The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

P1



തല്‍ക്കാലം ആ തൊപ്പി അവിടെ തന്നെ ഇരിക്കട്ടെ !

ദുബൈ: ജമാഅത്ത് ഗ്രൂപ്പ്‌ വല്‍ക്കരണവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചയില് ഈ വിനീതന്റെ തൊഴില്‍ സംബന്ധമായി ചില പരാമര്‍ശം കടന്നു വരികയും, അതിനു ഞങ്ങളുടെ പക്ഷത്ത്‌ നിന്നും മാന്യമായി നല്‍കിയ വിശദീകരണത്തെ മറുപക്ഷം തെറ്റിദ്ധാരണ ജനകമായി ദുര്‍വ്യാഖ്യാനം ചെയ്തതായും കണ്ടു.

ഇസ്ലാമിക നിയമങ്ങള്‍ക്കു വാര്‍ത്തമാനത്തിലും, ഭൂതത്തിലും, ഭാവിയിലും ഒരു മാറ്റവും വരില്ല എന്നത്‌ പരമാര്‍ഥതമാണ്‌. പലിശയോടുള്ള ഇസ്ലാമിന്റെ സമീപനം അന്നും, ഇന്നും, എന്നും ഒരേ രീതിയില്‍ തന്നെയാണ്‌. മറിച്ച്‌ ബാങ്കുകളുടെ പ്രവര്‍ത്തന രീതിയില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്‌. ദുബൈ ഗവര്മെ ന്റിന്റെ ഔദ്യോഗിക ബാങ്കായ എമിറേട്സ് നാഷണല്‍ ബാങ്കിലാണ്‌ ഇതെഴുതുന്ന ആള്‍ ജോലി ചെയ്യുന്നത്‌.

ഇവിടുത്തെ സ്വദേശികളും വിദേശികളും തങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗങ്ങളായ പല അവശ്യ സര്‍വീസുകളും നിര്‍വ്വഹിക്കുന്നത്‌ ഈ സ്ഥാപനം മുഖേനയാണ്‌. (ഉദാ: വാട്ടര്‍, ഇലക്ട്രിക്ക്‌, ടെലഫോണ്‌ ബില്ലുകള്‍, എല്ലാ തരം ഗവ ഡിപ്പാര്‍ട്മെന്റുകളുടെയും പേയ്മെന്റ്കള്‍ അടക്കുന്നതും),  മാത്രമല്ല ഈ മരുഭൂമിയില്‍ കഷ്ടപ്പെടുന്ന വിദേശികള്‍ തങ്ങളുടെ വേതനത്തിന്റെ ഒരംശം നാട്ടിലുള്ള ഉറ്റവര്‍ക്കും,  ഉടയവര്‍ക്കും എത്തിക്കുന്നതും, ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വഴിയാണ്.

ഏറ്റവും ഒടുവിലായി യു.എ.ഇ ഗവര്‍മെന്റിന്റെ ഉത്തരവു അനുസരിച്ചു തൊഴിലാളികളുടെയും  ജീവനക്കാരുടെയും ശമ്പളം ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വഴി മാത്രമേ ആകാന്‍ പാടുള്ളൂ. ഈ ഉത്തരവു പാലിക്കാത്ത സ്ഥാപനകളുടെ ലൈസന്‍സുകള്‍  റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്‌ തൊഴില്‍ മന്ത്രാലയം.

ഇതൊക്കെ ചേര്‍ത്തു വായിക്കുമ്പോള്‍ ഇവിടുത്തെ ബാങ്കുകള്‍ പഴയ പോലെ സ്വര്‍ണ്ണ പണ്ടത്തിന്‍ മേല്‍ വായ്പകള്‍ കൊടുത്തു പലിശ വാങ്ങാനുള്ള ഒരു സ്ഥാപനം എന്ന സമീപനത്തില്‍ നിന്നും വളരെയധികം മാറിയിട്ടുണ്ട്‌. വിവിധ തരം സര്‍വീസുകള്‍ക്ക് ഈടാക്കി  വരുന്ന സര്‍വീസ് ചാര്‍ജ്ജ് ഉള്‍പ്പെടെ ഒട്ടേറെ വരുമാന സ്രോതസ്സുകള്‍ ഇപ്പോള്‍ ബാങ്കുകള്‍ക്ക് ഉണ്ട്‌. (ഞങ്ങളുടെ സ്ഥാപനത്തില്‍ ലോണ്‍ ഡിപ്പാര്‍ട്മെന്റ് തന്നെ സ്വതന്ത്രമായാണ്‌ പ്രവര്ത്തിക്കുന്നത്)  അങ്ങിനെയാണ് നിഷിദ്ധമായ പലിശ വാങ്ങാന്‍ മാത്രമുള്ള ഒരു സ്ഥാപനം എന്നതിലുപരി, പൌരന്മാരുടെ നിത്യ ജീവിതത്തില്‍ ആവശ്യമുള്ള ഒട്ടേറെ സര്‍വീസുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആവശ്യ സര്‍വീസിന്റെ കൂട്ടത്തില്‍ ഇവിടുത്തെ ബാങ്കുകള്‍ ഉള്‍പ്പെടുന്നത്‌. ഇതാണ്‌ ഞങ്ങള്‍ മുന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്റെ പൊരുള്‍. എങ്കിലും ഹറാമും ഹലാലും കലരാന് സാധ്യതയുള്ള മേഖല എന്ന നിലയില്‍ സൂക്ഷ്മതക്ക്‌ വേണ്ടിയാണ് (നേതാക്കളുടെ ഉപദേശ പ്രകാരം) പലപ്പോഴും ജോലി മാറാന്‍ ശ്രമിച്ചത്‌. ചിലപ്പോഴൊക്കെ തൊട്ടടുത്ത്‌ വരെ എത്തിയെങ്കിലും നിസ്സാര കാര്‍ണങ്ങളാല്‍ വഴുതിപ്പോകുകകയാണ്‌ ഉണ്ടായത്‌. എങ്കിലും ഇപ്പോഴും ശ്രമം തുടരുന്നു. വിജയത്തിനായി സഹൃദയര്‍ പ്രാര്‍ഥിക്കുമല്ലോ ?

റിപ്പോര്‍ട്ടര്‍ പറഞ്ഞത് പോലെ ഒരു സുഹൃത്ത്‌ മാത്രമല്ല സംഘടനാ രംഗത്തുള്ള പലരും ബാങ്ക് ജോലി വേണ്ടെന്നു വെച്ചവരായി ഉണ്ടാകും. അതാണു ഈ പ്രസ്ഥാനത്തിന്റെ സൂക്ഷ്മത. (വിമര്‍ശനം ഉന്നയിക്കുന്നവര്‍ എത്ര മാത്രം പലിശ മുക്‌ത ജീവിതം നയിക്കുന്നു എന്ന ആത്മ പരിശോധനക്കും സമയം കാണുമല്ലോ ?)  
 
പക്ഷേ ബാങ്ക് പലിശ ഹലാലാണ്‌ എന്ന് സമര്‍ത്തിക്കാന്‍ വേണ്ടി മാത്രം ഒരു ഗ്രന്ഥം തന്നെ എഴുതിയ ജനാബ് എം. പി. മുസ്തഫല്‍ ഫൈസി ഇപ്പോഴും ഇ.കെ. പക്ഷക്കാരന്‍ ആണെന്നത്‌ സാന്ദര്ഭികമായി കൂട്ടി വായിക്കുക.  അതു കൊണ്ട്‌ ആ തൊപ്പി തല്‍ക്കാലം അപ്പുറത്ത് തന്നെ ഇരിക്കുന്നതാണു ഭംഗി.
സസ്നേഹം
ടി. സി. ഇസ്മായീല്‍
വെബ്‌ എഡിറ്റര്‍.

Key Notes:

1) ഓട്ടോറിക്ഷ ഡ്രൈവര്‍ വിവാദം  സംബന്ധമായി ഞങ്ങള്‍ പറഞ്ഞത് ഇതായിരുന്നു. 

പള്ളിയില്‍ ഉളുഹിയ്യത് അറുക്കുന്നത് എല്ലാ ഓട്ടോറിക്ഷക്കാരും അറിഞ്ഞു കൊള്ളണം എന്നുമില്ല. റിക്ഷ ഡ്രൈവര്‍ സ്ത്രീയോട് പറഞ്ഞ കാര്യത്തിനു സാക്ഷികള്‍ ഉണ്ടെങ്കില്‍ വാദിയെയും പ്രതിയെയും സാക്ഷിയുടെ മുന്നില്‍ വിസ്തരിച്ചു തെറ്റുണ്ടെങ്കില്‍ ശിക്ഷാ നടപടി കൈക്കൊള്ളുന്നതിന് വിരോധവുമില്ല. 

(പക്ഷേ മറുപടി എഴുതുമ്പോള്‍ നിങ്ങള്‍ പ്രസ്തുത വരി മുഴുവന്‍ വായിച്ചില്ലെന്നു തോന്നുന്നു. )

2) എസ്.കെ.എസ്.എഫ് കൊടി വിവാദവുമായി ബന്ധപ്പെട്ടു മാര്‍ച്ച് 5 ന്റെ റിപ്പോര്‍ട്ടില്‍ നിങ്ങള്‍ എഴുതിയത്‌ ഇപ്രകാരമായിരുന്നു.

എന്നാല്‍  ഇക്കാര്യത്തില്‍ നബിദിന സംഘാടകര്‍ ഖേദം പ്രകടിപ്പിക്കുകയും, വിമര്‍ശനം ഉന്നയിചവരോട് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്‌.

എന്നാല്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയ ടി. സുബൈറിന്റെ വിശദീകരണം കാണുക :

' കൊടി വിവാദവുമായി ബന്ധപ്പെട്ടു സംഘാടകര്‍ ജമാഅത്ത്‌കമ്മിറ്റിയോട് ഖേദം പ്രകടിപ്പിച്ചു എന്ന കാര്യം ഈ നിമിഷം വരെ എന്നെ ഒരാളും അറിയിച്ചിട്ടില്ല '. 

എവിടെയാണ് വൈരുദ്ധ്യം ? ആര്‍ക്കാണ് ഇരട്ടത്താപ്പ്‌ ?  വായനക്കാര്‍ വിലയിരുത്തുക...  
================================================================


ഈ വിവാദവുമായി ബന്ധപ്പെട്ടു ഞങ്ങള്‍ ഇതു വരെ പറഞ്ഞ കാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍ 

FIRST REPORT

മല എലിയെ പ്രസവിച്ചു  

ഉദിനൂര്‍: മഹല്ലിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും പൊതു വേദിയായ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന റാലിയില്‍ പരിപാടിയുടെ സംഘാടകരായ ലജ്നത്തുലബയുടെയോ, ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെയോ പേര് വെക്കാതെ മഹല്ലില്‍ പുതുതായി രൂപം കൊണ്ട നാമ മാത്ര സംഘടനയായ എസ്.കെ.എസ്.എഫിന്റെ കൊടിയും, മഹല്ലില്‍ ഇല്ലാത്ത സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ബാനറും പിടിച്ചതിനെ കുറിച്ച് നാട്ടിലുള്ള ചില പ്രവാസി സുഹൃത്തുക്കള്‍ ജമാഅത്ത് കമ്മിറ്റിയുടെ ഉത്തരവാദ പ്പെട്ടവരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചപ്പോള്‍ അന്വേഷിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളം എന്ന് ഉറപ്പു നല്‍കിയവര്‍ അവസാന ദിവസം വാക്ക് മാറ്റി.

എസ്.കെ.എസ്.എഫ് ജമാഅത്ത് അംഗീകൃത സംഘടന ആണെന്നും നിങ്ങള്ക്ക് എന്താ വേണ്ടത് എന്ന അര്‍ത്ഥത്തിലും ആണ് ഉത്തരവാദപ്പെട്ടവര്‍ സംസാരിച്ചത്. അനാരോഗ്യം കാരണം വിട്ടു നില്‍ക്കുന്ന പ്രസിഡന്ടിന്റെ സ്ഥാനത്ത് പ്രസിഡന്റിന്റെയും, സെക്രട്ടറിയുടെയും റോള്‍ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം തുടക്കത്തില്‍ വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയതെങ്കിലും പിന്നീട് സ്വരം മാറുകയായിരുന്നു.


റാലിയില്‍ പിടിച്ച എസ്.കെ.എസ്.എസ്.എഫ് പതാക
ഇരു വിഭാഗം സുന്നികളും ജീവിക്കുന്ന ഉദിനൂര്‍ മഹല്ലില്‍ സമസ്ത പിളര്‍പ്പിനെ തുടര്‍ന്ന് ഒരു ഒതുതീര്‍പ്പ് എന്ന നിലയില്‍ മാത്രമാണ് മുമ്പത്തെ സിലബസ് തന്നെ പഠിപ്പിച്ചു വരുന്നത്. പക്ഷെ കാല ക്രമേണ ചിലര്‍ ഇ.കെ സമസ്തയുടെ ഔദ്യോഗിക കാര്യങ്ങള്‍ മദ്രസ്സാ കേന്ദ്രീകരിച്ചു നടത്താന്‍ ശ്രമിച്ചുവെങ്കിലും ജമാ അത്തിന്റെ മുന്‍ കമ്മിറ്റികള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഇരു സംഘടനകളുടെയും ഔദ്യോകിക കാര്യങ്ങള്‍ പള്ളി മദ്രസ്സകള്‍ കേന്ദ്രീകരിച്ചു നടത്തരുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നാളിതുവരെയായി മഹല്ലിലെ എല്ലാ സംഘടനകളും ഈ തീരുമാനം അംഗീകരിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ വര്ഷം ഉദിനൂരില്‍ പുതുതായി രൂപം കൊണ്ട എസ്.കെ.ക്കാര്‍ മദ്രസ്സാ കൊമ്ബൌണ്ടില്‍ തങ്ങളുടെ പോസ്റര്‍ പതിച്ചത്. ഏറെ ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒടുവില്‍ അവര്‍ക്ക് പോസ്റര്‍ എടുത്തു മാറ്റേണ്ടി വന്നു. പിന്നീട് കഴിഞ്ഞ മാസം അവസാനം തൃക്കരിപ്പൂര്‍ ടൌണില്‍ കാന്തപുരം ഉസ്താദിനേയും, എസ്.വൈ.എസിനെയും അധിക്ഷേപിച്ചു നടന്ന എസ്.കെ റാലിയില്‍ ഉദിനൂരിലെ ഖത്തീബ്  ഉസ്താദിനെ  അടക്കം പങ്കെടുപ്പിച്ചതില്‍ എസ്.വൈ.എസ് നേതൃത്വം പ്രസിടന്റിനോട് പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല ഈ മാസം ആദ്യത്തില്‍ ഉദിനൂരില്‍ വെച്ച് ഉള്ളാള്‍‍ തങ്ങളെയും, കാന്തപുരം ഉസ്താദിനേയും അനാദരിച്ചു കൊണ്ട് ഇതേ സംഘടന നടത്തിയ മാപ്പിളപ്പാട്ട് വേദിയില്‍ വെച്ച്  ഖത്തീബ്  ഉസ്താദും, മുക്രി ഉസ്താദും  ആദരവുകള്‍ ഏറ്റു വാങ്ങിയിരുന്നു. മണ്‍ മറഞ്ഞ നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച പ്രസ്തുത സ്റ്റേജില് ചെന്നിരുന്ന ഖതീബുസ്താദിനു  പക്ഷെ ആഴ്ചകള്‍ക്ക് മുമ്പ് കൊല്‍ക്കളിക്കെതിരെ നടത്തിയ ആവേശമൊന്നും ഈ അനാചാരത്തിനെതിരെ  ശബ്ദിക്കാന്‍ ബാക്കിയുണ്ടായിരുന്നില്ല. 
രാജ്യത്തെ ന്യൂനപക്ഷ അവകാശത്തിനു വേണ്ടി രാപകല്‍ സംസാരിക്കുന്ന ഒരു പാര്‍ട്ടിയുടെ  അനുഭാവികള്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ഉണ്ടെന്നു പറഞ്ഞു ഒരു മഹല്ലിലെ ന്യൂനപക്ഷമായ മറു പക്ഷത്തെ വര്‍ഷങ്ങളായി ചവിട്ടിത്തേക്കുന്ന സ്ഥിതി വിശേഷം ഏറെ കാലം തുടരാനാവില്ലെന്നും, എല്ലാത്തിനും ഒരു പര്യവസാനം ഉണ്ടാകുമെന്നും ഇതേക്കുറിച്ച് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ പ്രതികരിച്ചു.  


മഹല്ലിലെ നിഷ്പക്ഷമതികള്‍ക്കും, ദീനീ സ്നേഹികള്‍ക്കും, വിഷയത്തില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
====================================================================
തിരുത്ത്.

റിപ്പോര്‍ട്ടില്‍ നാലാം ഖണ്ഡികയിലെ ഒമ്പതാം വരിയില്‍ ഖത്തീബ് ഉസ്താദും, മുക്രി ഉസ്താദും ആദരവുകള്‍ ഏറ്റു വാങ്ങിയിരുന്നു എന്നത് അബ്ദുറഹ്മാന്‍ ഉസ്താദും, മുക്രി ഉസ്താദും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. പേര് മാറിപ്പോയതില്‍ ക്ഷമിക്കുമല്ലോ. 
വെബ്‌ എഡിറ്റര്‍......  
=================================================================

SECOND REPORT

ജനങ്ങളെ വിഡ്ഢികളാക്കരുത്

ഉദിനൂര്‍: മഹല്ലിലെ ചില കാരണവന്മാരും, വിദേശത്തുള്ള ഒരു വ്യക്തിയും ജമാഅത്തിനെതിരെ നീക്കം നടത്തുന്നു എന്ന് കഴിഞ്ഞ ദിവസം ജമാഅത്ത് സെക്രട്ടറി നടത്തിയ പ്രസംഗം വാസ്ത വിരുദ്ധവും, ദുരുദ്ധേശപരവും ആണെന്ന് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.


ഉദിനൂര്‍ ബ്ലോഗ്‌ ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഒരിക്കലും ജമാഅത്തിനെതിരെ ആയിരുന്നില്ല മറിച്ച് ജമാഅത്ത് കമിറ്റിയെയും ലജ്നതിനെയും പിന്‍ സീറ്റിലേക്ക് മാറ്റി മറ്റു ചില സംഘടനകളെ മുന്‍ നിരയിലേക്ക് കൊണ്ട് വന്നതിനെയായിരുന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നത്. മലയാള ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുളള ഏതൊരാള്‍ക്കും ഇത് വായിച്ചാല്‍ ബോധ്യപ്പെടും എന്നിരിക്കെ സെക്രട്ടറി മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.


ജമാഅത്ത് കമ്മിറ്റിയെയും, കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടികളെയും പലപ്പോഴായി ഗ്രൂപ്പ്, രാഷ്ട്രീയ വല്‍ക്കരണം നടത്തുകയും ഇതിനെതിരെ ശബ്ദമുയരുമ്പോള്‍ കമ്മിറ്റിയെയും, പ്രസിടന്റിനെയും വിമര്‍ശിക്കുന്നു എന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ വികാരം ഇളക്കി വിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ നയം തിരിച്ചറിയാന്‍ മാത്രം ഉത്ബുദ്ധരാണ് ഉദിനൂര്‍ മഹല്ലിലെ ജനങ്ങള്‍.


ജനറല്‍ ബോഡിയില്‍ ചോദ്യമുന്നയിക്കുന്നതിനെതിരെ പ്രസംഗത്തില്‍ സെക്രട്ടറി നടത്തിയ ഈര്ഷ്യത അദ്ദേഹത്തിനു പൊതു പ്രവര്‍ത്തനത്തിന്റെ ബാല പാഠം അറിയാത്തത് കൊണ്ടോ, അതല്ല മറ്റാരോ എഴുതിക്കൊടുത്ത പ്രസംഗം അപ്പടി മനപ്പാഠം ആക്കിയത് കൊണ്ടോ വന്ന അബദ്ധമാണ്. മഹല്ല് ജമാഅത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചോദിച്ചറിയാനുള്ള വേദിയാണ് വാര്‍ഷിക ജനറല്‍ബോഡി. മഹല്ല് ജമാഅത്തിന് വരിസംഖ്യയും മറ്റു സാമ്പത്തിക സഹായവും നല്‍കി വരുന്ന കാലത്തോളം ഈ അവകാശം ഓരോ കാരണവന്മാരും, നന്മ കാംക്ഷിക്കുന്ന ഓരോ മഹല്ല് നിവാസിയും ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ജനറല്‍ ബോഡിയില്‍ മഹല്ല് നിവാസികള്‍ ചോദ്യമുന്നയിക്കുന്നത് അസഹനീയമായി തോന്നുന്നുവെങ്കില്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തിവെച്ചു വീട്ടിലിരിക്കലാണ് അത്തരക്കാര്‍ക്കു പറ്റിയ പണി.


കിസ്രയുടെയും, കൈസറിന്റെയും സിംഹാസനം അടക്കി ഭരിച്ച ഖലീഫാ ഉമര്‍ (റ) യുടെ കുപ്പായത്തിന്റെ നീളം കൂടിയത് പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് മുസ്ലിം ഉമ്മത്തിനുള്ളത് എന്നിരിക്കെ നിങ്ങളുടെ എല്ലാ ചെയ്തികളും ചോദ്യം ചെയ്യപ്പെടാതെ കണ്ണടച്ച് അംഗീകരിച്ചു തരണമെന്ന പൂതിയാണ് മനസ്സിലെങ്കില്‍ തല്‍ക്കാലം ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി.



മഹല്ലില്‍ വര്‍ഷങ്ങളായി പവിത്രമായ ദര്സ് സംവിധാനത്തിന് നേതൃത്വം നല്‍കിയ അഭിവന്ദ്യനായ ഒരു പണ്ഡിതനെയും അദ്ധേഹത്തിന്റെ കീഴിലുള്ള നിരവധി മുതഅല്ലിമുകളെയും കേവലം ഒരു മെമ്പറുടെ  അഭിമാന സംരക്ഷണത്തിന് വേണ്ടി  നിന്ദിക്കുകയും, മുന്‍ ഖത്തീബ് റഫീഖ് അഹ്സനി ഉസ്താദിനേയും, നൂറുല്‍ ഹുദാ പള്ളിയിലെ 2 ഇമാമുമാരെയും ഇകഴ്ത്തുകയും ചെയ്തവര്‍ പണ്ഡിത സ്നേഹം പറഞ്ഞു ഇപ്പോഴത്തെ ഖത്തീബ് ഉസ്താദിനേയും, മുക്രി ഉസ്താദിനേയും വാഴ്തുന്നതിലെ യുക്തി സമൂഹം നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. 


ഒരു മഹല്ല് ജമാഅത്തിന്റെ അലങ്കാരമാണ് അവിടുത്തെ ദര്സ്. പ്രസ്തുത ദര്സ് നന്നായി നടക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല ഗുണം ലഭിച്ചിരുന്നത്, മറിച്ച് പള്ളി ഖബര്‍സ്ഥാനില്‍ മറപെട്ടു കിടക്കുന്ന മയ്യിത്തുകള്‍ക്കു പോലും നിത്യേന ഉസ്താദിന്റെയും, ശിഷ്യന്മാരുടെയും വകയായി നിരവധി യാസീനുകളും, ദുആകളും ലഭിച്ചിരുന്നു. പ്രസ്തുത ദുആ അടക്കം പലതും
മുടക്കിയതിനെ അവരുടെ അനന്തരാവകാശികള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. എല്ലാം കണ്ടും കേട്ടും മൌനം അവലംബിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഒറ്റക്കെട്ടായി  ഈ നടപടികള്‍ക്കെതിരെ രംഗത്ത്‌ വരുന്ന കാലം അനതി വിദൂരമല്ല.


തുനീഷ്യയിലും, ഈജിപ്തിലും, ലിബിയയിലും, യമനിലും ആഞ്ഞു വീശിയ ജനകീയ മുന്നേറ്റം ഏവര്‍ക്കും പാഠമാകട്ടെ !


ആ പ്രസ്താവന ഖേദകരം: ടി.പി. അബ്ദുല്‍ സലാം ഹാജി

ദുബായ്: മഹല്ല് ജമാഅത്തിന്റെ ഔദ്യോഗിക വേദിയില്‍ വെച്ച് ചില കാരണവന്മാരെ അധിക്ഷേപിച്ചു കൊണ്ട് സെക്രട്ടറി നടത്തിയ പ്രസംഗം അങ്ങേയറ്റം വേദനാജനകമായിപ്പോയി എന്ന് ദുബായ് ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് പ്രസിടന്റ്റ് ടി.പി.അബ്ദുല്‍ സലാം ഹാജി അറിയിച്ചു.


ജമാഅത്തിന് വേണ്ടി വര്‍ഷങ്ങളായി മലേഷ്യയിലും, സിന്ഗപ്പൂരിലും, ഗള്‍ഫ് രാജ്യങ്ങളിലും, മറ്റു പ്രദേശങ്ങളിലും കഷ്ടപ്പെടുകയും, പള്ളി മദ്രസ്സുകള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്ത കാരണവന്മാര്‍ തഴയപ്പെടുന്ന അവസ്ഥ മഹല്ലിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉദിനൂര്‍ ബ്ലോഗിന്റെ വെബ്‌ എഡിറ്റര്‍ കഴിഞ്ഞ കാലങ്ങളില്‍ ദുബായ് ശാഖാ ജമാഅത്തിന് വേണ്ടി ചെയ്ത സേവനങ്ങളും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും ബുദ്ധിയുള്ള ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. നാട്ടിലെ സെക്രട്ടറിയുടെ സഹകാരിയായ ഒരാളുടെ നിരുത്തരവാദപരമായ സമീപനം കാരണം 5 വര്‍ഷത്തിലധികം ഒരു യോഗം പോലും കൂടാതെ നിര്‍ജ്ജീവമായിക്കിടന്ന ദുബായ് ശാഖാ ജമാഅത്ത് കമ്മിറ്റിയെ സജീവമാക്കുന്നതില്‍ ഉദിനൂര്‍ ബ്ലോഗിന്റെ വെബ്‌ എഡിറ്റര്‍ക്കുള്ള   പങ്ക് പരിശോധിച്ചാല്‍ മാത്രം മതി ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെടാന്‍.


വാര്‍ത്താ മീഡിയകള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടുക സ്വാഭാവികമാണ്. അങ്ങിനെ ചൂണ്ടിക്കാടുമ്പോള്‍ വ്യക്തികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ശൈലി സ്വീകരിക്കുന്നതിനു പകരം തെറ്റുകള്‍ തിരുത്താനുള്ള സന്മനസ്സു കാണിക്കുകയാണ് വേണ്ടത്. ഉദിനൂര്‍ ബ്ലോഗില്‍ വന്ന വാര്‍ത്ത ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിയുടെ സൃഷ്ടിയല്ല, മറിച്ച് മഹല്ലിലെ ഉമ്മമാരടക്കം വലിയ വിഭാഗം ജനങ്ങളുടെ വികാരമാണ് അതിലൂടെ പ്രതിഫലിച്ചതെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്.

==================================================================
THIRD REPORT

സെല്‍ഫ് ഗോള്‍

ഉദിനൂര്‍: ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് മറുപടിയായി ജനങ്ങള്‍ വിഡ്ഢികളല്ല, പ്രബുദ്ധരാണ്‌ എന്ന തലക്കെട്ടില്‍ ഒരു വെബ്‌ സൈറ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാനിടയായി. പ്രസ്തുത റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പല കാര്യങ്ങളുടെയും നിജസ്ഥിതി മാന്യ വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ.
 1 ) ജമാ അത്ത് സെക്രട്ടറി മഹല്ലിലെ കാരണവന്മാരെ മൊത്തം വിമര്‍ശിച്ചു എന്ന് ഞങ്ങള്‍ എഴുതിയിട്ടില്ല, മറിച്ച് ചില കാരണവന്മാര്‍ എന്നാണു ഞങ്ങള്‍ എഴുതിയത്. എന്നാല്‍ നിങ്ങളുടെ സൈറ്റില്‍ എഴുതിയ പോലെ ഒരു മുതവല്ലി‍യെക്കുറിച്ചല്ല സെക്രട്ടറി പ്രസംഗിച്ചിരുന്നത്, മറിച്ച് ചില കാരണവന്മാര്‍ എന്ന് തന്നെയാണ്. ആരാണ് വാസ്തവ വിരുദ്ധം എഴുതിയത് ?


2 ) സെക്രട്ടറിയുടെ ഫോണിലേക്ക് ഇന്റര്‍നെറ്റ് കോളായി ആരെങ്കലും ഭീഷണി മുഴക്കിയിട്ടുന്ടെങ്കില്‍ അവരെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ സുന്നത്ത് ജമാഅത്തിന്റെ ആശയം പൂര്‍ണ്ണമായി മനസ്സിലാക്കാത്തവരും ആണെന്ന് തുറന്നു പറയുകയും ചെയ്യുന്നു.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഉദിനൂര്‍ ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോമിന്റെ വെബ്‌ എഡിറ്റര്‍ക്ക് ഭീഷണി ഫോണുകളും, നീചമായ ഇ മെയിലുകളും, എസ്.എം.എസും അയക്കുന്നവരെക്കുറിച്ച് നിങ്ങളുടെ നിലപാട് എന്താണ് ?

3 ) ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗ്രൂപ്പ് രാഷ്ട്രീയ വല്‍ക്കരണം നടന്നിട്ടില്ലെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പ്രതീക്ഷിക്കട്ടെ. 

 A) നബിദിന ജാഥയില്‍ എസ്.കെ യുടെ കൊടി പിടിച്ചവര്‍ക്കെതിരെ എന്തേ ഇനിയും നടപടി എടുക്കാന്‍ വൈകുന്നു ?

 
 B) മഹല്ലിലെ ഒരു എസ്.എസ്.എഫ് പ്രവര്ത്തകന് വേണ്ടി മദ്രസ്സയില്‍ ജോലി അന്വേഷിച്ചപ്പോള്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പറ്റില്ലെന്ന് നിബന്ധന പറഞ്ഞ നിങ്ങള്‍ എന്തേ ചില ഉസ്താദുമാര്‍ എസ്.കെ യുടെ റാലിയിലും, എസ്.കെ യുടെ ആദര്‍ശ വിശദീകരണ യോഗത്തിലും പങ്കെടുത്തതിനെയും, ആ വേദിയില്‍ വെച്ച് ആദരവ് ഏറ്റുവാങ്ങിയതിനെയും ചോദ്യം ചെയ്യാത്തത് ? ഇത് വിവേചനമല്ലേ ? 

 C) മത പ്രഭാഷണ പരിപാടിക്ക് ഗ്രൂപ്പ് നോക്കാതെ പ്രസംഗകരെ കൊണ്ട് വരുന്ന പതിവാണെങ്കില്‍ പിന്നെ എന്തിനാണ് 2007 ലെ മത പ്രസംഗത്തിന്റെ സ്വാഗതസംഘം കണ്‍വീനറായി ഒരു എസ്. വൈ. എസുകാരന്‍ തെരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ അയാളെ തടസ്സപ്പെടുത്താന്‍ ജമാഅത്തിന്റെ ഒരു മുന്‍ സെക്രട്ടറി ഇപ്പോഴത്തെ സെക്രട്ടറിയുടെ പ്രദേശത്തുകാരുടെ സഹായം അഭ്യര്‍ഥിച്ചു ?
ഈ യാഥാര്‍ത്ഥ്യം യഥാ സമയം ഒരു മുതവല്ലി തെളിവ് സഹിതം ജമാഅത്തിന്റെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും എന്തേ അതിനെതിരില്‍ ഒരു നടപടിയും ഉണ്ടായില്ല ? 

 D) ജമാഅത്തിന്റെ കീഴില്‍ നിര്‍മ്മിതമായ പള്ളികളുടെയും, മദ്രസ്സകളുടെയും ഉദ്ഘാടന സമ്മേളനങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തെ മാത്രം എന്ത് കൊണ്ട് പങ്കെടുപ്പിക്കുന്നു ?


  F) ദീര്‍ഘ കാല ഉദിനൂര്‍ മഹല്ല് ഖാളിയായിരുന്ന ഉള്ളാള്‍ തങ്ങളെ മറികടന്ന് ജമാഅത്തിന്റെ നിരവധി പരിപാടികളില്‍ മറ്റു സയ്യിദന്‍മാരെ പങ്കെടുപ്പിച്ചിട്ടുണ്ട്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമല്ലേ ?

  G) മര്‍ഹൂം ഏ.ജി ഹസൈനാര്‍ ഹാജി സാഹിബ് ജമാഅത്തിന്റെ വൈസ് പ്രസിടന്റായിരിക്കെ പ്രസിടന്റിന്റെ അഭാവത്തില്‍ അദ്ദേഹം ഒരു വര്‍ക്കിംഗ് കമ്മിറ്റിയില്‍ അദ്ധ്യക്ഷനാകേണ്ട ഘട്ടം വന്നപ്പോള്‍ നിങ്ങളുടെ ഉത്തരവാദപ്പെട്ട 2 പ്രവര്‍ത്തകര്‍ ഒപ്പിടാതെ ഓഫീസിന്റെ കോലായില്‍ മാറി നില്‍ക്കുകയും അതേ തുടര്‍ന്ന് ക്വാറം തികയാതെ യോഗം പിരിച്ചു വിടേണ്ടി വരികയും ചെയ്തത് ഗ്രൂപ്പ് കളിയുടെ ഭാഗമായിരുന്നില്ലേ ?

  H ) ജനറല്‍ ബോഡിയില്‍ ചോദ്യം ഉന്നയിക്കാന്‍ അര്‍ഹത വേണമെങ്കില്‍ നിശ്ചിത പരിപാടികളില്‍ സഹകരിക്കണമെന്ന് നിബന്ധനയുണ്ടോ ? നിങ്ങള്‍ സത്യ സന്ധമായിട്ടാണ് കാര്യങ്ങള്‍ നടത്തുന്നതെങ്കില്‍ എന്തിനാണ് ചോദ്യ കര്‍ത്താക്കളെ ഇത്രയും ഭയപ്പെടുന്നത് ?

  I ) ലക്ഷക്കണക്കിന്‌ രൂപ ചെലവ് വന്ന ഒരു പള്ളി നിര്‍മ്മാണത്തിന്റെ കണക്കില്‍ 3387 രൂപയുടെ അഴിമതി കണ്ടെത്തുകയും, അത് തിരിച്ചു പിടിക്കുകയും, മിനുട്സ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്ത ശേഷം പിന്നെ എന്തിനാണ് ജമാഅത്ത് കമ്മിറ്റി, മണിയനോടി മദ്രസ്സയുടെ നിര്‍മ്മാണച്ചുമതലയും, ആവാഷ് പള്ളിയുടെ അഡീഷനല്‍ വര്‍ക്കിന്റെ ചുമതലയും അദ്ദേഹത്തിന് തന്നെ വീണ്ടും കൊടുത്തു ?
(മിനുട്സില്‍ നൂറുല്‍ ഹുദാ പള്ളി എന്നും, നിങ്ങളുടെ സൈറ്റില്‍ ആവാഷ് പള്ളി എന്നുമാണ് എഴുതിയിട്ടുള്ളത്. പരിശോധിച്ച് തിരുത്തുമല്ലോ ?)


ആ വ്യക്തി ഇപ്പോള്‍ ഇരിക്കുന്ന കസേര ഏതാണെന്നും, എന്തിനാണെന്നും ഉത്തമ ബോധമുള്ളവരാണ് ഞങ്ങള്‍. ഉദിനൂരിലെ മഹത്തായ ഒരു സാംസ്കാരിക കേന്ദ്രം തകര്‍ക്കാന്‍ നിങ്ങളോടൊപ്പം സഹകരിച്ചു പോയതിന്റെ പാപക്കറ കഴുകിക്കളയാന്‍ വേണ്ടി മറ്റൊരു സാംസ്കാരിക കേന്ദ്രം പടുത്തുയര്‍ത്താന്‍ വേണ്ടിആണ് ആ മനുഷ്യന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. ദയവായി അദ്ദേഹത്തെ വെറുതെ വിടുക. ഇത് പോലെ ഒരു നാള്‍ നിങ്ങളും തെറ്റ് തിരുത്തി നന്മയുടെ വക്താക്കളായി മാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.


മോക്ഷവും കാത്ത്:  പരത്തിച്ചാലില്‍ ‍
പൂര്‍ത്തിയാകാതെ കിടക്കുന്ന ക്വാര്‍ട്ടേസ്



  4) ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ 5 വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്ന പരത്തിച്ചാലിലെ ഒരു കോട്ടേഴ്സിന്റെ നിര്‍മ്മാണത്തിനായി ഇറക്കിയ കമ്പിയും, പൂഴിയും അന്യാധീനപ്പെട്ടു പോകുക വഴി ആയിരക്കണക്കിന് രൂപയുടെ നഷ്ടം ജമാഅത്തിനുണ്ടായപ്പോള്‍ എന്തേ 3387 രൂപ തിരിച്ചു പിടിക്കാന്‍ കാണിച്ച ആവേശം അവിടെ കാണിക്കാതിരുന്നത്‌ ?


5) മുന്‍ മുദരിസും, ഖത്തീബ് ഉസ്താദും ഞങ്ങളുടെ പ്രസ്ഥാന ബന്ധുക്കള്‍ ആയിരുന്നിട്ടും അവരെ എസ്. വൈ. എസിന്റെ ഒരു പൊതു പരിപാടിയിലും ക്ഷണിക്കാതെ ഞങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയാണ് ഉണ്ടായത്. അങ്ങിനെയാണ് മഹല്ലിലെ ദീനീ സ്നേഹികളായ ആളുകള്‍ക്ക് മുഴുവനും അവര്‍ സമാദരണീയരായത്, (സെക്രട്ടറിയുടെ ചില സഹ പ്രവര്‍ത്തകര്‍ അവരുടെ ഹൃദയത്തിലെ ഖുഷൂഇനെ പോലും ചോദ്യം ചെയ്തത് തല്ക്കാലം വിസ്മരിക്കാം) അതെ സമയം നിങ്ങളുടെ പ്രസ്ഥാന ബന്ധുക്കളായ ഉസ്താദ്മാരെ നിങ്ങളുടെ സംഘടനാ പരിപാടികളില്‍ പങ്കെടുപ്പിച്ചത് കൊണ്ടല്ലേ ഇവിടെ പ്രശനങ്ങളുണ്ടായത്. അപ്പോള്‍ ആരാണ് മഹല്ലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ?


6) മുന്‍ മുദരിസ് ഉസ്താദ് ജമാഅത്തിനു സമയ പരിധി വെച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. എന്നാല്‍ നിശ്ചിത സമയത്തിനകം അദ്ദേഹത്തിനു തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല അന്വേഷണ കമ്മീഷനെ നിയോഗിച്ച വിവരം പോലും അറിയിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട വ്യക്തി പ്രസ്തുത സമയത്തിനകം മുദരിസ് ഉസ്താദിനെ അറിയിക്കുകയുണ്ടായില്ല. (അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ ചേര്‍ന്ന യോഗം കഴിഞ്ഞു പുറത്തിറങ്ങിയ ഞങ്ങളുടെ നേതാക്കളെ നിങ്ങളുടെ ഇളം തലമുറക്കാര്‍ അവഹേളിക്കുകയും അത് കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്ത ഘട്ടത്തിലാണ് ബഹുമാന്യനായ മുദരിസ് ഉസ്താദ അദ്ധേഹത്തിന്റെ ഗുരുവിനെ ബന്ധപ്പെടുകയും, ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു രക്തചൊരിച്ചില്‍ ഒഴിവാക്കാനായി എത്രയും പെട്ടെന്ന് മഹല്ല് വിട്ടു പുറത്തു  പോവുകയും  ചെയ്തത് ) ഈ യാഥാര്‍ത്യങ്ങള്‍ 14.1.2010 ന് ചേര്‍ന്ന ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതിയില്‍ ഞങ്ങളുടെ 2 മെമ്പര്‍മാര്‍ വിശദമായി അവതരിപ്പിച്ചു സംശയം തീര്‍ത്തു തന്നതാണ്.
പണ്ഡിതന്മാരെ സാധാരണക്കാരനായ ഒരു കമ്മിറ്റി മെമ്പര്‍ അവഹേളിച്ചാല്‍ അവിടെ കമ്മിറ്റി മെമ്പറുടെ അഭിമാനം സംരക്ഷിക്കാനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന തത്വം ഇസ്ലാമികമാണോ ?

7) റഫീഖ് അഹ്സനി ഉസ്താദ് ജുമുഅക്ക് ശേഷം നടത്തിയ 20 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹത്തിനെതിരെ ചില വ്യക്തികള്‍ നടത്തിയ കുപ്രചരണങ്ങളെക്കുറിച്ചും, അതിന്റെ പേരില്‍ അദ്ദേഹം അനുഭവിച്ച വേദനകളെക്കുറിച്ചും സംസാരിക്കുകയും, ആ കുപ്രചരണങ്ങള്‍ തെളിയിക്കാന്‍ ചിലരെയൊക്കെ വെല്ലു വിളിക്കുകയും, ചെയ്ത ശേഷമാണ് എന്നെ ആരും പുറത്താക്കുന്നതല്ല എന്ന പ്രഖ്യാപനം നടത്തിയത്. (അത് അദ്ധേഹത്തിന്റെ മാന്യതയുടെ അടയാളമാണ്).
ഒരു പ്രകോപനവുമില്ലാതെയാണോ അദ്ദേഹം അന്ന് അത്രയും വികാരഭരിതമായി സംസാരിച്ചത് ? പ്രസംഗം മുഴുവനും മനസ്സിലാക്കാതെ അവസാന വരി മാത്രം ഉദ്ധരിച്ചു പ്രസ്താവന ഇറക്കുന്നത്  ഇസ്ലാമിക സുപ്രീം കോടതിയായ ജമാഅത്തിന്റെ സെക്രട്ടറി പദത്തിലിരിക്കുന്ന ആള്‍ക്ക് ചേര്‍ന്നതാണോ ?


8) വിദ്ധ്യാര്തികള്‍ കുറവാണെങ്കിലും ഇപ്പോഴും ദര്സ് നടക്കുന്നതില്‍ സന്തോഷം തന്നെ, പക്ഷെ
നിര്‍ത്തി വെച്ചതിനേക്കാള്‍ വലുത് തുടങ്ങലല്ലേ ഒരു കമ്മിറ്റിയുടെ പുരോഗതിയുടെ അടയാളം ? ഹൃസ്വമായ ഒരു കാലയളവിലെങ്കിലും, മരിച്ചവര്‍ക്ക് യാസീന്‍ മുടങ്ങിയത് മറന്നു പോകേണ്ട. 45 നേക്കാള്‍ വലുതല്ല നാലും, അഞ്ചും എന്നതും ചിന്തിക്കുന്നത് നന്നായിരിക്കും.


ഞങ്ങളെ നിങ്ങള്‍ എന്തും വിളിച്ചോളൂ പക്ഷെ ജമാഅത്ത് വിരുദ്ധരെന്നു മാത്രം വിളിക്കരുത്.
ഞങ്ങളെ പുകച്ചു ചാടിക്കാന്‍ ശ്രമിക്കുകയും അരുത്. കാരണം ഞങ്ങളുടെ ഉമ്മ ബാപ്പമാരും, സഹോദരീ സഹോദരന്മാരും അവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്. നാം അറിവിന്റെ ബാല പാഠം പഠിച്ചതും, റ ബ്ബിനു സുജൂദ് ചെയ്യാന്‍ പഠിച്ചതും അവിടെ വെച്ചാണ്.

മറ്റുള്ളവര്‍ക്ക് ഹിദായത്തിന് വേണ്ടി പ്രാര്‍ഥിക്കും  മുന്‍പ് സ്വന്തം നിലയെക്കുറിച്ച് ഒരാത്മ പരിശോധന നടത്തുക. ചിന്തിക്കുക. പ്രായമായവരെ ബഹുമാനിക്കുക. നിങ്ങള്‍ക്കും പ്രായമാകുമെന്നോര്‍ക്കുക. ദുര്‍ വാശി വെടിഞ്ഞു പുനര്‍ വിചിന്തനത്തിന് തയ്യാറാകുക. നല്ലൊരു ജമാഅത്തിന്റെ പുന: സൃഷ്ടിപ്പിനാകട്ടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ..


വാല്‍ക്കഷ്ണം: ഞങ്ങള്‍ പുറത്തിരുന്നു ഗോളടിക്കുകയാണെന്ന ഒരു പരാമര്‍ശം കണ്ടു. ഒരു മത്സരമാകുമ്പോള്‍ ഇരു ടീമിലും തുല്യമായി കളിക്കാര്‍ വേണം, മറിച്ച് ഒരു വശത്ത് 5 ഉം മറു വശത്ത് 15 ഉം കളിക്കാര്‍ ആകുമ്പോഴാണ് പുറത്തു നിന്ന് ഗോളടിക്കേണ്ടിവരുന്നത് ..............


ആ പ്രസ്താവന ദുരുദ്ധേശപരം: ടി അബ്ദുള്ള മാസ്ററര്‍

തിരുവനന്തപുരം: നൂറുല്‍ ഹുദാ മസ്ജിദ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടു താന്‍ ജമാഅത്ത് കമ്മിറ്റിക്ക് കാശ് കൊടുത്തത് അഴിമതി ബോധ്യപ്പെട്ടത് കൊണ്ടല്ലെന്ന് ജനാബ് ടി. അബ്ദുള്ള മാസ്റര്‍ അറിയിച്ചു. ഒരു വെബ്‌ സൈറ്റില്‍ ജമാ അത്ത് സെക്രട്ടറി നടത്തിയ പ്രസ്താവന ശ്രദ്ധയില്‍ പെടുതിയപ്പോഴായിരുന്നു അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.

കേവലം ചില വ്യക്തികളുടെ ദുര്‍വാശിയും, വ്യക്തി വിരോധവുമാണ്‌ ആ വിവാദത്തിനെല്ലാം കാരണമായത്‌. പ്രസ്തുത പള്ളി നിര്‍മ്മാണ വിവാദത്തിന്റെ നിജസ്ഥിതി ബില്‍ഡിംഗ്‌ നിര്‍മ്മാണത്തിന്റെ ബാല പാഠം അറിയുന്ന എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ആറു ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയിട്ട് മൂവ്വായിരം രൂപ അഴിമതി നടത്തിയെന്ന് വിശ്വസിക്കാന്‍ ഏതു മനുഷ്യ  ബുദ്ധിക്കാണ്  സാധിക്കുക ? 

ഒരു ബില്‍ഡിംഗ്‌ ന്റെ താഴത്തെ നിലയിലും, മുകളിലത്തെ നിലയിലും പണിയെടുക്കുന്നതിനു ഒരേ സംഖ്യ അല്ല കൂലി കൊടുക്കാറുള്ളത്. ജമാഅത്ത് ഓഫീസ് പുനര്നിര്‍മ്മാണവുമായി ബന്ധപ്പെട്ടു സമാനമായ ഒരു ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ 2008 ലെ ജനറല്‍ ബോഡിയില്‍ വെച്ച് ബഹുമാന്യനായ പ്രസിടന്റ്റ് അതെക്കുറിച്ച് മറുപടി പറഞ്ഞത് എങ്കില്‍ തേപ്പു പണിയില്‍ അധികം വന്ന സംഖ്യ ഞാന്‍ ജമാഅത്തിനു തിരിച്ചു നല്‍കാന്‍ തയ്യാറാണ് എന്നാണ്. ചിന്തിക്കുന്ന എല്ലാവര്ക്കും ഈ കാര്യം ബോധ്യപ്പെട്ടതുമാണ്.

2006 - 2007 കാലയളവിലെ മിനുട്സ് മാത്രമല്ല, ഞാന്‍ പ്രസിടന്റ്റ് സ്ഥാനത് നിന്നും ഇറങ്ങിയതിനു ശേഷമുള്ള, ജമാഅത്തിന്റെ എല്ലാ രേഖകകളും മഹല്ല് നിവാസികള്‍ പരിശോധിക്കട്ടെ. ഈ ആരോപണം ഉന്നയിക്കുന്നവര്‍ ജമാഅത്തിന് എന്ത് നേട്ടമുണ്ടാക്കി എന്ന് മഹല്ല് നിവാസികള്‍ വിധിയെഴുതട്ടെ. 5 വര്‍ഷമായി ഒരു ക്വാര്‍ട്ടേഴ്സിന്റെ പണി പോലും തീര്‍ക്കാനാവാത്തവരാണോ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ? ഇപ്പോള്‍ തിരുവനന്തപുരത്തുള്ള അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ നാട്ടിലെത്തിയ ശേഷം പറയാമെന്നും അറിയിച്ചു.

=========================================
FOURTH REPORT

വസ്തുതകളിലെ പൊരുത്തക്കേടല്ല,
മറിച്ച് ഉസ്താദ്മാരുടെ പൊരുത്തക്കേട്‌ ‍

ഉദിനൂര്‍: മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി ഒരു വിഭാഗം അനുഭവിക്കുന്ന വിവേചന ത്തിന്റെ ഏതാനും സാമ്പിളുകള്‍ ഞങ്ങള്‍ അക്കമിട്ടു ചോദിച്ചതിനു മറുപക്ഷം വസ്തുതകളിലെ പൊരുത്തക്കേട് എന്ന തലക്കെട്ടില്‍ നല്‍കിയ കുറിപ്പ് ഏറെ വിചിത്രമായി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ മറുപടി അര്‍ഹിക്കുന്നില്ല എന്ന പരാമര്‍ശം കൊണ്ടാണ് കുറിപ്പുകാരന്‍ നേരിട്ടത്. അതോടൊപ്പം പ്രസ്തുത കുറിപ്പില്‍ ഞങ്ങള്‍ക്കെതിരെ ചില പുതിയ ആരോപണങ്ങളും ഉന്നയിക്കുകയുണ്ടായി പ്രസ്തുത ആരോപണങ്ങളുടെ നിജസ്ഥിതി ഇതാണ് :

ഫോട്ടോയില്‍ കണ്ടത് മുന്‍ മുദരിസ് കുഞ്ഞഹമ്മദ് അഹ്സനി ഉസ്താദ് ജമാഅത്ത് പ്രസിടന്റിന്റെ സമ്മത പ്രകാരം ഒരു ഹജ്ജ് യാത്രക്കാരന്‍ എന്ന നിലയില്‍ സുന്നി സെന്ററില്‍ നടന്ന ഹജ്ജ് യാത്ര അയപ്പില്‍ സംബന്ധിച്ചതാണ് (അത്‌ പോലെ എം.ആര്‍.സി യുടെ റിലീഫ് വിതരണ പരിപാടികളില്‍ മഹല്ലിലെ ഉസ്താദ്മാരെയും പങ്കെടുപ്പിക്കാറുണ്ട്. പാവപ്പെട്ടവര്‍ക്ക് സഹായം വിതരണം ചെയ്യുന്ന സദസ്സുകളിലും വിഭാഗീയതകള്‍ ഇല്ലാത്തതുമായ അത്തരം  സദസ്സുകളിലും ഉസ്താദുമാര്‍  പോകുന്നതിനെതിനെ ഞങ്ങള്‍ എതിര്‍ത്തിട്ടില്ല). മറിച്ച് പണ്ഡിതന്മാരെ തെറി വിളിച്ചു നടത്തിയ ഒരു പ്രകടനത്തിലും, പണ്ഡിതന്മാരുടെയും, സയ്യിദന്മാരുടെയും, ഇല്മിന്റെ വണ്ണം അളക്കാന്‍ ഇറങ്ങിയ ഒരു പ്രഭാഷകന്റെ പ്രസംഗം മുന്‍ നിരയിലിരുന്നു ശ്രവിച്ചതും ആണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. (ഇതൊരു സാദാ ഉദ്യോഗസ്ഥനല്ല മറിച്ച് മഹല്ലിന്റെ ഖാളിയുടെ സ്ഥാനമാണ് അദ്ദേഹത്തിനു എന്നും ഓര്‍മ്മ വേണം.)

ബ്ലോഗിന്റെ പ്രാരംഭ കാലം മുതല്‍ ഉണ്ടായിരുന്ന ഒരു ഫോട്ടോ അപ്രത്യക്ഷമായത്, നിങ്ങള്‍ പറയുന്നതെന്തും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ആ ഫോട്ടോവിന് കഴിഞ്ഞേക്കുമല്ലോ എന്ന സാധ്യത മുന്‍ നിറുത്തിയാണ്. അത്‌ ജമാഅത്തിന്റെ ടെലെഫോണ്‍ ബൂത്ത്‌ അപ്രത്യക്ഷമായത് പോലോത്ത ഗുരുതരമായ തെറ്റായി കാണാനാവില്ല. ബ്ലോഗില്‍ ഫോട്ടോ ഇടാനും, നീക്കാനുമുള്ള അധികാരം എഡിറ്റര്മാരില്‍ നിക്ഷിപ്തമാണ്. (ഞങ്ങളുടെ സൈറ്റ് പ്രാരംഭ കാലം മുതല്‍ ആഴത്തില്‍ സന്ദര്‍ശിക്കുന്ന എല്ലാ മാന്യ സന്ദര്‍ശകര്‍ക്കും സാന്ദര്‍ഭികമായി നന്ദി അറിയിക്കുന്നു.)

പൊതു താല്പര്യം മാനിച്ചു എസ്. കെ യുടെ പരിപാടികള്‍ ഇന്നേ വരെ മദ്രസ്സയില്‍ നടത്തിയില്ലെന്ന് പറഞ്ഞല്ലോ ? എന്നാല്‍ ആ താല്പര്യത്തിനു എതിരായി ചില അടയാളങ്ങള്‍ കണ്ടപ്പോള്‍ സൂചിപ്പിച്ച താണോ അതിലും വലിയ തെറ്റ് ? സാന്ദര്‍ഭികമായി ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തുന്നു: ജമാഅതിന്റെ കീഴില്‍ ഒരു വിദ്യാര്‍ഥി സംഘടന ഉണ്ട് അതിന്റെ പേരാണ് ലജ്നത്ത്.

മഹല്ലില്‍ ഭൂരിപക്ഷവും നിങ്ങള്‍ ആണെന്ന് പറഞ്ഞല്ലോ ? ആ ഭൂരിപക്ഷത്തെ മത പ്രസംഗ പരിപാടിയുടെ സദസ്സുകളില്‍ കാണാത്തത് എന്തേ എന്നാണു ചോദിച്ചത് ? വഅള് മുതഅല്ലിമ്കള്‍ക്ക് വേണ്ടി ആണെന്നല്ല പറഞ്ഞത്. മുതഅല്ലിമ്കള്‍ വഅള് സദസ്സിന്റെ മുന്‍നിര ഭംഗിയാക്കാറുണ്ട് എന്നാണ്‌.

സംഘാടകരുടെ അറിവില്ലാതെ റാലിയില്‍ ഏതെങ്കിലും കുട്ടികള്‍ക്ക് ആരുടെയെങ്കിലും പതാക പിടിക്കാമെന്ന് വന്നാല്‍ അത്‌ അപകടമായ സ്ഥിതി വിശേഷം ക്ഷണിച്ചു വരുത്തില്ലേ ? പാര്‍ട്ടി റാലിയിലാണ് ഇങ്ങിനെ സംഭവിച്ചതെങ്കില്‍ എന്ത് നടക്കുമായിരുന്നു ? ( ഈ വിഷയം വൈസ് പ്രസിടന്റിനോട് പറയുകയും 48 മണിക്കൂര്‍ കാത്തിരിക്കുകയും ചെയ്ത ശേഷം വൈസ് പ്രസിടന്റില്‍ നിന്നും ധിക്കാര പരമായ മറുപടി ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഈ വിവരം സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.)


എന്നാല്‍ ഒരു കാര്യം കൂടി ചോദിക്കട്ടെ ! നിങ്ങള്‍ സൈറ്റില്‍ എഴുതിയ പോലെ ഇക്കാര്യത്തില്‍ സംഘാടകര്‍ ഖേദം പ്രകടിപ്പിക്കുകയും, ബന്ധപ്പെട്ടവരോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ .. ആര് ? ആരോട് ? എപ്പോള്‍ ?

ജമാഅത്തായി ചെയ്യുമ്പോള്‍ കൂലി കുറവുള്ള സംഗതിയാണ് ഉളുഹിയ്യത്. മഹല്ലിലെ ആര്‍ക്കും എവിടെ വെച്ചും ഉളുഹിയ്യത് അറുക്കാം. അത്‌ പള്ളിയില്‍ വെച്ച് തന്നെ ആകണമെന്നില്ല. റിലീഫ് കമ്മിറ്റി വഅള് നടത്തുംപോലെ കരുതിയാല്‍ മതി. പള്ളിയില്‍ ഉളുഹിയ്യത് അറുക്കുന്നത് എല്ലാ ഓട്ടോറിക്ഷക്കാരും അറിഞ്ഞു കൊള്ളണം എന്നുമില്ല. റിക്ഷ ഡ്രൈവര്‍ സ്ത്രീയോട് പറഞ്ഞ കാര്യത്തിനു സാക്ഷികള്‍ ഉണ്ടെങ്കില്‍ വാദിയെയും പ്രതിയെയും സാക്ഷിയുടെ മുന്നില്‍ വിസ്തരിച്ചു തെറ്റുണ്ടെങ്കില്‍ ശിക്ഷാ നടപടി കൈക്കൊള്ളുന്നതിന് വിരോധവുമില്ല. (ഇത് പക്ഷെ 2008 ല്‍ വൈസ് പ്രസിടന്റ്റ് ബാര്‍ബര്‍ ഷാപ്പിലിരുന്നു ഒരു കടുത്ത വഹാബിയോടു ജമാഅത്തിന്റെ മധ്യസ്ഥ വിവരം ചോര്‍ത്തിയതും, മധ്യസ്ഥനെ ഇകഴ്ത്തിയതും പോലെ ഗുരുതരമല്ല. ചുമരുകള്‍ക്കും കാതുണ്ട് മാഷേ).

മണിയനോടി മദ്രസ്സയുടെയും, നൂറുല്‍ ഹുദാ പള്ളിയുടെയും മറ്റു പള്ളികളുടെയും നിര്‍മ്മാണം നടത്തിയത് സബ്കമ്മിറ്റികളാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? ജമാഅത്തിനേക്കാള്‍ മേലെയല്ല സബ്കമ്മിറ്റികള്‍ എന്ന് തിരിച്ചറിയാനുള്ള വിവരമെങ്കിലും വായനക്കാര്‍ക്ക് ഉണ്ടെന്നു മനസ്സിലാക്കുക. ആവാഷ് പള്ളിയുടെ അഡീഷനല്‍ വര്‍ക്കിനു ടെന്റര്‍ ക്ഷണിക്കുമ്പോള്‍ "അഴിമതിക്കാരനായ" മുന്‍ കൊണ്ട്രാക്ടരുടെ കൊട്ടേഷന്‍ തള്ളേണ്ടിയിരുന്നില്ലേ ?

മഹല്ലിലെ ഉസ്താദുമാരെ ക്ഷണിക്കാതെ മുതവല്ലി നടത്തിയ നേര്ച്ചയുടെ നിജ സ്ഥിതി എന്താണെന്ന് വെച്ചാല്‍ : തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസിന് കീഴില്‍ വിവിധ മഹല്ലുകളിലെ വീടുകളില്‍ മൌലിദ് സജീവമാക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി യൂനിറ്റ് കമ്മിറ്റി നിശച്ചയിക്കുന്ന വീടുകളില്‍ എസ്.വൈ.എസ് പ്രതിനിധികള്‍ നേരിട്ട് വന്നു നടത്തിയ മൌലിദ് ആയതു കൊണ്ടാണ്. എസ്. വൈ.എസ് സംഘടനാ കാര്യങ്ങള്‍ കൂടി പരാമര്‍ശിക്കാന്‍ സാധ്യത ഉള്ള ഒരു സദസ്സില്‍ മഹല്ലിലെ ഉസ്താദുമാര്‍ പങ്കെടുക്കുന്നത് വിഭാഗീയത ആയിപ്പോകാന്‍ സാധ്യത ഉണ്ടല്ലോ ? (നേര്ച്ചക്ക് വിളിക്കാത്തതിനു ചൊടിക്കുന്ന പണി ഇപ്പോഴും നിര്‍ത്തിയിട്ടില്ലേ സ്നേഹിതാ ?)

മധ്യസ്ഥന്മാരുടെ നിര്‍ദ്ദേശം തള്ളിയത് ആരാണ് എന്നത് ഞങ്ങള്‍ അവരെക്കൊണ്ടു തന്നെ പറയിച്ച് റിക്കാഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ജനറല്‍ ബോഡിയില്‍ ചീഫ് മുതവല്ലി സമവായത്തിന് വേണ്ടി എഴുനേറ്റപ്പോള്‍ എന്ത് സംഭവിച്ചു എന്ന് ജനം കണ്ടതുമാണ്. 

ശീതീകരിച്ച മുറിയില്‍ ഇരുന്നു ബ്ലോഗ്ഗര്‍ പലിശയുടെ കണക്കെഴുതുകയല്ല, ആ സ്ഥാനത്തിരുന്നു പലിശ എന്ന പദം പോലും ഉപയോഗിക്കേണ്ടതായി വരുന്നുമില്ല. വര്‍ത്തമാന സ്ഥിതി വിശേഷത്തില്‍ ബാങ്കിംഗ് മേഖല അവശ്യ സര്‍വീസുകളുടെ പട്ടികയിലാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? ബാങ്ക് അക്കൌണ്ട്‌ വഴി ക്രയവിക്രയം ചെയ്യുകയും, പലിശ കലര്‍ന്ന പ്രൊവിഡണ്ട് ഫണ്ടുകള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്കെതിരില്‍ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ 3 വിരലുകള്‍ സ്വന്തം ശരീരത്തിലേക്കാണ് എന്നോര്‍മ്മിക്കുക.

ഗതകാല ചരിത്രവും, മുഖം മൂടിയും പറഞ്ഞു ഭീഷണി പ്പെടുത്തു ന്നവരോട് ഒന്നോര്‍മ്മപ്പെടുതട്ടെ ! പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലാണ് എന്ന കാര്യം വിസ്മരിക്കണ്ട .

നിങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാന്യമായി ഞങ്ങള്‍ ഉത്തരം നല്‍കി. ഞങ്ങള്‍ ചോദിച്ച മുന്‍ ചോദ്യങ്ങള്‍ക്കും, ഇപ്പോള്‍ ചോദിച്ച ഗൌരവമായ ഒരു ചോദ്യത്തിനും മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു. ചോദ്യം മറന്നു പോകേണ്ട: എസ്.കെ.എസ്.എഫ് കൊടി വിവാദത്തില്‍ സംഘാടകര്‍ ഖേദം പ്രകടിപ്പിക്കുകയും, ബന്ധപ്പെട്ടവരോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ .. ആര് ? ആരോട് ? എപ്പോള്‍ ?

ഓര്‍ക്കുക: ഇരു പക്ഷത്തിന്റെയും വിശദീകരണങ്ങള്‍ സസൂക്ഷ്മം വായിച്ചു വിലയിരുത്തുന്ന ഒരു വലിയ സമൂഹമുണ്ട്‌. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിതുടങ്ങിയിട്ടുമുണ്ട്. കുറച്ചു ആളുകളെ കുറച്ചു കാലത്തേക്ക് തെട്ടിദ്ധരിപ്പിക്കാം, പക്ഷെ എല്ലാവരെയും എല്ലാ കാലത്തും തെറ്റിദ്ധരിപ്പിക്കാന്‍ ആവില്ല.

വായനക്കാരുടെ സംശയത്തിനു മറുപടി: നാട്ടില്‍ ഒരുമയുടെ ലക്ഷണം കാണുമ്പോഴൊക്കെ ഇടപെട്ടു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിദ്വാന്റെ പേരാണ്: എസ്.കെ.എസ്.എസ്. എഫ്.

കാരണം മഹല്ലിലെ ജനങ്ങള്‍ സമസ്ത ഭിന്നിപ്പിന്റെ മുറിവുകള്‍ ഏതാണ്ട് മറന്ന വേളയില്‍ പൂക്കോട്ടൂരില്‍ നിന്നും ഒരു പ്രഭാഷകനെ ഇറക്കുമതി ചെയ്തു പഴയ ചവറുകള്‍ മാന്താന്‍ ശ്രമിച്ചത് അവരാണ്. ജമാഅത്ത് നിയമം ഇദം പ്രഥമായി ലംഘിച്ചത് അവരാണ്, നമ്മുടെ ജമാഅത്ത് പ്രസിടന്റിന്റെ രാജിവെപ്പിച്ചത് അവരാണ്.

സമുദായ സംഘടനകള്‍ ഐക്യപ്പെടുമ്പോള്‍ ഈ തുരപ്പന്മാരുടെ  ഈര്ഷ്യതയുടെ ആഴം അറിയണമെങ്കില്‍ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കളായ ജനാബ്: എം.കെ.മുനീര്‍, ബഹു: അബ്ദുസ്സമദ് സമദാനി, എം.എസ്.എഫ് പ്രസിടന്റ്റ് അഡ്വ. ഫിറോസ്‌ എന്നിവരെ പരിഹസിച്ചു കൊണ്ട് ജനുവരി രണ്ടാം പാദത്തില്‍ സത്യധാരയില്‍ എഴുതിയ ഈ ലേഖനം വായിച്ചു നോക്കുക. 





ഖാദിമുല്‍ ഇസ്ലാം ജമാ അ ത്തിന്റെ പുതിയ പ്രസിടന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട ഏ.കെ സലാം 
ഹാജി സാഹിബിനു ഉദിനൂര്‍ ബ്ലോഗ്സ്പോട്ടിന്റെ ആശംസകള്‍ 
അറിയിക്കുകയാണ്. പ്രഗല്‍ഭ മതികളായ പലരും ഇരുന്ന മഹത്തായ ഒരു കസേരയിലാണ് താങ്കളിപ്പോള്‍. 
ഇന്നലെ വരെ താങ്കള്‍ എന്തായിരുന്നോ, അതല്ല ഇന്ന് മുതല്‍ 
എന്നാ ഉത്തമ ബോധം താങ്കള്‍ക്കുണ്ടാവ ണം. ഒരു ജമാ അത്ത് പ്രസിടന്റെന്നാല്‍ ഇസ്ലാമിക ഭരണ വ്യവസ്ഥിതിയുടെ കാവലാള്‍ എന്നാണു വിവക്ഷ. ഇസ്ലാമില്‍ അധികാരം പൂമെത്തയും, പൂമാലയുമല്ല. 
താങ്കള്‍ക്കു വ്യക്തമായൊരു സംഘടനാ ബന്ധവും, ഗ്രൂപ്പ് ചായവും ഉണ്ടെന്നു നമുക്കറിയാം, പക്ഷെ ഗ്രൂപ്പ് 
കളി കൊണ്ട് ഏറെ നഷ്ടം വന്ന ഒരു മഹല്ലിലെ പരമോന്നത 
പീ ത്തില്‍ ഇരിക്കുമ്പോള്‍ താങ്കള്‍ തികച്ചും നിഷ്പക്ഷത പാലിക്കണം. ജമാ അ ത്തിനു കീഴിലെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഗ്രൂപ്പിന് പകരം യോഗ്യതയെ 
ആയിരിക്കണം മാന ദണ്ഡം ആക്കേണ്ടത്. തെറ്റിനെതിരില്‍ തറവാടും 
ഗ്രൂപ്പും നോക്കാതെ താങ്കള്‍ ശബ്ദിക്കണം. ആലിമീങ്ങള്‍ക്ക് അവരുടെ സ്ഥാനം വക വെച്ച് കൊടുക്കണം, പള്ളി പരിസരത്ത് സാമൂഹ്യ 
വിര്ദ്ധരുടെ വിളയാട്ടം അവസാനിപ്പിക്കണം, മുതിര്‍ന്നവരെയും 
പണ്ടിതന്മാരെയും ആക്ഷേപിക്കുന്ന പ്രവണത യുവ സമൂഹത്തില്‍ നിന്നും ഇല്ലായ്മ ചെയ്യണം. ഇപ്പോള്‍ 
അധികാര ഭ്രഷ്ടനായ മുന്‍ പ്രസിടന്റ്റ് ഒരു കാലത്ത്  തെറ്റിനെതിരില്‍ മുഖം നോക്കാതെ ആഞ്ഞടിക്കുകയും, ഗ്രൂപ്പിന് അതീതമായ ഒരു വ്യക്തിത്വം കാത്ത് സൂക്ഷിച്ച ആളുമായിരുന്നു. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ക്രമേണ അദ്ദേഹം ആര്‍ക്കൊക്കെയോ അടിമപ്പെട്ടു പോയി. പല സത്യങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഇപ്പോള്‍ താങ്കള്‍ക്കു ചുറ്റും പിന്തുണയുമായി നില്‍ക്കുന്നവര്‍ എക്കാലവും അനുകൂലിക്കുമെന്ന് വിശ്വസിക്കരുത്. മുന്‍ പ്രസിഡന്റിനെ അവഹേളിച്ചു പടിയിറക്കി വിട്ടവര്‍ ഒരു നാള്‍ താങ്കളെയും പടിയിറക്കി വിടില്ലെന്ന് 
ആരറിഞ്ഞു ?
ആരുടെയെങ്കിലും, അംഗബലത്തെ നാം ഭയപ്പെടെണ്ടതില്ല. മറിച്ച് സത്യത്തിനു മേല്‍ അടിയുറച്ചു നിന്നാല്‍  സൃഷ്ടാവിന്റെ മഹത്തായ  സഹായം ഉണ്ടാകും. അതുണ്ടായാല്‍ പ്രപഞ്ചത്തില്‍ മറ്റൊരു സൃഷ്ടിക്കും നമ്മെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല ! ഉദിനൂര്‍ മഹല്ലിലെ അനൈക്യവും, ചിദ്രതയും എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഞങ്ങള്‍ നിഷ്പക്ഷമായി ഒരു എളിയ നിര്‍ദ്ദേശം വെക്കുകയാണ്: അഥവാ നമ്മുടെ മദ്രസ്സയില്‍ ഇരു സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡുകളുടെ സിലബസ് അനുസരിച്ച് പഠനം നടത്താനുള്ള സൗകര്യം ഒരുക്കിയാല്‍ ഒരളവോളം പരസ്പരം ശത്രുത 
 ഇല്ലാതാക്കാന്‍ അത് ഉപകരിക്കുമല്ലോ ? താങ്കള്‍ നിഷ്പക്ഷമായി ചിന്തിക്കുക. എല്ലാ വിധ വിജയാശംസകളും.
നാഥന്‍ നമുക്ക് നന്മയില്‍ സഹകരിക്കാനുള്ള വിശാല മനസ്സ് നല്‍കുമാറാകട്ടെ. ആമീന്‍.
സസ്നേഹം
വെബ് എഡിറ്റര്‍