The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2025, ഫെബ്രുവരി 26, ബുധനാഴ്‌ച

സുൽത്താനുൽ ഉലമയുടെ സാന്നിദ്ധ്യം: എട്ടാം സംഗമ സിയാറത്ത് യാത്ര വർണ്ണശഭളമായി

 


ദർസ് ജീവിതത്തിലെ നാലു പതിറ്റാണ്ട് പഴക്കം ചെന്ന പഠനകാല സൗഹൃദം സോഷ്യൽ മീഡിയാ സംവിധാനത്തിലൂടെ വിളക്കിച്ചേർത്ത അഞ്ചാം വർഷത്തിനിടയിലെ ജംഇയ്യത്തുൽ റശാദിയ വാട്സാപ്പ് ഗ്രൂപ്പിൻ്റെ എട്ടാംസംഗമസിയാറത്ത് യാത്ര റഈസുൽ ഉലമ, സുൽത്താനുൽ ഉലമ മഹത്തുക്കളുടെ മഹനീയ സാന്നിദ്ധ്യംകൊണ്ട് ഹൃദ്യവും വർണശഭളവുമായി. 2025ഫെബ്രുവരി അഞ്ചാം തിയതി അസർ നിസ്കാരാനന്തരം ശൈഖുനാ മുർശിദുൽ ഉലമ പി.കെ പി ഉസ്താദിൻ്റെ മഖ്ബറ സിയാറത്തോടെ പ്രയാണമാരംഭിച്ചയാത്ര കുഞ്ഞിപ്പള്ളിയിൽ മറപെട്ടു കിടക്കുന്ന മഹത്തുക്കളെയും സന്ദർശിച്ചു, മഹനീയ നേതൃത്വം സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ ജംഇയ്യത്തുൽറശാദിയയുടെ പണ്ഡിത നേതൃത്വം ബഹു: മൻസൂർ മരക്കാർ ഫൈസിയുടെ വീട്ടിലെത്തി.






ബുധൻ രാത്രി പത്ത് മണിയോടെ മരക്കാർ ഉസ്താദിൻ്റെ വീട്ടിലെത്തിയ ഈ മുപ്പതംഗ സംഘത്തെ ഉൽസവ പ്രതീതിയോടെയാണ് പണ്ഡിത ശ്രേഷ്ഠരായ മക്കളും വീട്ടുകാരും സ്വീകരിച്ചത്. പരവതാനി വിരിച്ച വീട്ടുപരിസരവുംഅലങ്കരിച്ച  കസേരകളും പലവിധ രുചികര വിഭവ സമൃദ്ധ ഭക്ഷണവും കൊണ്ട് ഞങ്ങളെ സ്നേഹത്തിൽ  വീർപ്പുമുട്ടിക്കുകയായിരുന്നു ഉസ്താദിൻ്റെ വീട്ടുകാർ. വിഭവ വിശേഷണങ്ങളിലും വൈവിധ്യത്തിലും പ്രശസ്തിയാർജിച്ച കണ്ണൂരിനെയും കാസർകോടിനെയും പിന്നിലാക്കിയാണ് പൊലിമ പറഞ്ഞു തീർക്കാനാകാത്ത മീൻ ബിരിയാണിയും പൊരിച്ച കാടയും തീൻമേശയിൽ തിമർത്താടി കോഴിക്കോട് മുന്നിലെത്തിയത്.


മാത്സര്യ ബുദ്ധിയോടെയും മന സംതൃപതിയോടെയുമുള്ള സുഭിക്ഷ ഭക്ഷണശേഷം രാത്രി ഏകദേശം പതിനൊന്നോടെ ഞങ്ങൾ ശൈഖുനാ മടവൂർ മഖാമിലേക്ക് നീങ്ങി.

രാത്രിയുടെ അന്ത്യയാമത്തിൽ ആവലാതികളും വേവലാതികളും ദുൻയവി യും ഉഖ്റവിയുമായ സ്വന്ത ബന്ധത്തിൻ്റെയും ദുആവ സ്വിയത്ത് ചെയ്തവരുടെയും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞുകൊണ്ട് ആ സവിധത്തിൽ തങ്ങൾ നടത്തിയ നീണ്ട പ്രാർത്ഥന  

കാലങ്ങളോളം മനസ്സിൽ തളം കെട്ടിനിന്ന അസ്വസ്ഥതയുടെ നീണ്ട ഭാരം ഇറങ്ങി ഇല്ലാതായ പ്രതീതിയുണ്ടാക്കി.



കലങ്ങിയ കണ്ണും തെളിഞ്ഞ മനസ്സുമായി ഞങ്ങൾ തിരികെ ഉസ്താദിൻ്റെ വീട്ടിലെത്തുമ്പോൾ ചെറുതും വലുതുമായ ശീതീകരിച്ച റൂമുകളടങ്ങിയ വീടുകൾ തന്നെ ഞങ്ങൾക്ക് വേണ്ടി തയ്യാറായി കാത്ത് കിടക്കുകയായിരുന്നു.

പകലിൻ്റെ യാത്രയും രുചികരമായ ഭക്ഷണ വിഭവങ്ങളാൽ പരമാവധി നിറഞ്ഞ ഉദരവും പരിക്ഷീണിതരാക്കിയപലർക്കും തല ചായ്ക്കാൻ ഒരിടം മതിയായിരുന്നെങ്കിലും പരമാവധി സൗകര്യം തന്നെ ഒരുക്കിയ ശയന സൗകുമാരിക മുറികൾ വിരിപ്പിലേക്കെത്തേണ്ട താമസം രാഗത്തിലും, ഈണത്തിലും താളത്തിലും ആഞ്ഞു വലിച്ചു വിട്ടു കൊണ്ടിരുന്ന ഞാനടക്കമുള്ള പലരുടെയും കൂർക്കം വലികളെ അവഗണിച്ചു നിദ്രാവലംബികളാക്കി.

സുബ്ഹി ജമാഅത്തിന് തന്നെ കോഴിക്കോട് സുന്നിമർക്കസിലെത്തേണ്ടതിനാൽ പുലർച്ചെ മൂന്നരുതൽ ഓരോരുത്തരും കുളി, പ്രാതമിക കർമ്മങ്ങൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുമ്പോൾ ബെഡ് കോഫി എന്ന ഓമനപ്പേരിൽ മലയാളി കൾക്കിടയിൽ പ്രസിദ്ധമായചായ,കാട മുട്ട മധുര പലഹാരങ്ങളുടെ  അകമ്പടിയോടെ തീൻമേശയിൽ നിരന്നു അങ്ങിനെ സ്നേഹ സൽകാരത്തിനും സംതൃപ്തികരമായ താമസത്തിനും ശേഷം ഭക്തിനിർഭരമായ പ്രാത്ഥാനയോടെ ഗൃഹനാഥനും നമ്മടെ കൂട്ടായ്മയുടെ തേരാളിയുമായ മൻസൂർ മരക്കാർ ഉസ്താദിൻ്റെ അകമ്പടിയോടെ മർക്കസിലേക്ക് നീങ്ങി.

രാപ്പലുകൾ വ്യത്യാസമന്യേ സദാ ഉണർന്നിരിക്കുന്ന കോഴിക്കോട് നഗരം അതികം തിരക്കുപിടിക്കും മുമ്പേ സുബ്ഹി ജമാഅത്തിന് ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള വാഹനം അനവധി ചരിത്ര സംഭവങ്ങൾക്കും സുന്നി നവജാഗരണത്തിനും സാക്ഷ്യം വഹിച്ചമർക്കസ് പരിസരത്തെത്തുമ്പോൾ യാത്രാരംഭത്തിൽ അനുഗമിക്കാൻ ആവാത്ത സി വി അഹ്മദ് അൽ ഖാസിമി,മാവൂർ മുഹമ്മദ് ദാരിമി അബ്ദുല്ല ദാരിമിമാരും ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു നിസ്കാരവും പതിവു തെറ്റാതെ നോക്കുന്ന ചെറിയ അദ്കാറുകളൊക്കെ കഴിഞ്ഞപ്പോൾ ആഴ്ചകൾക്ക് മുമ്പേ  അപ്പോയ്മെൻ്റെടുത്ത ആ അസുലഭ സുന്ദരമുഹൂർത്തത്തിന് സമയമായി രാജ്യാന്തര പ്രതിനിധികളും രാഷ്ട്ര ഭരണാധികളും ഒരു നേരത്തെ കൂടിക്കാഴ്ചക്കു അവസരം കാത്തു നിൽക്കുന്ന ലോകത്തിലെ എണ്ണപ്പെട്ട ഒരു മഹാമനീഷിയുടെ സവിധത്തിലേക്കാണ് നമുക്കവസരം കൈവന്നതെന്നോർത്തപ്പോൾ ഇതിന്നവസരം ഒരുക്കിത്തന്ന നമ്മുടെ ഗ്രൂപ്പിൻ്റെ അഭിമാനം മർസൂഖ് സഅദിയെ പ്രാത്ഥാനകൊണ്ട് പ്രശംസിക്കാതിരിക്കാനായില്ല ഈ ഒരസുലഭ സൗഭാഗ്യ മുഹൂർത്തിന് വഴി ഒരുങ്ങിയത് മർസൂഖ് സഅദിയുടെ ശൈഖുനയുമാള്ള അടുപ്പമല്ലാതെ മറ്റൊന്നുമല്ലെന്ന് സ്പഷ്ഠം അങ്ങിനെ അതികം വൈകാതെ ഏകദേശം രാവിലെ 6:30ന് ശൈഖുനാ ഇരിക്കുന്ന വിശാലമായ ഹാളിലേക് ഞങ്ങളെ ക്ഷണിക്കപ്പെട്ടു പ്രാഥമിക വിവരാന്വേഷണശേഷം ഞങ്ങൾശൈഖുനാ പി കെ പി ഉസ്താദിൻ്റെ ശിഷ്യൻമാരെന്നും ജംഇയ്യത്തു റശാദിയ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടെന്നും പറഞ്ഞപ്പോൾ നല്ല പേരാണെന്ന് ശൈഖുനാ ഗുഡ് സർട്ടിഫി നൽകിയത് നല്ലൊരംഗീകാരമായി ഇവിടെ സ്മരിക്കട്ടെ ഞങ്ങൾക്ക് "അവിട "ന്ന് ഹദീസ് കേൾക്കണമെന്നും അതിൻ്റെ ഇജാസത്തും വേണമെന്നും നമ്മുടെ നേതൃത്വം ആററ തോയതങ്ങൾ ആവശ്യപ്പെട്ടപ്പോൾ ആറ് പതിറ്റാണ്ടുകളായി അനേ കായിരങ്ങൾക്ക് ഹദീസ് പറഞ്ഞു കൊടുക്കൽ തപസ്യയായി ഏറ്റെടുത്ത സുൽതാനുൽ ഉലമ ഒരു തലക്കനവുമില്ലാതെ ഓരോന്നോരോന്നായി സനദും സാഹചര്യവും വിവരിക്കുകയായി പിന്നീടങ്ങോട്ട് നടന്നത് തികച്ചും ആവേശകരവും വിവരണാതീത സംവാദ സമാന രംഗവുമാണ് പഠന കാലത്ത് തന്നെ ചോദ്യത്തിന് മറുചോദ്യവും സംശയങ്ങളും കൊണ്ട് മുടിനാരിഴകീറി പഠനരംഗം പ്രോജ്വലമാക്കിപതിവുള്ളതങ്ങൾ ഇവിടെയും അതിൻ്റെ തനിയാവർത്തനമാക്കിയത് പഠനവിഷയം പരമാവധി ചൂഴ്ന്നെടുക്കാൻ സാഹചര്യമുണ്ടാക്കി.



കേവലം ഒരു പാക്കഞ്ഞി രൂപേണ ചൊല്ലിപ്പറഞ്ഞു പിരിയേണ്ടിയിരുന്ന പഠന ക്ലാസ് ആദ്യാന്ത്യം ആവേശവും ജിജ്ഞാസയും നിലനിർത്തി ആകുന്നതത്രയും ആ അ അറിവിൻ്റെ അക്ഷര ഖനിയിൽ നിന്ന് ആവാഹിച്ചെടുക്കാൻ അവസരമുണ്ടാക്കിയത് നമ്മുടെ ബഹു: തങ്ങളുടെ അവസരങ്ങൾ മുതലെടുത്തു കൊണ്ടുള്ള അതിശയകരമായ ഇടപെടൽ തന്നെയാണ്. കൊച്ചു കുട്ടിയെപ്പോലെ ആവശ്യമായത് തങ്ങൾ ആവർത്തിച്ചാവശ്യപ്പെടുന്നതും സ്വന്തമാക്കുന്നതിൽ വാശി പിടിക്കുന്നതുമായ രംഗം ശൈഖുനയെയും സദസ്സിനെയും ചിരിപ്പിക്കുന്ന അവസരമുണ്ടാക്കിയത് ഹദീസ് "മഹബ്ബ "വിവരിക്കുമ്പോഴാണ്

ഈ ഹദീസ് ചൊല്ലുമ്പോൾ സഹാബാ കിറാം ഈത്തപ്പഴം നൽകാറുണ്ടല്ലൊ അതെവിടെ എന്നാണ് തങ്ങളുടെ ചോദ്യം തങ്ങൾക്ക് ഈത്തപ്പഴമോ ഹദീസോ വേണ്ടതെന്ന ഉസ്താദിൻ്റെ മറുചോദ്യത്തിന് രണ്ടും വേണമെന്നായി തങ്ങൾ ഈ തങ്ങൾ വിടുന്ന മട്ടില്ലല്ലൊ എന്ന് സരസമായി തുറന്നടിച്ചു കൊണ്ട് ശൈഖുനാ ഈത്തപ്പഴം എത്തിക്കാനാവശ്യപ്പെടുന്നു ഓരോരുത്തർക്കും ഓരോന്നും വീതവും തങ്ങളവർകൾക്കു രണ്ടെണ്ണവും ഉസ്താദ് നൽകുന്നു ഒറ്റയാക്കലല്ലെ സുന്നത്ത് എനിക്ക് ഒന്ന് കൂടിവേണം അത് മാത്രം പോര ശൈഖുനാ തന്നെ എൻ്റെ വായിലിട്ടുതരണം അതിലും തങ്ങൾക്കു് നിർബന്ധം മാശാ അല്ലാഹ് ഹൃദ സ്പൃക്കായ ആനന്ദത്തിൻ്റെ ബാഷ്പകിരണങ്ങൾ ഉതിർന്ന ഒരത്യപൂർവ്വ വേദിയാകുകയായിരുന്നു ശൈഖുനായുടെ ചരത്തെ ആ പഠന വേദി...






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ