The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മേയ് 4, വെള്ളിയാഴ്‌ച

വെള്ളി നിലാവ്: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍

മനുഷ്യര്‍ അന്ന്യോന്ന്യം പരിചയപ്പെടേണ്ടതു ഒരു ദൈവിക നടപടി ക്രമമാകുന്നു. അല്ലാഹു പറയുന്നു "അല്ലയോ മനുഷ്യരെ! ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങള്‍ പരസ്പ്പരം പരിചയപ്പെടാന്‍"
ആശയ വിനിമയ സങ്കേതത്തിന്റെ സഹായത്താല്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഇന്ന് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അകലത്തുള്ളത് അടുപ്പിക്കാനും ദൂരം കുറക്കുവാനും സമയം ഉപയോഗപ്പെടുത്തുവാനും പ്രതിബന്ധങ്ങളെ ദുരീകരിക്കുവാനും ഫല പ്രാപ്തി വര്ദ്ധിപ്പിക്കുവാനും ഇന്നത്തെ സാങ്കേതിക വിദ്യക്ക് സാദിച്ചിട്ടുണ്ട്. അതിലൂടെ ജനങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്നതിന്നു അകലം കുറയുകയും പ്രയാസ രഹിതമായിരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞു "നിങ്ങള്ക്ക് ലഭിക്കുന്ന ഏതൊരു അനുഗ്രഹവും അല്ലാഹുവിങ്കല്‍ നിന്ന് മാത്രമുള്ളതാകുന്നു" അല്ലാഹുവിന്നു നന്ദി കാനിക്കുകയെന്നതാണ് ഇതിനുള്ള നമ്മുടെ ബാധ്യത. അല്ലാഹു പറയുന്നു "നിങ്ങള്‍ നന്ദി കാണിക്കുന്ന പക്ഷം തീര്ച്ചവയായും ഞാന്‍ നിങ്ങളെ കൂടുതല്‍ അനുഗ്രഹിക്കും"

നന്മയിലും അല്ലാഹു ഇഷ്ട്ടപ്പെടുന്ന കാര്യങ്ങളിലും ഏറ്റവും ഉത്തമമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് നന്ദി കാണിക്കുന്നതിന്റെ പ്രഥമ രൂപം. കാരണം ആധുനിക സാങ്കേതിക വിദ്യ നന്മയുടെ മാര്ഗരതെക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ദ്രോഹതിന്റെയും തിന്മയുടെയും മാര്ഗ ത്തിലാണ് ഉപയോഗിക്കപ്പെടുന്നത്.
 

ഈ ഉപകരണങ്ങളെ ദൈവിക അനുസരണത്തിന്റെയും ആവശ്യ നിര്വരഹണത്തിന്റെയും മാര്ഗെത്തില്‍ മാത്രം പ്രയോജനപ്പെടുത്തുകയെന്നതാണ് അവ കൈകാര്യം ചെയ്യുന്നതിലെ പ്രധാന മര്യാദ. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "കര്മ്മരങ്ങള്‍ ഉദ്ധേശ്യങ്ങള്ക്ക്  അനുസരിച്ച് മാത്രമാകുന്നു" ഉദ്ദേശ്യ ശുദ്ടിയോടു കൂടി അന്യരെ ദ്രോഹിക്കാതെ അവ ഉപയോഗിക്കണം. ദ്രോഹം മതത്തിന്നെതിരാണ്. അത് വ്യക്തിയെ പെരും നുണയിലേക്ക് വ്യക്തിയെ നയിക്കും. അല്ലാഹു പറയുന്നു "വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവര്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ദ്രോഹിക്കുന്നവര്‍ നിശ്ചയമായും ഗുരുതരമായ നുണയുടെയും വ്യക്തമായ പാപത്തിന്റെയും ദുഷ്ഫലം ശിരസ്സില്‍ ചുമന്നിരിക്കുകയാകുന്നു" ആയതിനാല്‍ പുതിയ സാങ്കേതിക വിദ്യകള്‍, സോഷ്യല്‍ നെറ്റ് വര്ക്ക്ി സൈറ്റുകള്‍, ഇലക്ട്രോണിക് മീഡിയ, മൊബൈല്‍ ഫോണുകള്‍ ഇവ ഉപയോഗിച്ച് അന്യരുടെ ഗോപ്യങ്ങളും ഊഹോപോഹങ്ങളും പ്രചരിപ്പിച്ചു അവരെ ദ്രോഹിക്കരുത്. അത് ഉത്തമ സ്വെഭാവങ്ങള്ക്കും പൌരുഷത്തിന്നും ഇതൊന്നും ചേര്ന്നതതല്ല. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നാവു കൊണ്ട് വിശ്വസിക്കുകയും ഹൃദയത്തിലേക്ക് വിശ്വാസം കടക്കാതിരിക്കുകയും ചെയ്തിട്ടുള്ള സമൂഹമേ! നിങ്ങള്‍ മുസ്ലിംകളെ കുറിച്ച് ദൂഷണം പറയരുത്, അവരുടെ ഗോപ്യ രഹസ്യങ്ങള്‍ ചുഴിഞ്ഞു നോക്കുകയുമരുത്. കാരണം ആര്‍ അന്യരുടെ രഹസ്യങ്ങള്‍ പിന്തുടര്നുവോ അവന്റെ രഹസ്യങ്ങള്‍ അല്ലാഹുവും അന്നെഷിക്കും. ആരുടെ രഹസ്യം അല്ലാഹു അന്നെഷിക്കുന്നുവോ അവന്റെ വീട്ടില്‍ അല്ലാഹു അവനെ മാനം കെടുത്തും" ഈ ദുസ്സ്വെഭാവം ഒരുപാട് സന്തുഷ്ട്ട കുടുംബങ്ങളെ തകര്ക്കു കയും ദമ്പതികളെ വേര്പ്പൊടുത്തുകയും നിരപരാധികളുടെ അഭിമാനതിന്നു ക്ഷതമേല്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം സാങ്കേതിക വിദ്യകള്‍ വ്യക്തികള്ക്കുംട സമൂഹങ്ങല്ക്കു മിടയില്‍ ഊഹോപോഹങ്ങള്‍ പ്രച്ചരിപ്പിക്കുന്നതിന്നു വേണ്ടി ഉപയോഗപ്പെടുത്തുന്നത് നീച സ്വെഭാവമാണ്. അത് മനുഷ്യരെ ഏഷണിയില് പെടുത്തുകയും സ്നേഹ ബന്ധങ്ങള്‍ തകര്ക്കു കയും ചെയ്യും. മുത്ത്‌ ഹബീബ് (സ്വ) അരുളി "നിങ്ങളിലെ ഏറ്റവും നീച്ചരായ വ്യക്തികള്‍ ആരാണെന്ന് ഞാന്‍ പറഞ്ഞു തരട്ടെയോ? ഏഷണിയുമായി നടക്കുന്നവര്‍, സ്നേഹിതന്മാര്ക്കി ടയില്‍ ഫിത്ന‍ സൃഷ്ട്ടിക്കുന്നവര്‍, നിരപരാധര്ക്ക് ദുരിതം കാംക്ഷിക്കുന്നവര്‍.... എന്നിവരാണവര്‍" അതിനാല്‍ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്ക്ക ണം. ഒരു കാര്യവുമില്ലാതെ പറഞ്ഞു പോകുന്ന ഒരു വാക്ക് വലിയ നഷ്ട്ടത്തിന്നും ഖേദത്തിന്നും ഇടയാക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. അല്ലാഹു പറയുന്നു "അല്ലയോ വിശ്വസിച്ചവരെ! വല്ല തെമ്മാടിയും നിങ്ങളുടെ അടുത്ത് വല്ല വാര്ത്തചയും കൊണ്ട് വന്നാല്‍ നിങ്ങള്‍ അതിന്റെ നിജ സ്ഥിതി സൂക്ഷ്മമായി അന്നെഷിക്കെണ്ടാതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന്നു അറിയാതെ ആപത്തു ഉണ്ടാക്കാനും പിന്നെ സ്വെന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ"
അപ്പോള്‍ നിജ സ്ഥിതി തിട്ടപ്പെടുത്താതെ ഇലക്ട്രോണിക് മീഡിയകളിലൂടെ അപരനെ കുറിച്ച കള്ളങ്ങള്‍ മാത്രമല്ല പുന്നാര ഹബീബിന്റെ വാചങ്ങള്‍ എന്ന് പറഞ്ഞു പോലും കള്ളങ്ങള്‍ ഉണ്ടാക്കി വിടുന്നവര്‍ ഉണ്ട്, അവരുടെ ഗതി എന്തായിരിക്കും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "എന്നെ കുറിച്ച് ഒരു കള്ളം പറയുന്നത് മറ്റു ഒരാളെ കുറിച്ചും പറയുന്ന കള്ളങ്ങള്‍ പോലെയല്ല. എന്നെ കുറിച്ച് മനപ്പൂര്വ്വം  ഒരു കള്ളം ചമാക്കുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കി ക്കൊള്ളട്ടെ" ഹദീസുകളുടെയും മറ്റും പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില് പെട്ട് പോകാതിരിക്കാന്‍ താന്‍ പറയുന്നത് ശരിയാണോ എന്ന്‍ പണ്ടിതരില്‍ നിന്നോ മറ്റോ യാദാര്ത്ഥ്യം  അറിയേണ്ടതാണ്. 


ആധുനിക സാങ്കേതിക വിദ്യകളുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ചില സൈറ്റുകള്‍ പുറത്തു വിടുന്ന, മതത്തിന്നും മൂല്യങ്ങള്ക്കും വിരുദ്ധമായ വ്യാജ വാര്ത്ത്കളും ദുഷിച്ച ചിന്താഗതികളും തള്ളിക്കളയുകയെന്നതാണ്. അല്ലാഹു പറയുന്നു "ചില മനുഷ്യര്‍ ഇങ്ങനെയുമുണ്ട്, ഐഹിക ജീവിതത്തില്‍ അവരുടെ ഭാഷണം താങ്കള്ക്കു വളരെ കൌതുകമായി തോന്നാം, തങ്ങളുടെ ഉദ്ദേശ ശുദ്ധിക്ക് അവര്‍ അല്ലാഹുവേ സാക്ഷിയായി കൊണ്ടിരിക്കും, പക്ഷെ വാസ്തവത്തില്‍ അവരാകുന്നു സത്യത്തിന്റെ ബദ്ധ വൈരികള്‍. അധികാരം സിദ്ധിച്ചാല്‍ ഭൂമിയില്‍ അവരുടെ പ്രയക്നമഖിലം ഭൂമിയില്‍ നാശം വിതക്കാനും കൃഷിയിടങ്ങള്‍ കൊള്ളയടിക്കാനും മനുഷ്യ വംശത്തെ നശീകരിക്കാനുമായിരിക്കും. എന്നാല്‍ അല്ലാഹുവോ, നശീകരണ പ്രവര്ത്ത നങ്ങളെ ഒരിക്കലും ഇഷ്ട്ടപ്പെടുന്നില്ല"


ഇലക്ട്രോണിക് മീഡിയകള്‍ ഉപയോഗിച്ച് നടക്കുന്ന എല്ലാ തിന്മകള്ക്കെ തിരെയും വിശ്വാസി സമൂഹം ജാഗരൂകരാകെണ്ടാതാണ്. നമ്മുടെ മക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം, ഭാര്യമാരുടെ കാര്യത്തിലും കുടുംബത്തിലെ മറ്റുള്ളവരുടെ കാര്യത്തിലും. ഒരു ഉപകാരവും തരാത്ത, സമയവും ധനവും നഷ്ട്ടമാക്കുന്ന പ്രവര്ത്തവങ്ങളില്‍ നിന്ന് അവരെ തടയുകയും കാക്കുകയും വേണം. എന്നാല്‍ ഗുണകരമായും ഇസ്ലാമികമായും ഉപയോഗിക്കാന്‍ അവര്ക്ക്  പരിശീലനം നല്കാവുന്നതാണ് .



അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ല.

തയ്യാറാക്കിയത് : സയ്യിദ് ഹുസൈന്‍ തങ്ങള്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ