്നു അല്ലാഹുവിങ്കല്‍ ഏറ്റവും
ഔന്നത്യമുള്ളവര്‍"

നന്ദി കാണിക്കുന്നതിലൂടെ അനുഗ്രഹം നില നില്‍ക്കും, അല്ലാഹു പറയുന്നു
"നിങ്ങള്‍ നന്ദി കാണിക്കുന്ന പക്ഷം നിങ്ങള്ക്ക് ഞാന്‍ കൂടുതല്‍ അഭിവൃദ്ധി
നല്കുന്നതാകുന്നു" അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനു പ്രധാനമായി
വേണ്ടത് അല്ലാഹുവിനെ ശരിയാം വണ്ണം സ്തുതിക്കുകയും പ്രശംസിക്കുകയും അവന്‍
ചെയ്തു തന്ന മഹത്തായ അനുഗ്രഹങ്ങള്‍ സമ്മതിച്ചു പറയുകയുമാകുന്നു.
അത് പോലെ അല്ലാഹു തൃപ്തിപ്പെടുകയും തനിക്കു നന്മയും സൌഭാഗ്യവും
നേടിത്തരികയും ചെയ്യുന്ന മാര്‍ഗത്തില്‍ മാത്രം  ധനം ചെലവഴിക്കുക,
കുടുമ്പത്തെ പരിപാലിക്കുക, മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക, പാവങ്ങളെ
സഹായിക്കുക, പള്ളികള്‍ നിര്‍മിക്കുക, അനാധകളെയും വിധവകളെയും
സംരക്ഷിക്കുക, ആശുപതികള്‍ നിര്‍മിക്കുക, അനാഥരെയും വിധവകകളെയും
സഹായിക്കുക, വിധ്യാര്തികളെ സഹായിക്കുക, ദീനി സ്ഥാപനങ്ങളെ വളര്‍ത്തുക
തുടങ്ങി അല്ലാഹുവിന്റെ തൃപ്തി നേടാന്‍ കഴിയുന്ന പ്രവര്തനങ്ങളില്‍ ധനം
ചിലവഴിക്കുക, അനാവശ്യമായി കടം വാങ്ങേണ്ടി വരികയും തനിക്കും കുടുമ്പതിന്നും വലിയ ഭാരം
വരുത്തി വെക്കുകയും ചെയ്യുന്നതില്‍ നിന്നും പിന്തിരിയുക, ധനം
ധൂര്‍ത്തടിക്കാതിരിക്കുക, മിതവ്യയവും ജീവിത ചിലവിന്നുള്ള ശരിയായ
ആസൂത്രണവും ഹബീബിന്റെ സ്വെഭാവത്തില്‍ പെട്ടതാകുന്നു. നബി (സ്വ) പറഞ്ഞു "
മിത വ്യയം പ്രവാചകത്വത്തിന്റെ ഇരുപത്തി അഞ്ചു ഭാഗങ്ങളില്‍ ഒന്നാണ്"
അല്ലാഹു നമ്മെ അനുഗ്രഹിക്കുമാരാകട്ടെ, ആമീന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ